ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; എന്നിട്ടും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് കാറിന് മുമ്പിലും വശങ്ങളിലും അണിനിരന്ന പ്രവര്‍ത്തകരെ ഡോര്‍ തുറന്ന് പുറത്തിറങ്ങി അഭിവാദ്യം ചെയ്തു; മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ പരാതിയുമായി ബിജെപി നേതാവ്

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ പരാതിയുമായി ബിജെപി നേതാവ് രംഗത്ത്. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ആളുകളെ കണ്ടെന്ന ആരോപണമുന്നയിച്ചാണ് ബിജെപി നേതാവ് തജീന്ദര്‍ പാല്‍ സിംഗ് ബഗ്ഗ പരാതി നല്‍കിയത്. ഉദ്ധവ് താക്കറെയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. എന്നാൽ ഉദ്ധവ് താക്കറെ ഫേസ്ബുക്ക് ലൈവിലൂടെ ഈ വിവാദങ്ങൾക്ക് മറുപടിയുമായി വന്നു.
ഇന്നലെ തീരേ നാടകീയതകൾക്കൊടുവിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ വര്‍ഷ യില്‍ നിന്നൊഴിഞ്ഞ് മാതോശ്രീയിലേക്ക് പുറപ്പെട്ടു. അപ്പോൾ കാറിന് മുമ്പിലും വശങ്ങളിലും അണിനിരന്ന പ്രവര്‍ത്തകരെ ഡോര്‍ തുറന്ന് പുറത്തിറങ്ങി അഭിവാദ്യം ചെയ്തുവെന്ന ആരോപണമാണ് ബിജെപി ഉന്നയിച്ചിരിക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ബിജെപി നേതാവ് തജീന്ദര്‍ ബഗ്ഗ മുംബൈയിലെ മലബാര്‍ ഹില്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പോലീസ് പരാതിയുടെ ചിത്രവും തജീന്ദര്‍ ബഗ്ഗ ട്വീറ്റ് ചെയ്തു.
കോവിഡ് പ്രോട്ടോക്കോളിന്റെ അടിസ്ഥാനത്തിൽ രോഗിക്ക് ആരെയും കാണാനുള്ള അനുവാദമില്ല. മാത്രമല്ല രോഗിയായ വ്യക്തി മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുകയും വേണമെന്നാണ് നിയമം. പക്ഷേ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് എന്നാണ് തജീന്ദര്‍ ബഗ്ഗ പറഞ്ഞിരിക്കുന്നത്.
ഉദ്ധവ് താക്കറെ കോവിഡ് പ്രോട്ടോക്കോള്‍ തെറ്റിച്ചതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് അമിത് മാളവ്യയും രംഗത്ത് വന്നു. ഉദ്ധവ് താക്കറെക്ക് കോവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞിട്ട് ശരദ് പവാറിനെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് അദ്ദേഹം കണ്ടു. ആളുകള്‍ക്കിടയിലേക്ക് ഇറങ്ങി അഭിവാദ്യം ചെയ്തു. ഇത് ചെയ്യരുതായിരുന്നു. ജനങ്ങളോടുള്ള വെല്ലുവിളിയാണിത്. സേന എംഎല്‍എമാരെ കലാപത്തിലേക്ക് നയിച്ചതിന് കാരണം ഇതാണെന്നും അമിത് മാളവ്യ ട്വീറ്റിലൂടെ ചൂണ്ടിക്കാണിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha