പതിനാറ് വയസ്സുക്കാരിയോട് ബന്ധുവിന് അടങ്ങാത്ത കാമം ; വീട്ടിൽ ആരുമില്ലാത്തപ്പോൾ അതിക്രമിച്ച് കയറി ആശ തീർത്തു; ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലായെങ്കിലും അടങ്ങാത്ത പകയുമായി പെൺകുട്ടിയുടെ അച്ഛനും സഹോദരങ്ങളും; ജാമ്യം കിട്ടി പുറത്തിറങ്ങിയ പ്രതിയെ ഇറച്ചി വെട്ടുന്ന പോലെ വെട്ടി നുറുക്കി തള്ളി; മാന്തോപ്പിൽ നിന്ന് കരച്ചിൽ കേട്ടെത്തിയവർ കണ്ടത് രക്തത്തിൽ പിടയുന്ന പ്രതിയെ; അച്ഛന്റെ വാക്കുകൾ ഞെട്ടിക്കുന്നത്!
പെൺകുട്ടികൾ പീഡിപ്പിക്കപ്പെടുമ്പോൾ ആ പ്രതിയെ പിടികൂടിയാൽ വേണ്ടുന്ന ശിക്ഷ ഉടനടി കിട്ടണമെന്നില്ല. തെളിവെടുപ്പ്, അന്വേഷണം , തെളിവുകൾ സമർപ്പിക്കൽ, കുറ്റം തെളിയിക്കൽ അങ്ങനെ എന്തൊക്കെ നടപടികൾ. പീഡിപ്പിച്ചവന്മാർക്ക് രക്ഷപ്പെടാൻ വരെ ചിലപ്പോൾ അവസരം കിട്ടാറുണ്ട് . എന്നാൽ തമിഴ്നാട്ടിൽ ഒരു സംഭവം നടന്നിരിക്കുകയാണ്. ആ ചെയ്തത് നന്നായി എന്ന് ആരും തലകുലുക്കി സമ്മതിക്കുന്ന ഒരു സംഭവമാണ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തയാളെ പെൺകുട്ടിയുടെ പിതാവും സഹോദരങ്ങളും ചേർന്ന് വെട്ടിക്കൊന്നു.മകളോടു കാണിച്ച ക്രൂരത പൊറുക്കാനാവില്ലെന്നും പ്രതി നാട്ടിലിറങ്ങി നടക്കുന്നതു പെണ്‍മക്കളെ മാനസികമായി തകർക്കുമെന്നും ആരോപിച്ചാണ് പെണ്‍കുട്ടിയുടെ പിതാവ് വെട്ടി കൊന്നത്. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവണ്ണാമല സീയാര്‍ പാണ്ടിയമ്പാക്കത്തെ സ്വകാര്യ ബസ് ഡ്രൈവറായ മുരുകനാണ് കൊല്ലപ്പെട്ടത്. തമിഴ്നാട് തിരുവണ്ണാമല സീയാര്‍ സ്വദേശിയാണ്.
ആറുമാസം മുൻപാണ് സംഭവം.വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് മുരുകൻ അതിക്രമിച്ചു കയറി. തുടർന്ന് അയാളുടെ ബന്ധുവായ പതിനാറ് വയസ്സുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ 23 നാണ് കേസിൽ ജാമ്യം ലഭിച്ച് മുരുകൻ പുറത്തിറങ്ങിയത്. പെൺകുട്ടിയുടെ അച്ഛൻ ചെയ്ത ക്രൂരതയ്ക്കു പകരം ചോദിക്കുമെന്നു മുരുകനെ ഭീഷണിപ്പെടുത്തിയിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ വീടിനു സമീപത്തുള്ള മാന്തോപ്പിലേക്കു പോകുകയായിരുന്നു മുരുകൻ. ഇവിടെ വച്ച് ഒളിച്ചിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ അച്ഛനും സഹോദരങ്ങളും ചേർന്ന് മുരുകനെ വെട്ടിക്കൊന്നു. കരച്ചില്‍ കേട്ട് അയല്‍വാസികള്‍ ഓടിയെത്തി. അപ്പോൾ വെട്ടേറ്റു പിടയുകയായിരുന്നു മുരുകൻ. പരസ്യമായി ഭീഷണിപ്പെടുത്തിയതിനെ കുറിച്ച് പൊലീസിന് അറിവുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ അച്ഛനെയും രണ്ടു ആണ്‍മക്കളെയും കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. ഇവര്‍ കുറ്റം സമ്മതിക്കുകയുണ്ടായി .
https://www.facebook.com/Malayalivartha