മോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണം; വിചിത്ര ഉത്തരവില പ്രതിഷേധം; പിന്നീട് സംഭവിച്ചത്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യാന്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണമെന്ന് ഉത്തരവ്. പരിപാടിക്ക് പാസ്സ് ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലാ ഭരണകൂടമാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്.
അതേസമയം സെപ്റ്റംബര്‍ 24 ന് നടത്താനിരുന്ന മോദിയുടെ പരിപാടി മോശം കാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. തുടർന്ന് ഈ പരിപാടിയാണ് നാളെ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. കൂടാതെ ഹിമാചലില്‍ മാണ്ഡി അടക്കം നിരവധി ഇടങ്ങളില്‍ പ്രധാനമന്ത്രിയുടെ പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.
ഇതേസമയം മാണ്ഡിയില്‍ നടക്കുന്ന പരിപാടിക്കായി പാസ് ലഭിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ പൊലീസ് മേധാവിമാര്‍ ഒപ്പുവെച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. എന്നാൽ ഇത്തരത്തിലുള്ള അസാധാരണ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ വിവാദ ഉത്തരവ് പിന്‍വലിക്കുകയും ചെയിതു. പ്രധാനമന്ത്രിയുടെ പരിപാടി കവര്‍ ചെയ്യാന്‍ എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വരാമെന്നും, ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് നേരിട്ടെങ്കില്‍ ക്ഷമ ചോദിക്കുന്നതായും ഹിമാചല്‍ ഡിജിപി വ്യക്തമാക്കി.
https://www.facebook.com/Malayalivartha