പതിമൂന്ന് വയസുകാരിയുടെ രഹസ്യ ഗർഭച്ഛിദ്രം... അന്വേഷണത്തിനിടയിൽ കണ്ടെത്തിയത് സ്വകാര്യ ആശുപത്രിയിലെ ബയോഗ്യാസ് പ്ളാന്റിൽ തലയോട്ടികളും ഭ്രൂണാസ്ഥികളും; നടുങ്ങി നാട്ടുകാർ; പതിമൂന്നുകാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മാതാപിതാക്കൾ അറസ്റ്റിൽ

വളരെ വ്യത്യസ്തമായ ഒരു സംഭവമാണ് ഇപ്പോൾ പുറത്ത് വരുന്നത്. പതിമൂന്ന് വയസുകാരിയെ നിയമവിരുദ്ധമായി ഗർഭച്ഛിദ്രം നടത്തിക്കുന്നതിനായി വീട്ടുകാർ കദാം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കദാം ആശുപത്രിയിലെ രേഖാ കദാം എന്ന ഡോക്ടർ അറസ്റ്റിലായിരുന്നു. ഈ കേസിന്റെ തുടരന്വേഷണത്തിനിടയിലാണ് പുതിയ കണ്ടെത്തൽ പുറത്ത് വന്നത്.
സ്വകാര്യ ആശുപത്രിയുടെ ബയോഗ്യാസ് പ്ളാന്റിലാണ് പതിനൊന്ന് തലയോട്ടികളും 56 ഭ്രൂണാസ്ഥികളും കണ്ടെത്തിയത് . മഹാരാഷ്ട്രയിലെ വാർദ്ധ ജില്ലയിലെ അർവി ടെഹ്‌സിലുള്ള കദാം ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഗർഭച്ഛിദ്രം നടത്തിയില്ലെങ്കിൽ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തുമെന്ന് ആൺകുട്ടിയുടെ മാതാപിതാക്കൾ പെൺകുട്ടിയുടെ അച്ഛനമ്മമാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഗർഭച്ഛിദ്രം നടത്താനുള്ള പണവും ഇവർ നൽകിയിരുന്നു.
സംഭവത്തിൽ കണ്ടെത്തിയ തലയോട്ടികളും അസ്ഥികളും പരിശോധനയ്ക്കായി അയച്ചു. ഇവ നിയമവിരുദ്ധമായാണോ നിക്ഷേപിച്ചത് എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.ജനുവരി ഒൻപതിനാണ് കദാം ആശുപത്രിയിലെ നഴ്സും ഡോക്ടർ രേഖാ കദാമും അനധികൃത ഗർഭച്ഛിദ്രത്തിന്റെ പേരിൽ അറസ്റ്റിലാവുന്നത്. പതിമൂന്നുകാരിയെ ഗർഭിണിയാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയുടെ മാതാപിതാക്കൾ അറസ്റ്റിലായിരുന്നു.
https://www.facebook.com/Malayalivartha