മരിച്ചു പോയ മകൻ എപ്പോഴും അടുത്തുവേണം, ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച് വൃദ്ധരായ മാതാപിതാക്കള്‍, എല്ലാദിവസവും പൂജയും ആരാധനയും, അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്‍പമടങ്ങുന്ന ക്ഷേത്രം ഒരുക്കിയത് വീടിനോട് ചേര്‍ന്ന്...!
തമിഴ്നാട്ടിൽ മരിച്ചു പോയ മകന്റെ ഓര്‍മയ്ക്കായി ക്ഷേത്രം നിര്‍മിച്ച് വൃദ്ധരായ മാതാപിതാക്കള്‍. മകന്‍ എപ്പോഴും അടുത്തുതന്നെ വേണമെന്ന തീരുമാനത്തിലാണ് ക്ഷേത്രം നിര്‍മിച്ചത്. എല്ലാദിവസവും പൂജയും ആരാധനയും ഇവർ നടത്തുന്നുണ്ട്. തമിഴ്‌നാട് കാഞ്ചീപുരത്താണ് വിരമിച്ച അധ്യാപക ദമ്പതിമാരായ കരുണാകരനും റവന്യൂ ഓഫീസറായി വിരമിച്ച ഭാര്യ ശിവകാമിയും അഞ്ചടിയോളം ഉയരമുള്ള മകന്റെ ശില്‍പമടങ്ങുന്ന ക്ഷേത്രം നിര്‍മിച്ചത്.
ഇപ്പോള്‍ ശിവകാമിയ്ക്കും കരുണാകരനും ഹരിഹരന്റെ ഭാര്യ വരലക്ഷ്മിയ്ക്കും ഹരിഹരന്‍ ഒപ്പം തന്നെയുണ്ടെന്ന തോന്നലുണ്ട്. മകന്റെ കഥ പറയുമ്പോള്‍ ഇപ്പോഴും കരുണാകരന്റെയും ശിവകാമിയുടെയും കണ്ണുകള്‍ ഈറനണിയും. എല്ലാവരുടേയും പ്രിയപ്പെട്ടവനായിരുന്ന മകന്‍ ഹരിഹരന്‍ കഴിഞ്ഞ വര്‍ഷം മെയ് പത്തിനാണ് ഹൃദയസ്തംഭനം മൂലം മരിച്ചത്.
കാഞ്ചീപുരം കോര്‍പറേഷനിലെ വേദാചലം നഗര്‍ വിനായകര്‍ കോവില്‍ തെരുവിലെ വീടിനോട് ചേര്‍ന്ന് ആണ് ഒരു ക്ഷേത്രം ഒരുക്കിയത് . ഹരിഹരന്റെ ഒന്നാം ഓര്‍മനാളില്‍ അഞ്ചടിയ്ക്ക് മുകളില്‍ ഉയരമുള്ള കരിങ്കല്‍ പ്രതിമ നിര്‍മിച്ചത് മഹാബലി പുരത്തെ ശില്‍പ നിര്‍മാതാക്കളാണ്. പിന്നീട് വീട്ടിലെത്തിച്ച് ചായം പൂശി ജീവനുള്ളതാക്കി.
https://www.facebook.com/Malayalivartha