Widgets Magazine
23
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒമാനിൽ മിന്നൽപ്രളയം: രണ്ട് മലയാളികൾ മരിച്ചു; ഒരാളെ കാണാതായി...


സദ്യയ്ക്ക് പായസം കിട്ടിയില്ല; വിളമ്പുകാരനെ കല്ലുകൊണ്ട് ഇടിച്ചയാൾ അറസ്റ്റിൽ...


സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും വാണിജ്യ എൽ‌പി‌ജിയുടെ 20 ശതമാനം അധികമായി അനുവദിക്കാൻ സർക്കാർ.. യുദ്ധം ഇന്ത്യയിലേക്കുള്ള ഊർജ്ജ വിതരണത്തെ തടസ്സപ്പെടുത്തി..


കേരളത്തിൽ കനത്ത ചൂട് തുടരുമെന്നും താപനില ഇനിയും ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. വിവിധ ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും ചൂടിന് കാര്യമായ ആശ്വാസമുണ്ടാകില്ലെന്നാണ് പ്രവചനം..


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് മുതിർന്ന മന്ത്രിമാരുമായി ഉന്നതതല യോഗം ചേരും..മിഡിൽ ഈസ്റ്റിൽ തുടരുന്ന യുദ്ധവും അത് ഇന്ത്യയിൽ ചെലുത്തുന്ന സ്വാധീനവുമാണ് പ്രധാന ചർച്ചാ വിഷയം..

തെലങ്കാനയിൽ ബോംബിട്ട് രാജശേഖര റെഡ്ഡിയുടെ മകൾ... അടുത്ത നിയമസഭാ ശർമിളയ്ക്ക് സ്വന്തം... കോരിത്തരിച്ച് ജനങ്ങൾ...

11 APRIL 2021 11:04 AM IST
മലയാളി വാര്‍ത്ത

ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകൾ വൈ.എസ്. ശർമിള പുതിയ പാർട്ടി രൂപീകരിക്കുന്നു. വൈഎസ്ആറിന്റെ ജന്മദിനമായ ജൂലൈ എട്ടിനു തെലങ്കാനയിൽ പാർട്ടി പ്രഖ്യാപനം നടത്തുമെന്നാണ് വിവരം. ആന്ധ്രയിലെ ഇപ്പോഴത്തെ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി കൂടിയാണു ശർമിള. 2023ൽ നടക്കുന്ന തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണു ശർമിളയുടെ നീക്കങ്ങൾ. ശർമിളയുടെ തീരുമാനത്തെ അമ്മ വൈ.എസ്. വിജയലക്ഷ്മി പിന്തുണച്ചിരുന്നു. ‘തെലങ്കാനയിലെ ജനങ്ങളെ സേവിക്കാനുള്ള മകളുടെ തീരുമാനം സന്തോഷമുണ്ടാക്കുന്നു.

പിതാവിനെ പോലെ കരുത്തുള്ളവളാണു മകളും’ എന്നാണ് വിജയലക്ഷ്മി പറഞ്ഞത്. തെലങ്കാനയിൽ സജീവമാകുന്നെന്ന സഹോദരിയുടെ പ്രഖ്യാപനത്തോടു ജഗൻ മോഹൻ റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഖമ്മത്തെ പവിലിയന്‍ മൈതാനത്ത്‌ നടന്ന സങ്കല്‍പ്പ സഭയിലാണ് പാര്‍ട്ടി പ്രഖ്യാപിക്കുന്ന തീയതി ശർമ്മിള പ്രഖ്യാപിച്ചത്.

കോവിഡ്‌ വ്യാപനം തടയാനായി കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിക്കുന്നതിനിടെയാണ്‌ ഒരു ലക്ഷം ആളുകളെ പങ്കെടുപ്പിച്ച്‌ സമ്മേളനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. മുന്‍ മുഖ്യമന്ത്രിയും തന്റെ പിതാവുമായ അന്തരിച്ച വൈ.എസ്‌. രാജശേഖര റെഡ്‌ഡിയുടെ ശക്‌തികേന്ദ്രമായിരുന്നു എന്നതു പരിഗണിച്ചാണ്‌ ‍ഖമ്മം തന്‍റെ ശക്തി പ്രകടനത്തിന് ശര്‍മ്മിള വേദിയാക്കിയത്.

‘സിങ്കം സിംഗിളാ താന്‍ വരുവേന്‍’ എന്ന സൂപ്പർസ്റ്റാർ രജനികാന്തിന്റെ സിനിമയിലെ സൂപ്പർഹിറ്റ് ഡയലോഗ് പറഞ്ഞാണു ശർമിള പാർട്ടിയുടെ പ്രഖ്യാപന വാർത്ത പുറത്തുവിട്ടത്. ഇപ്പോൾ തെലങ്കാനയിൽ രാജശേഖര റാവുവിന്റെ നേതൃത്വത്തിലുള്ള തെലങ്കാന രാഷ്ട്ര സമിതിയാണ് (ടിആർഎസ്) സംസ്ഥാനത്ത് സജീവമായി പ്രവർത്തിക്കുന്നത്. കോൺഗ്രസ് ഇവിടെ ദുർബലമാണ്.

സംസ്ഥാനത്തു കളം പിടിക്കാനുള്ള ശ്രമത്തിലാണു ബിജെപി. കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്ന രാജശേഖര റെഡ്ഡി 2004 മുതൽ 2009 വരെ അവിഭക്ത ആന്ധ്രപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നു. 2009ൽ ഹെലികോപ്റ്റർ അപകടത്തിലാണ് അദ്ദേഹം മരിച്ചത്. 2014ൽ ആന്ധ്രയും തെലങ്കാനയുമായി സംസ്ഥാനം വിഭജിക്കപ്പെട്ട ശേഷം തെലങ്കാനയിലെ വൈഎസ്ആർ അനുയായികൾ പ്രവർത്തിക്കാൻ അവസരമില്ലാതെ വിഷമത്തിലായിരുന്നു.

പുതിയ പാർട്ടി പ്രഖ്യാപനത്തെ ആവേശത്തോടെയാണ് അവർ കാണുന്നത്. ‘തെലങ്കാനയിൽ രാജശേഖര റെഡ്ഡിയുടെ ഭരണം ഇല്ല. അത് എന്തു കൊണ്ട് കൊണ്ടുവന്നുകൂടാ? ജഗൻ മോഹൻ ആന്ധ്രയിൽ പ്രവർത്തിക്കുന്നു, ഞാൻ തെലങ്കാനയിലും എന്നാണ് ശർമിള പറഞ്ഞത്. തെലങ്കാന രാഷ്​ട്ര സമിതി, ബി.ജെ.പി, കോൺഗ്രസ്​ എന്നിവരുമായൊന്നും ഒരു ബന്ധവും സ്ഥാപിക്കില്ലെന്ന്​ ഷർമിള പറഞ്ഞു.


തെലങ്കാനയിൽ വൈഎസ്ആർ കോൺഗ്രസ് ഉണ്ടെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. 2019ലെ തിരഞ്ഞെടുപ്പിൽ ശർമിളയും അമ്മ വിജയലക്ഷ്മിയും വൈഎസ്ആർ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തിയിരുന്നു. എന്നാൽ, ജഗൻ അധികാരത്തിലേറിയ ശേഷം ശർമിള പൊതുരംഗത്തു നിന്ന് വിട്ടു നിന്നിരുന്നു.

ജഗൻ ജയിലിൽ ആയിരുന്ന സമയത്ത് ശർമിള നടത്തിയ പദയാത്ര ആവേശം സൃഷ്ടിച്ചിരുന്നു. തെലങ്കാനയിൽ കോൺ​ഗ്രസിന്‍റെ തകർച്ചയോ​ടെ ശൂന്യമായ പ്രതിപക്ഷത്തിന്‍റെ ഇടത്തിലേക്ക്​ കടന്നുകയറാനാണ്​ ശർമിളയുടെ ശ്രമം. നിലവിൽ വലിയ രാഷ്​ട്രീയ സ്വാധീനമില്ലാത്ത റെഡ്​ഢി സമുദായം കൂടെ നിൽക്കുമെന്നാണ്​ ശർമിള ​പ്രതീക്ഷിക്കുന്നത്​. ടി.ആർ.എസ്​ സർക്കാറിനെതിരെ ഏപ്രിൽ 15ന്​ ശർമിള സത്യഗ്രഹമിരുന്നിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിമര്‍ശിക്കേണ്ടതിനെ വിമര്‍ശിക്കുകതന്നെ ചെയ്യുമെന്ന് ശരത്കുമാര്‍  (2 hours ago)

ഊര്‍ജ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടാല്‍ ഹോര്‍മുസ് കടലിടുക്ക് പൂര്‍ണമായും അടയ്ക്കും  (3 hours ago)

പാചക വാതക പ്രതിസന്ധിക്ക് താത്കാലിക ആശ്വാസം  (3 hours ago)

ഇപ്പോള്‍ സിംഗിളാണെന്ന് വെളിപ്പെടുത്തിയതിന് കാരണം പറഞ്ഞ് മീര വാസുദേവ്  (3 hours ago)

സി.പി.ഐ.എമ്മില്‍ ആശയപരമായ വ്യതിയാനം സംഭവിച്ചെന്ന് എം.എ ബേബി  (4 hours ago)

വര്‍ക്കലയില്‍ വിദേശവനിതയ്ക്ക് നേരെ ലൈംഗികാതിക്രമം  (4 hours ago)

ഇറാനെതിരായ യുദ്ധത്തില്‍ പങ്കുചേരാന്‍ ലോക നേതാക്കളോട് ആഹ്വാനം ചെയ്ത് നെതന്യാഹു  (4 hours ago)

യുഎസ് പാക്കിസ്ഥാനെ ആക്രമിച്ചാല്‍ ഞങ്ങള്‍ ഇന്ത്യയെ ആക്രമിക്കുമെന്ന് ഭീഷണി  (4 hours ago)

ഇറാന്‍ 'മരിച്ചെന്ന് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (5 hours ago)

ഏപ്രില്‍ ഒന്ന് മുതല്‍ പുതിയ ആദായ നികുതി ചട്ടം; 20 ലക്ഷം രൂപയ്ക്കു മുകളിലുള്ള വസ്തു ഇടപാടുകള്‍ക്കു മാത്രം പാന്‍ മതി  (5 hours ago)

മനപൂര്‍വമായി ബി.ജെ.പിയെ ജയിപ്പിക്കാന്‍ വേണ്ടി സി.പി.എം നിര്‍ത്തിയിരിക്കുന്ന സ്ഥാനാര്‍ത്ഥിയാണ് പാലക്കാട്ടേത്; ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (6 hours ago)

ധീരമായ നിലപാടുകൾ സ്വീകരിക്കുന്ന വ്യക്തിയാണ് ജി സുധാകരൻ; മുഖ്യമന്ത്രിയില്‍നിന്ന് ചെറ്റത്തരം പ്രയോഗം വന്നതിലൂടെ അദ്ദേഹത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു വ്യക്തമായി; വിമർശിച്ച് എഐസിസി ജനറൽ സെക്രട്  (7 hours ago)

പെരുമാറ്റച്ചട്ട ലംഘനം; ഗുരുവായൂർ നിയോജകമണ്ഡലം സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനെതിരെ കേസ്  (7 hours ago)

ക്രിമിനലുകളെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ കേരള ജനതയ്‌ക്ക്‌ എന്ത് സന്ദേശമാണ് സിപിഐഎം കൊടുക്കുന്നത്? രാഹുൽ മാങ്കൂട്ടത്തിൽ സ്കൂൾ പരിപാടിയിൽ പങ്കെടുത്ത സംഭവത്തിൽ ബാലാവകാശ കമീഷൻ വിശദീകരണം തേടിയതിൽ വിമർശനം  (7 hours ago)

നികൃഷ്ടജീവി, പരനാറി, എടോ ഗോപാലകൃഷ്ണാ, കീടം, കുലംകുത്തി, ചെറ്റ, ചെറ്റത്തരം, കടക്ക് പുറത്ത്, അഭിവന്ദ്യന്‍; മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും തെറിപ്പാട്ട് തുടങ്ങി  (7 hours ago)

Malayali Vartha Recommends