ഭാര്യയോട് പതിനഞ്ച് ദിവസം ലൈംഗിക ബന്ധത്തിന് താല്പര്യം പ്രകടിപ്പിച്ചു... ഭാര്യ വിസമ്മതിച്ചതോടെ തലയിൽ വെടിവെച്ചു കൊന്നു; പിന്നാലെ അഞ്ചുവയസും മൂന്നുവസയും പതിനെട്ട് മാസവും പ്രായമുള്ള മൂന്ന് മക്കളെ കനാലിലെറിഞ്ഞു: ശേഷം ഒളിവിൽ പോയ പ്രതിയെ പിടികൂടിയതിങ്ങനെ...

ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം പ്രായപൂർത്തിയാകാത്ത മൂന്ന് മക്കളെ കനാലിൽ വലിച്ചെറിഞ്ഞ യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ചൊവ്വാഴ്ചയാണ് ക്രൂരസംഭവം നടന്നത്. 28കാരിയായ ഭാര്യ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതാണ് ഭർത്താവിനെ കുറ്റകൃത്യം ചെയ്യാൻ പ്രകോപിപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
ബസേദി ഗ്രാമത്തിലെ പപ്പൂ എന്ന മുപ്പത്തിയഞ്ചുകാരനാണ് ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം മക്കളെ കനാലിലേക്ക് എറിഞ്ഞത്. ഭാര്യ ഡോളി ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതിന് പിന്നാലെ ഇയാൾ യുവതിയുടെ തലയ്ക്കാണ് വെടിവെച്ചത്.
പിന്നീട് അഞ്ചുവയസും മൂന്നുവസയും പതിനെട്ട് മാസവും പ്രായമുള്ള മൂന്ന് മക്കളെ ഗംഗ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. തുടർന്ന് യുവാവ് ഒളിവിൽ പോവുകയും ചെയ്തു. എന്നാൽ ബുധനാഴ്ച രാവിലെയോടെ തന്നെ പോലീസ് ഇയാലെഅറസ്റ് ചെയ്തു.
കനാലില്‍ വലിച്ചെറിഞ്ഞ കുട്ടികളെ കണ്ടെത്തുന്നതിനുള്ള തെരച്ചില്‍ തുടരുകയാണ്. കഴിഞ്ഞ പതിനഞ്ച് ദിവസമായി ഭാര്യ തന്‍റെ ആവശ്യം നിരസിക്കുകയായുരുന്നെന്നാണ് പ്രതി പറയുന്നത്.
ഇത് തന്നെ പ്രകോപിപ്പിച്ചുവെന്നും ബന്ധത്തിന് സമ്മതിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇയാൾ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച ഭാര്യ വീണ്ടും ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചതോടെയാണ് പപ്പു വെടിയുതിർക്കുന്നത്.
ഡോളിയുട തലയ്ക്കാണ് വെടിവെച്ചത്. ഭാര്യമരിച്ചതോടെ കുട്ടികളുടെ ഭാവി എന്താകുമെന്ന് ആശങ്കപ്പട്ടതോടെയാണ് ഇവരെ കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതി പറയുന്നു.
അതേസമയം, ടെസ്സയ് മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരം കൊല്ലപ്പെട്ട യുവതി പത്തുവർഷം മുമ്പ് പപ്പുവിന്‍റെ ജ്യേഷ്ഠനെ വിവാഹം കഴിച്ചിരുന്നു. ഇയാൾ മരിച്ചശേഷമാണ് പപ്പുവുമായുള്ള വിവാഹം നടക്കുന്നത്.
https://www.facebook.com/Malayalivartha
























