ഭൂരിപക്ഷം നേതാക്കൾക്കും കേന്ദ്രഭരണത്തിൽ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യം: ബിജെപി കേരള നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖേന തയാറാക്കിയ രഹസ്യ റിപ്പോർട്ടിൽ പറയുന്നതിങ്ങനെ

നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ ഉണ്ടായ സീറ്റ് നഷ്ടമാകുകയും ഒരു സീറ്റ് പോലും നേടാതെ തോൽവിയടയുകയും ചെയ്തിരുന്നു. എന്നാൽ എന്തുകൊണ്ട് ഇത്തരത്തിൽ ഒരു തോൽവി ബിജെപിക്ക് കേരളത്തിൽ സംഭവിച്ചു എന്നതിനെക്കുറിച്ച് കൂടുതൽ അറിയാൻ പ്രത്യേക സമിതിയെ ഒക്കെ രൂപീകരിച്ചിരുന്നു. ഇപ്പോളിതാ ബിജെപി അംഗങ്ങളെ പ്രതിക്കൂട്ടിൽ നിർത്തുന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.
ബിജെപി കേരള നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട്. മിസോറാം ഗവർണർ പി.എസ്.ശ്രീധരൻപിള്ള മുഖേന തയാറാക്കിയതാണ് ഈ രഹസ്യ റിപ്പോർട്ട്. ഈ റിപ്പോർട്ടിൽ ഭൂരിപക്ഷം നേതാക്കൾക്കും കേന്ദ്രഭരണത്തിൽ പങ്കുപറ്റുന്നതിൽ മാത്രമാണ് താൽപര്യമെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. കാര്യങ്ങൾ മനസ്സിലാക്കി കോൺഗ്രസ് തിരുത്തൽ നടപടി തുടങ്ങി.
എന്നാൽ, ബിജെപി നേതാക്കൾ മനഃപൂർവം ഇരുട്ടിൽതപ്പുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ബിജെപി വോട്ടുവിറ്റെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം ഗൗരവമുള്ളതാണ്. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരു സീറ്റ് പോലും കിട്ടാത്തതും ചിലരുടെ ഉദാസീന സമീപനം കാരണമാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്.
അതേസമയം ബിജെപിയുടെ പരാജയത്തിനുള്ള കാരണങ്ങൾ നേരത്തെയും അന്വേഷിച്ചപ്പോൾ പലതരത്തിലുള്ള ആരോപണങ്ങൾ പലയിടത്തുനിന്നും ഉയർന്നിരുന്നു. പരിവാർ സംഘടനകൾക്ക് നേരെ അതി രൂക്ഷമായ ആരോപണങ്ങളായിരുന്നു ആ സമയം ഉയർന്നത്. പരിവാർ സംഘടനകൾ പ്രവർത്തിച്ചില്ല എന്ന വിമർശനം ബി.ജെ.പി. സ്ഥാനാർഥികൾ ഉയർത്തിയിരുന്നു.
തിരഞ്ഞെടുപ്പിൽ പരിവാർ സംഘടനകളുടെ സംയോജനം സാധ്യമായില്ലെന്നും ആർ.എസ്.എസ്. വെച്ച സംയോജകർ പരാജയമായിരുന്നുവെന്നും ആരോപണമുയർന്നു. ആർ.എസ്.എസിനെതിരേ മാത്രമല്ല ചില സ്ഥാനാർഥികൾക്ക് എതിരെയും അതിശക്തമായ ആരോപണങ്ങൾ ആ ഘട്ടങ്ങളിൽ ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha
























