ഓൺലൈൻ ക്ലാസിനിടെ അധ്യാപകന്റെ കോപ്രായം; വിദ്യാർത്ഥികൾക്ക് അശ്ലീലച്ചുവയുള്ള മെസ്സേജുകൾ! പെൺകുട്ടികളുടെ ശരീര വർണന...കയ്യോടെ പിടികൂടി വിദ്യാർത്ഥികൾ

പ്രമുഖ സ്വകാര്യ സ്കൂളിലെ അധ്യാപകന്‍ ഓണ്‍ലൈന്‍ ക്ലാസില്‍ തോര്‍ത്ത് മാത്രമുടുത്തു ക്ലാസെടുത്തതായി പരാതി ഉയർന്നിരിക്കുകയാണ്. പെണ്‍കുട്ടികളോടു ലൈംഗിക ചുവയോടെ സംസാരിക്കുകയും സന്ദേശങ്ങള്‍ അയക്കുന്നതായും പരാതിയുയര്‍ന്നു. ഇതോടെ വിദ്യാഭ്യാസ വകുപ്പും പൊലീസും അന്വേഷണം തുടങ്ങി. സംഭവം വന്‍വിവാദമായതോടെ അധ്യാപകനെ സ്കൂളില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു.
ചെന്നൈ നഗരത്തിലെ സമ്പന്നരുടെയും സെലിബ്രിറ്റികളുടെയും മക്കള്‍ പഠിക്കുന്ന സ്കൂളിലാണ് സംഭവം അരങ്ങേറിയത്. പൂര്‍വവിദ്യാര്‍ഥിയായ മോഡല്‍ കൃപാലി, പന്ത്രണ്ടാം ക്ലാസുകാരിയുടെ പരാതി ഞായറാഴ്ച രാത്രി സമൂഹമാധ്യമത്തിൽ പങ്കുവച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത് . കെ.കെ.നഗറിലെ സ്കൂളിലെ കൊമേഴ്സ് അധ്യാപകനായ രാജഗോപാല്‍ തോര്‍ത്തുമുണ്ട് മാത്രമണിഞ്ഞാണ് ഓണ്‍ലൈന്‍ ക്ലാസിനെത്തുന്നതെന്നായിരുന്നു പരാതി ശക്തമായി.
എന്നാൽ ഈ പരാതിക്ക് തെളിവായി തോര്‍ത്ത് മാത്രമണിഞ്ഞ് ക്ലാസെടുക്കുന്ന അധ്യാപകന്റെ ചിത്രവും പുറത്തുവിട്ടു. തൊട്ടുപിറകെ നിരവധി വിദ്യാര്‍ഥിനികള്‍ ഇതേ അധ്യാപകന്‍ ലൈംഗിക ചുവയോടെ പെരുമാറുന്നതായി പരാതിയുന്നയിച്ചു രംഗത്തെത്തി. ചിലരോട് ശരീരവര്‍ണന നടത്തിയതിന്റെയും ബീച്ചുകളിലേക്കും വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും യാത്രയ്ക്കു ക്ഷണിച്ചതിന്റെയും സ്ക്രീന്‍ഷോട്ടുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്നായിരുന്നു ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നതെന്നും വിദ്യാർഥിനികള്‍ തുറന്നുപറഞ്ഞു.
പ്രമുഖരടക്കമുള്ള പൂര്‍വവിദ്യാര്‍ഥികളും സമാന അനുഭവമുണ്ടായത് വെളിപെടുത്തി. സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതിനു പിന്നാലെ എംപിമാരായ കനിമൊഴിയും ജ്യോതിമണിയും അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തി. പൊലീസ് സ്കൂളിലെത്തി രേഖകള്‍ പിടിച്ചെടുത്തു. ആരോപണവിധേയനായ രാജഗോപാലിനെ ചോദ്യം ചെയ്തു. വളരെയധികം ഞെട്ടിക്കുന്ന സംഭവമാണ് അരങ്ങേറിയത്. ഇയാളുടെ കോപ്രായങ്ങളുടെ സ്ക്രീന്‍ഷോട്ടുകളും സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ഇതായിരുന്നു വളരെയധികം നിർണായകമായത് .
എതിര്‍ത്താല്‍ മാര്‍ക്ക് കുറയ്ക്കുമെന്ന് ഭീഷണി വരെ ഉയർത്തിയിരുന്നു.
പ്രമുഖരടക്കമുള്ള പൂര്‍വവിദ്യാര്‍ഥികളും സമാന അനുഭവമുണ്ടായത് വെളിപെടുത്തി. വിദ്യാഭ്യാസ വകുപ്പും അന്വേഷണം പ്രഖ്യാപിച്ചു. സ്കൂളുകളിലെ അധ്യാപകര്‍ക്കെതിരെ നേരത്തെയും ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാല്‍ സര്‍ക്കാരിലും ഉദ്യോഗസ്ഥ തലത്തിലും വന്‍ സ്വാധീനമുള്ള സ്കൂള്‍ ഗ്രൂപ്പിനെതിരെ നടപടിയുണ്ടായില്ല.
"
https://www.facebook.com/Malayalivartha
























