ഒരു വിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനം : പൗരത്വഭേദഗതി നിയമത്തിനെതിരെ ഡൽഹിയിൽ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ച് ഹൈകോടതി
രാജ്യ ദ്രോഹം എന്ന് ആരോപിച്ച് ചെന്ന ഒരു കൂട്ടം ജനതയെ കണ്ടം വഴി ഓടിച്ച് ഹൈക്കോടതി.... ഒരുവിഭാഗം കോളജ് വിദ്യാർഥികളുടെ പ്രതിഷേധം കൊണ്ട് മാത്രം തകരുന്നതല്ല രാജ്യത്തിന്റെ അടിസ്ഥാനമെന്ന് ഡൽഹി ഹൈക്കോടതി പറഞ്ഞു .
പൗരത്വഭേദഗതി നിയമത്തിനെതിരേ ഡൽഹിയിൽനടന്ന കലാപവുമായി ബന്ധപ്പെട്ട കേസിലെ പ്രതി ആസിഫ് ഇഖ്ബാൽ തൻഹയ്ക്ക് ജാമ്യമനുവദിച്ചാണ് കോടതി ഇത്തരത്തിലൊരു പ്രസ്താവന നടത്തിയിരിക്കുന്നത്. കേരളത്തിലാണ് ഹൈകോടതി ഇങ്ങനെ പറഞ്ഞിരിക്കുന്നത്.
ഡൽഹി ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർഥിയായ തൻഹയ്ക്കെതിരേ യു.എ.പി.എ. കുറ്റം നിലനിൽക്കില്ലെന്നാണ് പ്രഥമദൃഷ്ട്യാ ബോധ്യപ്പെടുന്നതെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
അതിഗുരുതരമായ ശിക്ഷാവകുപ്പായ യു.എ.പി.എ. സാധാരണകുറ്റങ്ങൾക്ക് ചുമത്തുന്നത് പാർലമെന്റ് ആ നിയമം പാസാക്കിയതിന്റെ ലക്ഷ്യം ഇല്ലാതാക്കുമെന്ന് കോടതി വ്യക്തമാക്കിയിരിക്കുകയാണ്. രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകുന്ന കുറ്റകൃത്യങ്ങളെ ഉദ്ദേശിച്ചായിരുന്നു യു.എ.പി.എ. കൊണ്ടുവന്നത് എന്ന കാര്യം ശ്രദ്ദേയം .
യു.എ.പി.എ.യിൽ പറയുന്ന 'ഭീകരപ്രവർത്തന'ത്തെ വളരെ നിസ്സാരമായി ഉപയോഗിക്കുന്നത് ദോഷംചെയ്യുമെന്നും ഇന്ത്യൻ ശിക്ഷാനിയമത്തിനുകീഴിൽ വരുന്ന ഹീനമായ കുറ്റകൃത്യങ്ങളിൽനിന്ന് വ്യത്യസ്തമാണ് ഭീകരവാദമെന്നും അവർ വ്യക്തമാക്കി.
വടക്കുകിഴക്കൻ ഡൽഹിയിൽനടന്ന പ്രതിഷേധം സാധാരണ സ്വഭാവമുള്ളതായിരുന്നില്ലെന്ന ഡൽഹി പോലീസിന്റെ വാദം ഹൈക്കോടതി തള്ളുകയുണ്ടായി
യു.എ.പി.എ.യിൽ പറയുന്ന ഭീകരപ്രവർത്തനം, ഫണ്ട് സ്വരൂപിക്കൽ എന്നിവയുമായി ബന്ധപ്പെട്ട കൃത്യമായ ആരോപണങ്ങൾ തൻഹയ്ക്കെതിരേ കുറ്റപത്രത്തിലില്ല. തൻഹയിൽനിന്ന് ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയും ചെയ്തു .
സമാധാനപരമായി പ്രതിഷേധിക്കുന്നത് നിയമവിരുദ്ധമോ ഭീകരപ്രവർത്തനമോ അല്ലെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തി . തീപ്പൊരി പ്രസംഗം നടത്തുന്നതും വഴിതടയുന്നതുമൊന്നും യു.എ.പി.എ. പ്രകാരമുള്ള കുറ്റങ്ങളല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
ഡൽഹി കലാപവുമായി ബന്ധപ്പെട്ട പ്രതിഷേധപ്രകടങ്ങൾ നടത്തിയ കേസിലെ പ്രതികളായ ദേവാംഗനാ കലീത്ത, നടാഷാനാർവാൾ എന്നിവർക്ക് ജാമ്യം നൽകിക്കൊണ്ടാണ് ഹൈക്കോടതി നിരീക്ഷണം നടത്തിയത്.
എതിർശബ്ദങ്ങളെ ഭരണകൂടം അടിച്ചമർത്തുമ്പോൾ പ്രതിഷേധിക്കാനുള്ള അവകാശവും ഭീകരപ്രവർത്തനവും വേർതിരിക്കുന്ന വരയ്ക്ക് മങ്ങലേൽപ്പിക്കുകയാണ് ചെയ്യുന്നതെന്ന് കോടതി പറഞ്ഞു.
ഇത്തരം നടപടികൾ ജനാധിപത്യത്തിന് ആപത്താണ്. ആയുധമില്ലാതെ സമാധാനപരമായി പ്രതിഷേധിക്കാൻ ഭരണഘടനാപരമായ അവകകാശമുണ്ടെന്നും ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടുകയുണ്ടായി.
https://www.facebook.com/Malayalivartha