അറിയാമോ?? കൊവിഷീൽഡ് ചില്ലറക്കാരനല്ല, ഒരു ഡോസ് എടുത്തവരെല്ലാം രക്ഷപെട്ടു... കാരണം വ്യക്തമാക്കി ആരോഗ്യ വിദഗ്‌ദ്ധർ
രാജ്യത്ത് വാക്സികനേഷൻ ഡ്രെെവ് വേഗത കെെവരിക്കുന്ന സാഹചര്യത്തിൽ കൊവിഡ് വാക്സിനുകളുടെ ഉദ്പാദനവും വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായ കാര്യമാണ്. വാക്സിൻ ദൗർലഭ്യം കാരണം രാജ്യത്ത് ഒന്നിലധികം സംസ്ഥാനനങ്ങളിൽ 18 മുതൽ 45 വയസുവരെ പ്രായമുളളവർക്കുളള വാക്സിനേഷൻ നിർത്തിവയ്ക്കേണ്ടതായി വന്ന സാഹചര്യങ്ങളുമുണ്ട് .ഈ സാഹചര്യത്തിൽ മൂന്നാം തരംഗത്തെപറ്റിയും കൊവിഡ് ഡെൽറ്റാ വകഭേദത്തെ പറ്റിയും ആരോഗ്യ വദഗ്ദ്ധർ മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.
ഈ പശ്ചാത്തലത്തിൽ വാക്സിൻ സ്വീകരിക്കേണ്ടതിന്റെ ആവശ്യക ചൂണ്ടിക്കാണിക്കുകയും ഇതുമായി ബന്ധപ്പെട്ട ആശങ്കകൾ ദുരീകരിക്കുകയുമാണ് വെല്ലൂർ സി.എം.സി മെഡിക്കൽ കോളേജ്. രണ്ട് ഡോസ് വാക്സിൻ എടുക്കുവന്നത് 77 ശതമാനം വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും 94 ശതമാനം ഐ.സി.യുവിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും സംരക്ഷണം നൽകുമെന്നും സി.എം.സി നടത്തിയ പഠനം പറയുന്നു.
ആശുപത്രിയിലെ ആയിരത്തിലധികം ആരോഗ്യപ്രവർത്തകരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. രണ്ട് ഡോസും സ്വീകരിക്കുന്നത് അണുബാധയുണ്ടാകുന്നത് 65 ശതമാനം തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്. കൊവിഷീൽഡിന്റെ ഒരു ഡോസ് ഐസിയു പ്രവേശനം 90 ശതമാനം തടയാൻ ആവശ്യമായ ആന്റിബോഡികൾ നൽകുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നുതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, വാക്സിനേഷൻ വേഗത്തിലാക്കിയാൽ ഡിസംബറിൽ സംസ്ഥാനത്തിനു കോവിഡിൽ നിന്നു കരകയറാനാകും. എന്നാൽ നിലവിലെ വാക്സീനുകൾക്കു പ്രതിരോധിക്കാനാകാത്ത വിധം വൈറസിന്റെ പുതിയ വകഭേദങ്ങൾ ഉണ്ടാകുകയാണെങ്കിൽ ഈ ലക്ഷ്യം സാധ്യമാകില്ല. ജനസംഖ്യയിൽ 70% പേർക്ക് വാക്സീൻ ലഭിച്ചാൽ കോവിഡ് ഭീഷണിയിൽനിന്നു സംസ്ഥാനം മുക്തമാകും.
ജനുവരി 16ന് ആരംഭിച്ച വാക്സിനേഷൻ വഴി ഇതുവരെ സംസ്ഥാനത്തെ 25 ശതമാനത്തിലേറെ ആളുകൾ ആദ്യ ഡോസ് ലഭിച്ചു. ഇപ്പോഴത്തെ സ്ഥിതിയിൽ പോയാൽ അടുത്ത ജൂലൈയിൽ മാത്രമേ 70% പേർക്ക് ആദ്യ ഡോസ് ലഭിക്കൂ. മാസം 11.6% പേർക്ക് വാക്സീൻ നൽകിയാൽ ഡിസംബറിൽ 70% പേർക്ക് ആദ്യ ഡോസ് ഉറപ്പാക്കാനാകും. വാക്സീൻ ലഭ്യത വർധിച്ചതിനാൽ വേഗം കൂടും.
സംസ്ഥാനത്ത് 5.38 ലക്ഷം ഡോസ് വാക്‌സീൻ കൂടി ലഭ്യമായതായി മന്ത്രി വീണാ ജോർജ്. സംസ്ഥാനം വാങ്ങിയ 1.88 ലക്ഷം ഡോസ് കോവിഷീൽഡും കേന്ദ്രം അനുവദിച്ച 3.5 ലക്ഷം കോവിഷീൽഡുമാണ് ലഭിച്ചത്. ഇതുവരെ 1.10 കോടി ഡോസ് വാക്‌സീനാണ് സംസ്ഥാനത്തിനു ലഭിച്ചത്.
ഇതിൽ 9.35 ലക്ഷം കോവിഷീൽഡും 1.38 ലക്ഷം കോവാക്‌സീനും ഉൾപ്പെടെ 10.73 ലക്ഷം ഡോസ് സംസ്ഥാനം വാങ്ങിയതാണ്. 90.34 ലക്ഷം കോവിഷീൽഡും 9.45 ലക്ഷം കോവാക്‌സീനും ഉൾപ്പെടെ 99.79 ലക്ഷം ഡോസ് കേന്ദ്രം നൽകി.
https://www.facebook.com/Malayalivartha