ട്രയിനിൽ യാത്രക്കാർക്ക് കുടിക്കാനായി നൽകുന്നത് കക്കൂസ് വെള്ളം... മധ്യപ്രദേശിലാണ് സംഭവം... കക്കൂസ് പൈപ്പിൽ നിന്ന് യാത്രക്കാർക്കുള്ള കുടിവെള്ള ടാങ്കിലേക്കാണ് കണക്ഷൻ മാറ്റി നൽകിയത്...
ഞെട്ടുക തന്നെ വേണം, കാരണം ശുചിത്വത്തിന് ഏറെ പ്രാധാന്യമുള്ള ഈ കാലഘട്ടത്തിൽ ജീവിക്കുന്ന നമ്മൾക്ക് പുറത്തു നിന്നും ലഭിക്കുന്നത് വൃത്തിയുള്ള ആഹാരപദാർത്ഥങ്ങൾ ആണോ എന്നത് കൂടി പരിശോധിക്കണം.
മനുഷ്യന് കേട്ടാൽ അറപ്പും വെറുപ്പും ഉണ്ടാവുന്ന ഈ സംഭവം മധ്യപ്രദേശിലാണ് നടന്നിരിക്കുന്നത്. കക്കൂസ് പൈപ്പിൽ നിന്നുമാണ് യാത്രക്കാർക്കുള്ള കുടിവെള്ള ടാങ്കിലേക്ക് കണക്ഷൻ നൽകിയത്. സംഭവത്തിൽ റയിൽവേ ജീവനക്കാർക്ക് എതിരെ നടപടി സ്വീകരിച്ചിരുന്നു.
കോട്ട ഡിവിഷനിൽ ഉൾപ്പെടുന്ന മധ്യപ്രദേശിലെ മാണ്ഡ്സോർ ജില്ലയിലെ ഗരോട്ട് സ്റ്റേഷനിലാണ് കേട്ടാലറയ്ക്കുന്ന സംഭവം അരങ്ങേറിയത്. സ്റ്റേഷനിലെ ശുചീരണ തൊഴിലാളി, സ്റ്റേഷൻ മാസ്റ്റർ ചൗത്മാൽ മീണ എന്നിവർക്ക് എതിരെയാണ് നടപടി എടുത്തിരിക്കുന്നത്.
ഒരു സ്വകാര്യ കമ്പനിയിൽ നിന്നും റയിൽവേക്ക് വേണ്ടി ജോലി ചെയ്യുന്ന ശുചീകരണ തൊഴിലാളിയാണ് കക്കൂസ് പൈപ്പിൽ നിന്നും കുടിവെള്ള ടാങ്കിലേക്ക് കണക്ഷൻ കൊടുത്തത്. ഇയാളെ ജോലിയിൽ നിന്നും തന്നെ പറഞ്ഞു വിട്ടിട്ടുണ്ട്.
സംഭവത്തിൻ്റെ ഉത്തരവാദിത്വം നൽകി കൊണ്ടാണ് സ്റ്റേഷൻ മാസ്റ്റർ ചൗത്മാലിനെ സസ്പെൻഡ് ചെയ്തത്. തെറ്റ് ചൂണ്ടിക്കാണിക്കപ്പെട്ട ഉടനെ തന്നെ കണക്ഷൻ വേർപ്പെടുത്തി കുടിവെള്ള ടാങ്ക് നന്നായി ശുചിയാക്കിയതായി സീനിയർ ഡിവിഷൻ കോമേഴ്സ്യൽ മാനേജർ അജയ് കുമാർ പാൽ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.
മാർച്ച് 1ന് ആയിരുന്നു സംഭവം നടന്നത്. ഇതിൻ്റെ വീഡിയോയും ഫോട്ടോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ മാർച്ച് 5ന് വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തുമെന്ന് വെസ്റ്റ്- സെൻട്രൽ റയിൽവേ പത്രക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.
ട്വിറ്ററിൽ റയിൽവേ മന്ത്രിയെ ടാഗ് ചെയ്തും നിരവധി പേർ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിരുന്നു. യാത്രക്കാർക്ക് കുടിക്കാനായി പ്ലാറ്റ് ഫോമിൽ വെച്ചിട്ടുള്ള ടാങ്കിലേക്കാണ് പ്ലാറ്റ് ഫോമിലെ തന്നെ കക്കൂസിൽ നിന്നുള്ള ടാപ്പിൽ നിന്നും വെള്ളമെടുത്തിരുന്നത്.
കുടിവെള്ള ടാങ്കിനും കക്കൂസിനും വ്യത്യസ്ഥ കണക്ഷനുകൾ ഉണ്ടായിരുന്നിട്ടും കക്കൂസ് ടാപ്പിൽ നിന്നും എന്തിന് വെള്ളമെടുത്തു എന്നത് അന്വേഷിക്കുന്നുണ്ട്.
കോവിഡ് കാരണം ആരോഗ്യമേഖല വലിയ പ്രശ്നങ്ങൾ നേരിടുന്നതിനിടെയാണ് റയിൽവേയുടെ ഭാഗത്ത് നിന്നും ഗുരുതര കുറ്റമായ വീഴ്ച ഉണ്ടാകുന്നത്.
ആരോഗ്യ സുരക്ഷാ മനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് നിലവിൽ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്. പ്രതിദിന കോവിഡ് കേസുകളിൽ വീണ്ടും വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യത്തിൽ സുരക്ഷാ മനദണ്ഡങ്ങൾ കൃത്യമായി പാലിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.
റെയിൽ യാത്രക്കാരുടെ ആരോഗ്യത്തിന് തന്നെ ഭീഷണിയാണ് ഇത്തരം നടപടികൾ എന്ന് യാത്രക്കാരും അഭിപ്രായപ്പെടുന്നു. കുപ്പിവെള്ളം വാങ്ങി കുടിക്കാൻ സാധിക്കാത്ത പലരും ഇത്തത്തിൽ പ്ലാറ്റ് ഫോമിൽ സ്ഥാപിച്ചിരിക്കുന്ന കുടിവെള്ള ടാങ്കുകളിൽ നിന്നാണ് വെള്ളം എടുക്കാറുള്ളത്.
ഇത്തരം സംഭവങ്ങൾ യാത്രക്കാർക്ക് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും എന്നതിൽ സംശയമില്ല. ട്രയിനുകളിൽ നൽകുന്ന ഭക്ഷണത്തിനെതിരെ വൃത്തിയില്ലായ്മയുടെ പരാതികൾ പണ്ടുകാലം മുതൽക്കേ കേൾക്കാറുള്ളതാണ്.
ട്രയിനുകളിലെയും റയിൽവേ സ്റ്റേഷനുകളിലെയും ശുചിത്വം ഉറപ്പാക്കാൻ സർക്കാരുകൾ നിരവധി പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. സഞ്ചരിക്കുന്ന കോച്ചുകളിൽ വൃത്തിയില്ലായ്മ, വെള്ളത്തിൻ്റെ ലഭ്യത കുറവ് എന്നിവ അനുഭവപ്പെട്ടാൽ കോച്ച് മിത്ര സൗകര്യം ഉപയോഗിച്ച് പരാതിപ്പെട്ടാൽ ഉടനടി പ്രശ്നത്തിന് പരിഹാരം ഉണ്ടാകും.
സ്വച്ഛ് ഭാരത് പദ്ധതിയുടെ ഭാഗമായുള്ള സ്വച്ഛ് റയിൽവേ സർവ്വേ പ്രകാരം ഓരോ വർഷവും ഇന്ത്യയിലെ റയിൽവേ സ്റ്റേഷനുകളിലെ ശുചിത്വം വർദ്ധിപ്പിക്കുന്നുണ്ട്.
സർവ്വേയിൽ വൃത്തിയുള്ള റയിൽവേ സ്റ്റേഷനുകളിൽ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഏഴെണ്ണവും രാജസ്ഥാനിൽ നിന്നും ഉള്ളവയാണ്. ഉത്തരാഖണ്ഡിലെ ഹരിദ്വാർ സ്റ്റേഷനാണ് റാങ്കിംഗിൽ ഒന്നാമതായി നിൽക്കുന്നത്.
https://www.facebook.com/Malayalivartha