ഒരുവയസുകാരനെ ബാധിച്ചത് കടുത്ത മഞ്ഞപ്പിത്തം; കുട്ടി മരിച്ചത് ചികിത്സ വൈകിയതിനാലാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ചികിത്സ നൽകിയെങ്കിൽ എന്ത് മരുന്ന് നൽകി..? രാസപരിശോധനാഫലം നിർണായകം

മലപ്പുറത്ത് ഒരു വയസുകാരൻ മരിച്ചത് മഞ്ഞപ്പിത്തത്തിനുള്ള ചികിത്സ വൈകിയതിനാലാണെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രാഥമിക നിഗമനം. കുറുവ പാങ്ങ് ചേണ്ടി കോട്ടക്കാരന്‍ ഹൗസില്‍ നവാസ്-ഹിറ ഹറീറ ദമ്പതിമാരുടെ മകന്‍ ഇസെന്‍ ഇര്‍ഹാന്‍ ആണ് രണ്ടു ദിവസം മുമ്പ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഡോ. രഹ്നാസിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. കുഞ്ഞിന് കടുത്ത മഞ്ഞപ്പിത്തമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സ നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ എന്തു മരുന്നാണു നല്‍കിയതെന്നുമൊക്കെ സാംപിളിന്റെ രാസപരിശോധനയ്ക്കുശേഷമേ അറിയാനാവൂ.
കേസ് രജിസ്റ്റര്‍ചെയ്ത കാടാമ്പുഴ പോലീസ്സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കമറുദ്ദീന്‍ വള്ളിക്കാടന്‍ അടുത്തദിവസംതന്നെ മഞ്ചേരി ഫൊറന്‍സിക് വിഭാഗം തലവന്‍ ഡോ. ഹിതേഷ് ശങ്കറുമായി കൂടിക്കാഴ്ച നടത്തും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍കൂടി മനസ്സിലാക്കിയശേഷമാകും കേസിന്റെ തുടര്‍നടപടികളെന്ന് അദ്ദേഹം പറഞ്ഞു. അശാസ്ത്രീയ ചികിത്സ പ്രോത്സാഹിപ്പിക്കുന്ന കോട്ടക്കൽ സ്വദേശി ഹിറ അറീറ- നവാസ് ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha