ഇന്ത്യയിൽ വാക്സിനെടുത്ത 68കാരൻ മരണപ്പെട്ടു.... ഔദ്യോഗികമായി സ്ഥിരീകരിച്ച് കേന്ദ്രസർക്കാരും.... ആശങ്കയോടെ ജനങ്ങൾ!

കോവിഡ് വാക്‌സിനേഷന്‍റെ സൈഡ് എഫക്ട് മൂലം സംഭവിച്ച പാർശ്വഫലങ്ങളിൽ ഒന്നായ കടുത്ത അലെര്‍ജി വന്നത് കാരണം രാജ്യത്ത് ആദ്യ മരണം സ്ഥിരീകരിച്ചിരിക്കുകയാണ്.
മുൻപ് വാക്‌സിനേഷന്‍ എടുത്തത് മൂലം മരിച്ചെന്ന് ആരോപണമുയര്‍ന്ന 31 മരണങ്ങള്‍ പരിശോധിച്ച വിദഗ്ധ സമിതിയാണ് ഇതില്‍ ഒരു മരണം മാത്രമാണ് വാക്‌സിനേഷന്‍ മൂലമുള്ള കടുത്ത അസ്വസ്ഥതകള്‍ മൂലമുണ്ടായതെന്ന് ഇപ്പോൾ സ്ഥിരീകരിച്ചിരിക്കുന്നത്.
2021 മാര്‍ച്ച് 8ന് വാക്‌സിനേഷനു വിധേയനായ അറുപത്തിയെട്ടുകാരന്റെ മരണമാണ് അനാഫൈലക്‌സിസ് മൂലമാണെന്ന് സമിതി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്.
അഡ്വേഴ്‌സ് ഇവന്റ്‌സ് ഫോളോയിങ് ഇമ്യൂണൈസേഷന്‍ ചെയര്‍പേഴ്‌സണ്‍ ഡോ. എന്‍. കെ. അറോറയാണ് ഇക്കാര്യം ദേശീയമാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 'മരണകാരണം അനഫൈലാക്‌സിസ് ആണെന്ന് രാജ്യത്ത് സ്ഥിരീകരിക്കുന്ന ആദ്യ മരണമാണിത്.'
എഇഎഫ്‌ഐ കമ്മിറ്റി ചെയർപേഴ്‌സൺ ഡോ.എൻ. കെ അറോറ പറയുന്നു. മൂന്നോളം കേസുകളിൽ വാക്‌സിനുമായി ബന്ധമുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ആകെ മൊത്തം മൂന്നു കേസുകളാണ് വാക്‌സിനേഷന്‍ മൂലമുള്ള പ്രശ്‌നങ്ങളാണെന്ന് കണ്ടെത്തിയിട്ടുള്ളത്.
രണ്ടു പേര്‍ ജനുവരി 16, 19 എന്നീ തീയതികളില്‍ വാക്‌സിന്‍ സ്വീകരിച്ചവരാണ്. ആശുപത്രിയിലെ വിദഗ്ധ ചികിത്സ മൂലം ഇവര്‍ സുഖം പ്രാപിച്ചു വരികയാണെന്നാണ് അറിയാൻ കഴിഞ്ഞിട്ടുള്ളത്. ബാക്കി റിപ്പോര്‍ട്ട് ചെയ്ത മരണള്‍ക്കൊന്നും വാക്‌സിനുമായി ബന്ധമില്ല. വാക്‌സിനേഷന്‍ മൂലമുള്ള മരണം അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നും ഇതു മൂലം അശങ്കയ്ക്ക് ഇടയില്ലെന്നും അറോറ വ്യക്തമാക്കി.
അതേസമയം, കോവിഡിനെതിരായ രോഗപ്രതിരോധ കുത്തിവയ്പ്പിനെത്തുടർന്ന് 26,000 പേരിൽ പ്രതികൂല ഫലം ഉണ്ടായതായി റിപ്പോർട്ട്. കുത്തിവയ്പ്പിനു ശേഷമുള്ള സങ്കീർണതകളുമായി ബന്ധപ്പെട്ട 488 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ജനുവരി 16 നും ജൂൺ ഏഴിനും ഇടയിൽ കണക്ക് പ്രകാരമുള്ള വിവരമാണിത്. ഈ കാലയളവിൽ 23.5 കോടി ഡോസുകൾ നൽകി. ഇതിനർത്ഥം വാക്സിനേഷൻ സംബന്ധിച്ച പ്രതികൂല ഫലം റിപ്പോർട്ട് ചെയ്തത് 0.01% പേരിൽ മാത്രമാണ്.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, 143 ദിവസ കാലയളവിൽ, ഓരോ 10,000 ആളുകളിൽ ഒരാൾക്കു കോവിഡ്-19 നെതിരായ പ്രതിരോധ കുത്തിവയ്പ് നൽകി.
വാക്സിനേഷൻ നൽകിയ ഓരോ 10 ലക്ഷത്തിലും രണ്ടുപേർ മരിച്ചു.കേന്ദ്ര ആരോഗ്യ മന്ത്രാലയം പറയുന്നതനുസരിച്ച്, രോഗപ്രതിരോധ കുത്തിവയ്പിന് ശേഷം നടക്കുന്ന അസ്വാഭാവിക മെഡിക്കൽ സംഭവങ്ങളാണ് എഇഎഫ്ഐ കേസുകൾ.
വാക്സിനുകളുടെ ഉപയോഗവുമായി ഈ മരണത്തിന് കാര്യകാരണബന്ധം ഇല്ലെന്ന് ഉറപ്പാണ്. വാക്സിനുകളുടെ പ്രയോജനങ്ങൾ അപകടസാധ്യതകളെ മറികടക്കുന്നു, ഇന്ത്യയിൽ ഉപയോഗിക്കുന്ന ഷോട്ടുകൾ സുരക്ഷിതമാണ്,
വിദഗ്ദ്ധരുടെ അഭിപ്രായത്തിൽ, രാജ്യത്ത് 3.7 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ട പകർച്ചവ്യാധി അവസാനിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ഏറ്റവും മികച്ച പന്തയമാണ് ഫലപ്രദമായ കുത്തിവയ്പ്പ് കാമ്പെയ്ൻ.
https://www.facebook.com/Malayalivartha

























