ബംഗ്ലാദേശ് സ്വദേശിയായ യുവതി കൂട്ടബലാത്സംഗത്തിനിരയാക്കിയ പ്രതികളിൽ രണ്ടുപേർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയുതിർത്തു...22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതുവരെ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു. പിന്നീട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ആറു ദിവസങ്ങൾക്കു മുൻപാണ് സംഭവം നടന്നത്....

ബംഗ്ലാദേശ് സ്വദേശിയായ യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അറസ്‌റ്റിലായ പ്രതികളിൽ രണ്ടുപേർ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോലീസ് വെടിയുതിർത്തു .. സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചതെന്നാണ് റിപ്പോർട്ട്. കാലിന് വെടിയേറ്റ പ്രതികളെ ആശുപത്രിയിലേക്ക് മാറ്റി. സാഗർ, മുഹമ്മദ് ബാബ, ഷെയ്ഖ്, റിഡായ് ബാബു എന്നിവരാണ് പൊലീസ് പിടിയിലായത്.
രണ്ട് പ്രതികളും രക്ഷപ്പെടാൻ ശ്രമം നടത്തിയതോടെ വെടിയുതിർക്കേണ്ടി വരുകയായിരുന്നുവെന്ന് ഡിസിപി എസ് ഡി ശ്രണപ്പ വ്യക്തമാക്കിയതായി എൻഡിടിവി റിപ്പോർട്ട് ചെയ്‌തു.
അനധികൃതമായി ഇന്ത്യയിലെത്തി ബെംഗളൂരുവിലെ രാമമൂർത്തി നഗറിലെ എൻആർഐ കോളനിയിൽ താമസിച്ചുവരികയായിരുന്നു ഇവർ. വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ട് യുവതികളടക്കം ആറ് പേർ വ്യാഴാഴ്‌ച അറസ്‌റ്റിലായത്.
ബെംഗളൂരുവിൽ വെച്ചാണ് യുവതിക്ക് പീഡനം ഏൽക്കേണ്ടിവന്നതെന്നാണ് റിപ്പോർട്ട്. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ബലാത്സംഗം, ആക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
22കാരിയുടെ സ്വകാര്യഭാഗങ്ങളിൽ കുപ്പി കയറ്റുന്നതുവരെ വിഡിയോയിൽ ചിത്രീകരിച്ചിരുന്നു. പിന്നീട് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. ആറു ദിവസങ്ങൾക്കു മുൻപാണ് സംഭവം നടന്നത്....
ഇരയാക്കപ്പെട്ടയാളും പ്രതികളും ബംഗ്ലദേശിൽനിന്നു വന്നരാണെന്നാണ് വ്യക്തമാകുന്നത്. യുവതിയെ മനുഷ്യക്കടത്തിന്റെ ഭാഗമായി ബാംഗ്ലൂരിൽ എത്തിച്ചതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഈ സാഹചര്യത്തിൽ മനുഷ്യക്കടത്ത് അടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നുണ്ട്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കം വഴക്കിൽ കലാശിക്കുകയും തുടർന്ന് യുവതി ക്രൂരമായ പീഡനത്തിന് ഇരയാകുകയുമായിരുന്നു.
പീഡനത്തിനിരയായ യുവതി കർണാടകയിൽ നിന്നും മറ്റൊരു സംസ്ഥാനത്തേക്ക് കടന്നു. ഇവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇവരെ കണ്ടെത്തിയാലുടൻ മൊഴി രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു. യുവതി അസമിൽ എത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
വീഡിയോ പുറത്തുവന്നതിന് മണിക്കൂറുകൾക്കകം പ്രതികളെ അറസ്‌റ്റ് ചെയ്യാൻ കഴിഞ്ഞെന്ന് കർണാടക ആഭ്യന്തര മന്ത്രി മിൻ ബസവരാജ് ബോമ്മൈ പറഞ്ഞു. " ബാഹ്യ ഇടപെടലുകൾ ഇല്ലാതെ അന്വേഷണം നടത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. ലഭ്യമാകുന്ന എല്ലാ വിവരങ്ങളും കോടതിക്ക് കൈമാറും. മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടാൻ കഴിഞ്ഞു" - എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെക്കുറിച്ച് വിവരങ്ങൾ കൈമാറുന്നവർക്ക് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha
























