Widgets Magazine
08
Mar / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

യോഗി സർക്കാരിന് അലഹബാദ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം; ആഞ്ഞടിച്ച് അലഹബാദ് ഹൈക്കോടതി; ആശുപത്രി കിടക്കകളുടെ ലഭ്യതയെക്കുറിച്ച് സർക്കാർ ഹെൽപ്പ് ലൈനിൽ നൽകിയ വിവരങ്ങളും പോർട്ടലിൽ നൽകിയ വിവരങ്ങളിലും പൊരുത്തക്കേടുകൾ

13 MAY 2021 11:49 AM IST
മലയാളി വാര്‍ത്ത

കൊവിഡ് പ്രതിരോധ നടപടികളിലെ വീഴ്ചയിൽ യുപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അലഹബാദ് ഹൈക്കോടതി. ആശുപത്രി കിടക്കകളുടെ ലഭ്യതയെക്കുറിച്ച് സർക്കാർ ഹെൽപ്പ് ലൈനിൽ നിന്നും ലഭിച്ച വിവരങ്ങളും പോർട്ടലിൽ പ്രദർശിപ്പിച്ച വിവരങ്ങളും തമ്മിലുള്ള പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് വിമർശനം.

ആശുപത്രികൾക്ക് ആവശ്യത്തിന് ഓക്സിജൻ നൽകുന്നതിൽ വീഴ്ച വരുത്തിയ സർക്കാർ നടപടി വെറും ക്രിമിനൽ കുറ്റമല്ല, മറിച്ച് കൂട്ടക്കൊലയ്ക്ക് സമം ആണ് എന്നും ഹൈക്കോടതി കുറ്റപ്പെടുത്തി.

 

 

വാദം തുടരവേ ജസ്റ്റിസുമാരായ സിദ്ധാർത്ഥ് വർമ, അജിത് കുമാർ എന്നിവർ അഭിഭാഷകനായ അനൂജ് സിംഗിനോട് കൊവിഡ് ഹൈൽപ് ലൈൻ നമ്പറിൽ ബന്ധപ്പെട്ട് കിടക്കകളുടെ ലഭ്യത സംബന്ധിച്ച് വിവരം തേടാൻ ആവശ്യപ്പെടുകയും. ഏറെ സമയത്തിന് ശേഷം ഫോൺ എടുത്തെങ്കിലും, ബെഡുകൾ എത്രയുണ്ടെന്ന് ചോദിച്ചപ്പോൾ ലെവൽ 2 കിടക്കകളും ലെവൽ 3 കിടക്കകളും ലഭ്യമാകില്ലെന്നായിരുന്നു മറുപടി.

 

 

 

 

 

 

 

 

 

 

 

 

 

 

 

എന്നാൽ പോർട്ടലിൽ രണ്ട് വിഭാഗത്തിലും കിടക്കകൾ ഉണ്ടെന്നാണ് അപ്ഡേറ്റ് ചെയ്തിരുന്നത്. ലെവൽ 2 കിടക്കകൾ മിതമായ രോഗലക്ഷണമുള്ള കോവിഡ് രോഗികൾക്കാണ് നൽകുക ലെവൽ 3 കിടക്കകൾ ഗുരുതരമായ രോഗികൾക്കും.

ഓക്സിജൻ ക്ഷാമത്തിനിടെയും മതിയായ ഓക്സിജൻ ഉണ്ടെന്ന യോഗി സർക്കാരിന്റെ അവകാശവാദത്തിനെതിരേയും കോടതി വിമർശിച്ചു . ഓക്സിജൻ ലഭ്യമാക്കാതിരുന്ന അധികൃതരുടെ നടപടി ക്രിമിനൽ കുറ്റം മാത്രമല്ല യഥാർത്ഥത്തിൽ കൂട്ടകൊലയ്ക്ക് സമാനമായ ക്രൂരതയാണ് എന്നും ഹൈക്കോടതി വിമർശിച്ചു.

 

 

 

 

 

 

 

 

 

 

 

 

 

 

കഴിഞ്ഞാഴ്ച അന്തരിച്ച സിറ്റിംഗ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് വി.കെ ശ്രീവാസ്തവയ്ക്ക് ശരിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്ന ആരോപണത്തിലും ബെഞ്ച് റിപ്പോർട്ട് തേടി.

രാം മനോഹർ ലോഹിയ ആശുപത്രിയിൽ ജസ്റ്റിസ് ശ്രീവാസ്തവയ്ക്ക് നൽകിയ ചികിത്സയെക്കുറിച്ച് സത്യവാങ്മൂലം സമർപ്പിക്കാനും അദ്ദേഹത്തെ സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് നേരിട്ട് കൊണ്ടുപോകാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാനും അഡീഷ്ണൽ അഡ്വക്കേറ്റ് ജനറൽ മനീഷ് ഗോയലിനോട് കോടതി ആവശ്യപ്പെട്ടു.

 

 

 

 

 

 

 

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഭാര്യയെ കാറിനുള്ളില്‍ വച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് ഭര്‍ത്താവ്  (32 minutes ago)

കേന്ദ്ര മന്ത്രിസഭയിലേക്ക് നിതീഷ് കുമാര്‍ ഉണ്ടാകില്ല  (44 minutes ago)

ഏഴ് മാസം ഗര്‍ഭിണിയായ യുവതിയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവും അമ്മായിയച്ഛനും  (54 minutes ago)

കൊല്ലത്ത് മത്സ്യബന്ധന ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് രണ്ട് പേരെ കാണാതായി  (1 hour ago)

ഡോ. വന്ദന ദാസ് കൊലക്കേസില്‍ വാദം പൂര്‍ത്തിയായി  (1 hour ago)

ചരക്ക് വിമാനങ്ങളില്‍ യുഎഇയിലേക്ക് ഭക്ഷ്യവസ്തുക്കള്‍ എത്തിച്ച് ലുലു ഗ്രൂപ്പ്  (1 hour ago)

കാസര്‍കോട് ഒന്‍പത് വയസ്സുകാരന്‍ കാറിടിച്ചു മരിച്ചു  (1 hour ago)

മെഡിക്കല്‍ കോളേജില്‍ അത്യാഹിത വിഭാഗത്തിലെ ലിഫ്റ്റില്‍ 6 പേര്‍ കുടുങ്ങി  (1 hour ago)

ഭര്‍ത്താവ് മരിച്ച് മൂന്നാഴ്ച തികയും മുന്‍പേ വിവാഹം; സഹോദരിമാരുടെ സംശയത്തില്‍ തെളിഞ്ഞത് ക്രൂര കൊലപാതകം  (1 hour ago)

പണം ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി 10 ലക്ഷം രൂപ തട്ടിയെടുത്ത രണ്ട് പേര്‍ അറസ്റ്റില്‍  (2 hours ago)

താന്‍ പാര്‍ട്ടിക്ക് വേണ്ടി വന്നതാണെന്ന് ആളുകള്‍ തെറ്റിദ്ധരിക്കും: സിപിഎം ജില്ലാ സെക്രട്ടറിയോട് ടൗണ്‍ഷിപ്പ് സന്ദര്‍ശനത്തിനിടെ അതൃപ്തി കാട്ടി മമ്മൂട്ടി  (2 hours ago)

വട്ടിയൂര്‍ക്കാവില്‍ മേയര്‍ക്കും ആശാനാഥിനും ഒപ്പം ചുവരെഴുതി തുടങ്ങി ശ്രീലേഖ  (2 hours ago)

കേരളത്തിന് അഞ്ച് ഉറപ്പുകള്‍ പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി  (2 hours ago)

ലോകം മുഴുവൻ മിഡിൽ ഈസ്റ്റിലെ യുദ്ധം കണ്ട് ശ്വാസമടക്കി ഇരിക്കുമ്പോൾ  (3 hours ago)

അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും....വിജയ്  (3 hours ago)

Malayali Vartha Recommends