സിഎഎ നടപ്പാക്കാൻ കേന്ദ്രം: മുസ്ലീം ഇതര അഭയാര്‍ഥികളിൽ നിന്ന് അപേക്ഷകള്‍ ക്ഷണിച്ചു... 2014 ഡിസംബര്‍ 31നു മുൻപായി ഇന്ത്യയിലെത്തിയ ഹിന്ദു, സിങ്, ജൈന വിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികൾക്ക് അപേക്ഷിക്കാം

പൗരത്വനിയമ ഭേദഗതി നടപ്പാക്കാനുള്ള നടപടികള്‍ വീണ്ടും ആരംഭിച്ച് കേന്ദ്രസര്‍ക്കാര്‍. കഴിഞ്ഞ വർഷം വൻ പ്രതിഷേധത്തിനും അക്രമസംഭവങ്ങള്‍ക്കും വഴിവെച്ച നീക്കമായിരുന്നു ഇത് . എന്നാൽ ഇപ്പോൾ വിവിധ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ താമസിക്കുന്ന മുസ്ലീം ഇതര വിഭാഗത്തിൽപ്പെട്ട അഭയാര്‍ഥികളിൽ നിന്ന് കേന്ദ്രം പൗരത്വം നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിക്കാൻ വിജ്ഞാപനം പുറത്തിറക്കി .
മുസ്ലീം വിഭാഗത്തെ മാത്രം ഇതിൽ നിന്ന് ഒഴിവാക്കിയത് ഭരണഘടനാവിരുദ്ധമാണെന്ന ആരോപണം ഉയരുന്നുണ്ട്. . ബംഗ്ലാദേശ്, പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് മതപീഡനം മൂലം ഇന്ത്യയിൽ കുടിയേറിയ മുസ്ലീം ഇതര മതവിഭാഗങ്ങള്‍ക്ക് ഇന്ത്യൻ പൗരത്വം നല്‍കാനാണ് കേന്ദ്രം ഉദ്ദേശിക്കുന്നത്.
അതിനാൽ ഗുജറാത്ത്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ താമസിക്കുന്ന ഹിന്ദു, സിങ്, ജൈന വിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികൾക്ക് മാത്രമേ ബില്ലിന്റെ ഗുണഫലങ്ങൾ ലഭിക്കുകയുള്ളു .
1955ലെ പൗരത്വ നിയമപ്രകാരം 2009ൽ രൂപീകരിച്ച ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടികള്‍. 2019ൽ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. എന്നാൽ സിഎഎ നടപടികള്‍ക്ക് സമാനമാണ് നിലവിൽ നടപ്പാക്കുന്ന നീക്കങ്ങള്‍.
അഭയാര്‍ഥികള്‍ നല്‍കുന്ന അപേക്ഷകള്‍ അതതു ജില്ലാ കളക്ടര്‍മാര്‍ സമയബന്ധിതമായി പരിശോധിക്കണമെന്നും ഇവ ഓൺലൈൻ പോര്‍ട്ടൽ വഴി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം.
അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെട്ടാൽ രജിസ്ട്രേഷൻ വഴിയോ നാച്വറലൈസേഷൻ വഴിയോ പൗരത്വം അനുവദിക്കണമെന്നും ഈ സര്‍ട്ടിഫിക്കറ്റിൽ കളക്ടറോ ആഭ്യന്തര സെക്രട്ടറിയോ ഒപ്പുവെക്കണമെന്നുമാണ് നിര്‍ദേശം. 2014 ഡിസംബര്‍ 31നു മുൻപായി ഇന്ത്യയിലെത്തിയ മുസ്ലിം ഇതര അഭയാർത്ഥികളാണ് അപേക്ഷിക്കേണ്ടത്
കേന്ദ്രസര്‍ക്കാരിൻ്റെ പൗരത്വ നിയമഭേദഗതി, പൗരത്വ രജിസ്റ്റര്‍ എന്നീ നിര്‍ദേശങ്ങള്‍ രാജ്യത്തെ മുസ്ലീം വിഭാഗത്തിൻ്റെ പൗരത്വം ചോദ്യം ചെയ്യുന്നതാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും കാണിച്ച് 2020ൻ്റെ തുടക്കത്തിൽ രാജ്യത്ത് വൻ പ്രക്ഷോഭം നടന്നിരുന്നു. ഹിന്ദു, സിഖ്, ജൈന, ബുദ്ധ, പാഴ്സി, ക്രിസ്ത്യൻ വിഭാഗങ്ങളിൽപ്പെട്ട അഭയാര്‍ഥികള്‍ക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക.
https://www.facebook.com/Malayalivartha
























