ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ല: ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്ന ഉറച്ച നിലപാടിൽ കേന്ദ്ര സർക്കാർ

ഇന്ത്യയിലെ ഡിജിറ്റൽ മാദ്ധ്യമരംഗത്തെ മാനദണ്ഡങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന ഐ.ടി നിയമത്തിലെ എല്ലാ വ്യവസ്ഥകളും ഇന്ത്യയിലെ എല്ലാ മാദ്ധ്യമങ്ങളും കൃത്യമായി പാലിക്കേണ്ടതാണെന്ന ഉറച്ച നിലപാടിൽ കേന്ദ്രo. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് ഈ കാര്യം വ്യക്തമാക്കിയിരിക്കുകയാണ്. ഏത് വാർത്തകളും പോസ്റ്റുകളും ഡിജിറ്റൽ മാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നാൽ എവിടെ നിന്നാണ് വന്നതെന്ന് സർക്കാർ ആവശ്യപ്പെടുമ്പോൾ ഉത്തരം നൽകണമെന്നും അതിൽ പറയുന്നു.
ഇപ്പോൾ എല്ലാവർക്കും ഇഷ്ടമായ ഒ.ടി.ടി പ്ലാറ്റ്‌ഫോം സംവിധാനമടക്കമുള്ളവ ഇത്തരം നിയന്ത്രണങ്ങൾ പാലിക്കേണ്ട തായി വരും. ഇന്ത്യയിൽ 40കോടി ജനങ്ങൾ സമൂഹമാദ്ധ്യമങ്ങളും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും ഉപയോഗിക്കുന്നുണ്ട്. ലോകത്തെ സമൂഹമാദ്ധ്യമ ഭീമന്മാരായ ഫേസ്ബുക്കും ട്വിറ്ററും ഒപ്പം നെറ്റ്ഫ്‌ലിക്‌സും ആമസോണും എല്ലാം ഡിജിറ്റൽ നിയമങ്ങൾ നിർദ്ദേശം സർക്കാർ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.
സർക്കാർ സ്വകാര്യതയെ മാനിക്കുന്നുവെന്നും എന്നാൽ ഒപ്പം ദേശസുരക്ഷ പരമപ്രധാനമാണ് എന്ന കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു . പുതിയ നിയമം മാദ്ധ്യമ രംഗത്തെ അവഹേളനങ്ങളും ദേശവിരുദ്ധ പ്രചാരണങ്ങളും തടയാനുള്ളതാണെന്ന് എല്ലാവരും തിരിച്ചറിയണമെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കിയിരിക്കുകയാണ്.
അതേസമയം: സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കുന്ന ഇന്ത്യയിലെ പുതിയ നിയമത്തിനെതിരെ ട്വിറ്റർ പ്രതികരിച്ചിരുന്നു. ഇന്ത്യയിലെ ജനങ്ങൾക്ക് ട്വിറ്ററിന്റെ സേവനം ഉറപ്പുവരുത്താൻ നിയമങ്ങൾ അനുസരിക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞ ട്വിറ്റർ അഭിപ്രായസ്വാതന്ത്ര്യത്തിന് തടസ്സമാകുന്ന നിയന്ത്രണങ്ങളിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെടുമെന്ന് അറിയിച്ചു. കോൺഗ്രസ് ടൂൾക്കിറ്റ് വിവാദത്തെ തുടർന്ന് കേന്ദ്രസർക്കാരുമായി ഉരസിനിൽക്കുന്നതിനിടയിലാണ് പുതിയ ഡിജിറ്റൽ നിയമങ്ങൾ സംബന്ധിച്ചുളള നിലപാട് ട്വിറ്റർ വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha
























