മധ്യവയസ്‌കയെ തന്ത്രപരമായി തട്ടികൊണ്ട് പോയി മോചനദ്രവ്യമായി നാലുലക്ഷം രൂപയോളം തട്ടിയെടുത്തു; ഒടുവിൽ പോലീസ് അറസ്റ്റ് ചെയ്ത് ഇങ്ങനെ...

തട്ടികൊണ്ട് പോകലും മോചിപ്പിക്കണമെങ്കിൽ പണം ആവശ്യപെടുന്നതുമായ സംഭവങ്ങൾ നമ്മുടെ സമൂഹത്തിൽ കുറഞ്ഞു വരുകയായിരുന്നു. എന്നാലിപ്പോൾ പൂനൈയിൽ പൂനൈയിൽ സമാനമായ സംഭവം നടന്നിരിക്കുകയാണ്.
55 വയസുകാരിയെ തട്ടിക്കൊണ്ടു പോയി ലക്ഷങ്ങൾ മോചനദ്രവ്യമായി ആവശ്യപ്പെട്ട സ്ത്രീകൾ അറസ്റ്റിലായിരുന്നു. പൂനെ സ്വദേശികളായ രണ്ട് സ്‌ത്രീകളെയാണ് വെള്ളിയാഴ്‌ച പോലീസ് പിടികൂടിയത്. പണത്തിനായി സ്‌ത്രീയെ തട്ടിക്കൊണ്ട് പോകുകയും മോചനദ്രവ്യമായി നാല് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്‌ത സംഭവത്തിലാണ് നടപടി.
സ്‌ത്രീകൾ തമ്മിൽ പരിചയമുണ്ടായിരുന്നുവെന്നും പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചതെന്നും കൻ്റോൺമെൻ്റ് പോലീസ് സ്‌റ്റേഷനിലെ ഇൻസ്പെക്‌ടർ അശോക് പറഞ്ഞു. ഇരയായ യുവതി സ്ത്രീകളിൽ നിന്നും പണം വാങ്ങിയിരുന്നതായും അദ്ദേഹം കൂട്ടിച്ചേർക്കുകയുണ്ടായി.
ഒരു ഡോക്‌ടറുടെ ക്ലിനിക്കിൽ റിസപ്ഷനിസ്‌റ്റായി ജോലി ചെയ്യുന്ന 55 കാരിയെ ആണ് രണ്ട് സ്‌ത്രീകൾ ചേർന്ന് തട്ടിക്കൊണ്ട് പോയത്. സ്‌കൂളുകളിൽ കുട്ടികൾക്ക് പ്രവേശനം നേടാൻ സഹായിക്കാമെന്നും ക്ലിനിക്കിൽ എത്തുന്ന നിരവധി പേരുമായി തനിക്ക് ബന്ധമുണ്ടെന്നും പറഞ്ഞ് സ്‌ത്രീ ഇവരിൽ നിന്നും പണം വാങ്ങിയിരുന്നു. പണം വാങ്ങിയെങ്കിലും വാഗ്‌ദാനം പാലിക്കുന്നതിൽ നിന്ന് ഇവർ പിന്മാറിയതോടെ നൽകിയ തുക തിരികെ നൽകണമെന്ന് സ്ത്രീകൾ ആവശ്യപ്പെട്ടു.
പണം നൽകാതെ വന്നതോടെ 55 കാരിയെ ബലമായി തട്ടിക്കൊണ്ട് പോകുകയും ഇവരുടെ സഹോദരനിൽ നിന്ന് നാല് ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെടുകയുമയിരുന്നു.
പരാതി ലഭിച്ചതോടെ സിസിടിവി പരിശോധിച്ച പോലീസ് 55 കാരിയെ ബലമായി ഓട്ടോയിൽ കയറ്റിക്കൊണ്ട് പോകുന്നത് കണ്ടെത്തി. ഓട്ടോ ഡ്രൈവറെ തിരിച്ചറിയുകയും ചെയ്‌തതോടെ സ്ത്രീകളെ അറസ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























