വീട്ടില്‍ അതിക്രമിച്ച് കയറി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു ;ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി
ബലാത്സംഗത്തിന് ശ്രമിച്ചയാളുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത് യുവതി. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മധ്യപ്രദേശിലെ സിദ്ധി ജില്ലയിലെ ജില്ല ആസ്ഥാനത്ത് നിന്നും 50 കിലോമീറ്റര്‍ അകലെ ഉമരിഹ ഗ്രാമത്തിലാണ് സംഭവം നടന്നത്.ഭർത്താവ് ജോലിക്ക് പോയ സമയത്ത് 13കാരനായ മകനും യുവതിയുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയം പ്രതി വീട്ടില്‍ അതിക്രമിച്ച് കയറുകയായിരുന്നു. ഇയാള്‍ക്ക് 45 വയസോളം ഉണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ യുവതി ചെയ്തത് ഇതാണ് .അദ്ദേഹം പറഞ്ഞത്
കവർച്ചക്കാരൻ കയറിയെന്ന് ഭയന്ന് മകൻ പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. ഈ സമയത്ത് പ്രതി യുവതിയെ മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് സബ് ഇൻസ്പെക്ടർ ധർമേന്ദ്ര സിംഗ് രജ്പുത് പറഞ്ഞു. ഇയാളെ ഇരുപത് മിനുട്ടോളം യുവതി പല രീതിയില്‍ എതിര്‍ത്തു നിന്നും.അതിനിടെ, കട്ടിലിൽ കരുതിവെച്ച അരിവാള്‍ എടുത്ത് യുവതി അക്രമിയുടെ ജനനേന്ദ്രിയം ഛേദിച്ചു. തുടർന്ന് പൊലീസ് സ്റ്റേഷനിലെത്തി പരാതിയും നൽകി. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധനക്കു ശേഷം സിദ്ധി ജില്ലാ ആശുപത്രിയിലേക്കും പിന്നീട് സഞ്ജയ് ഗാന്ധി മെഡിക്കൽ കോളജിലേക്കും മാറ്റി. പ്രതിക്കെതിരെ ബലാത്സംഗ ശ്രമത്തിന് കേസ് എടുത്തു. യുവതിക്കെതിരെ പ്രതിയും പരാതി നൽകിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.അതെ സമയം ഉത്തർ പ്രദേശിൽ നിന്ന് പുറത്തു വന്ന വാർത്ത ഞെട്ടിക്കുന്നതായിരുന്നു .ഉത്തര്‍പ്രദേശിലെ രാംപുരില്‍ സംശയരോഗിയായ ഭര്‍ത്താവ് 22കാരിയായ ഭാര്യയോടു ചെയ്തത് കൊടുംക്രൂരത. ഭാര്യ തന്നെ വഞ്ചിക്കുകയാണെന്ന സംശയിച്ച ഇരുപത്തിയഞ്ചുകാരനായ ഭര്‍ത്താവ് യുവതിയുടെ സ്വകാര്യഭാഗം അലുമിനിയം കമ്പി ഉപയോഗിച്ച് തുന്നിച്ചേര്‍ത്തു. പൊലീസ് അറസ്റ്റ് ചെയ്ത ഭര്‍ത്താവ് രാകേഷ് കുറ്റം സമ്മതിച്ചു. രണ്ടു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. മാരകമായി പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പടിഞ്ഞാറന്‍ യുപിയിലെ രാംപുരില്‍ ഞായറാഴ്ചയാണ് നാടിനെ ഞെട്ടിച്ച സംഭവം അരങ്ങേറിയത്. താന്‍ വഞ്ചിക്കുന്നില്ലെന്ന് യുവതി കരഞ്ഞു പറഞ്ഞിട്ടും രാകേഷ് ഭാര്യയെ മര്‍ദിച്ച് അവശയാക്കുകയായിരുന്നു. തുടര്‍ന്നാണ് സ്വകാര്യഭാഗം കമ്പികൊണ്ട് തുന്നിച്ചേര്‍ത്തത്. യുവതി അലറിക്കരഞ്ഞതോടെ ഇയാള്‍ വീട്ടില്‍നിന്ന് ഓടി രക്ഷപ്പെട്ടു.
വേദനകൊണ്ടു പുളഞ്ഞ യുവതി അടുത്ത ഗ്രാമത്തില്‍ താമസിക്കുന്ന അമ്മയെ സഹായത്തിനായി വിളിപ്പിച്ചു. അമ്മയാണ് പൊലീസില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് ആംബുലന്‍സിലാണ് യുവതിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്. അമ്മയുടെയും മറ്റൊരു സ്ത്രീയുടെയും സഹായത്തോടെ വേദന സഹിച്ച് സ്ത്രീ ആശുപത്രിയിലേക്കു നടക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. ഭാര്യ ഗ്രാമത്തിലുള്ള മറ്റൊരാളെ കാണാറുണ്ടെന്നും അവിഹിതബന്ധം പുലര്‍ത്തുന്നുണ്ടെന്നും ഭര്‍ത്താവ് പൊലീസിനോടു പറഞ്ഞു. പലതവണ വിലക്കാന്‍ ശ്രമിച്ചു. ഫലമില്ലാതെ വന്നതോടെ ദേഷ്യത്തില്‍ അലുമിനിയം കമ്പി കൊണ്ട് സ്വകാര്യഭാഗം തുന്നിച്ചേര്‍ക്കുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോടു പറഞ്ഞു.
https://www.facebook.com/Malayalivartha