Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യോഗി സർക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി; ആശുപത്രി കിടക്കകളുടെ ലഭ്യതയെക്കുറിച്ച് സർക്കാർ ഹെൽപ്പ് ലൈനിൽ നൽകിയ വിവരങ്ങളും പോർട്ടലിൽ നൽകിയ വിവരങ്ങളിലും പൊരുത്തക്കേടുകൾ

13 MAY 2021 11:49 AM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചയിൽ യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ആശുപത്രി കിടക്കകളുടെ ലഭ്യതയെക്കുറിച്ച് സർക്കാർ ഹെൽപ്പ് ലൈനിൽ നിന്നും ലഭിച്ച വിവരങ്ങളും പോർട്ടലിൽ പ്രദർശിപ്പിച്ച വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ആശുപത്രികൾക്ക് ആവശ്യത്തിന് ഓക്സിജൻ നൽകുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ നടപടി വെറും ക്രിമിനൽ കുറ്റമല്ല, മറിച്ച് കൂട്ടക്കൊലയ്ക്ക് സമം ആണ് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

 

 

വാദം തുടരവേ ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ, അജിത് കുമാർ എന്നിവർ അഭിഭാഷകനായ അനൂജ് സിംഗിനോട് കൊവിഡ് ഹൈൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് കിടക്കകളുടെ ലഭ്യത സംബന്ധിച്ച് വിവരം തേടാൻ ആവശ്യപ്പെടുകയും. ഏറെ സമയത്തിന് ശേഷം ഫോൺ എടുത്തെങ്കിലും, ബെഡുകൾ എത്രയുണ്ടെന്ന് ചോദിച്ചപ്പോൾ ലെവൽ 2 കിടക്കകളും ലെവൽ 3 കിടക്കകളും ലഭ്യമാകില്ലെന്നായിരുന്നു മറുപടി.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാൽ പോർട്ടലിൽ രണ്ട് വിഭാഗത്തിലും കിടക്കകൾ ഉണ്ടെന്നാണ് അപ്ഡേറ്റ് ചെയ്തിരുന്നത്. ലെവൽ 2 കിടക്കകൾ മിതമായ രോഗലക്ഷണമുള്ള കോവിഡ് രോഗികൾക്കാണ് നൽകുക ലെവൽ 3 കിടക്കകൾ ഗുരുതരമായ രോഗികൾക്കും.

ഓക്സിജൻ ക്ഷാമത്തിനിടെയും മതിയായ ഓക്സിജൻ ഉണ്ടെന്ന യോഗി സർക്കാരിന്റെ അവകാശവാദത്തിനെതിരേയും കോടതി വിമർശിച്ചു . ഓക്സിജൻ ലഭ്യമാക്കാതിരുന്ന അധികൃതരുടെ നടപടി ക്രിമിനൽ കുറ്റം മാത്രമല്ല യഥാർത്ഥത്തിൽ കൂട്ടകൊലയ്ക്ക് സമാനമായ ക്രൂരതയാണ് എന്നും ഹൈക്കോടതി വിമർശിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞാഴ്ച അന്തരിച്ച സിറ്റിംഗ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ ശ്രീവാസ്തവയ്ക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന ആരോപണത്തിലും ബെഞ്ച് റിപ്പോർട്ട് തേടി.

രാം മനോഹർ ലോഹിയ ആശുപത്രിയിൽ ജസ്റ്റിസ് ശ്രീവാസ്തവയ്ക്ക് നൽകിയ ചികിത്സയെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും അദ്ദേഹത്തെ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നേരിട്ട് കൊണ്ടുപോകാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും അഡീഷ്ണൽ അഡ്വക്കേറ്റ് ജനറൽ മനീഷ് ഗോയലിനോട് കോടതി ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (3 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (3 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (3 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (3 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (4 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (4 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (4 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (4 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (4 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (5 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (6 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (6 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (7 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (7 hours ago)

Malayali Vartha Recommends