Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...


കിഴക്കൻ കാറ്റ് തുണച്ചു: മഴയിൽ നനഞ്ഞ് മധ്യ-തെക്കൻ കേരളം...സംസ്ഥാനത്ത് ഏറ്റവും ഉയർന്ന UV വികിരണ നിരക്ക് രേഖപ്പെടുത്തിയത് പത്തനംതിട്ടയിലും, ഇടുക്കിയിലും...


ആ പെൺകുട്ടികൾക്ക് വേണ്ടി നിങ്ങൾ ഒരുക്കിയ അന്തി ചർച്ചയും വെറും നാടകമായിരുന്നോ...?


രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വൈകൃതമുള്ളയാൾ; കുടുംബങ്ങളിൽ കയറി സ്ത്രീകളെ ചൂഷണം ചെയ്യുന്നു: വീണ്ടും ഗുരുതര ആരോപണങ്ങളുമായി എം.എ ഷഹനാസ്


രാഹുലിനെതിരായ അയോഗ്യതാ നീക്കം തെറ്റായ കീഴ്‌വഴക്കമെന്ന് കോൺഗ്രസ്; സംരക്ഷണം അത്ഭുതപ്പെടുത്തുന്നില്ലെന്ന് സി.പി.എം

ആർക്കും കൊടുക്കാതിരുന്ന ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ഏറ്റെടുത്തു; അതൃപ്തി പ്രകടിപ്പിച്ച് സി.പി.ഐയും റവന്യു വകുപ്പും

30 JANUARY 2023 01:44 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയന് ദുരന്ത നിവാരണ വകുപ്പ് നൽകിയതിൽ സ്വന്തം പാളയത്തിനുള്ളിൽ തന്നെ മുറുമുറുപ്പ് ശക്തമാവുകയാണ്. ആർക്കും കൊടുക്കാതിരുന്ന വകുപ്പായിരുന്നു ദുരന്തനിവാരണ വകുപ്പ്. എന്നാൽ അത് മുഖ്യമന്ത്രി ഏറ്റെടുത്തതോടെയാണ് അതൃപ്തി പുകയുന്നത്. സി.പി.ഐയ്ക്കും റവന്യു വകുപ്പിനുമാണ് ഇപ്പോൾ ഈ വിഷയത്തിൽ അതൃപ്തി ശക്തമായിരിക്കുന്നത്. സൗദിയിലായിരുന്ന റവന്യു മന്ത്രി കെ.രാജൻ ഇന്നലെ വൈകിട്ട് തിരികെയെത്തി.

സി.പി.ഐ നേതൃത്വവുമായി ഇക്കാര്യം ചർച്ച ചെയ്യുവാനൊരുങ്ങുകയാണ്. ദുരന്ത നിവാരണ വകുപ്പ് കഴിഞ്ഞ സർക്കാരിന്റെ കാലം വരെ കൈകാര്യം ചെയ്തിരുന്നത് റവന്യു മന്ത്രിയായിരുന്നു.ആർക്കും നൽകാതിരുന്ന വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ റവന്യു വകുപ്പിന്റെ ഇപ്പോഴത്തെ ആശങ്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിലെ അധികാരം പൂർണമായി നഷ്ടമാകുമോ എന്നാണ്. ജീവൻ നഷ്ടപ്പെടുന്നവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയുടെ ധനസഹായം നല്കാൻ റവന്യു വകുപ്പ് ഉത്തരവിട്ടിരുന്നു.

ദുരന്ത പ്രതികരണ നിധിയിൽ നിന്ന് അനുവദിക്കാൻ ജില്ലാ കളക്ടർക്ക് നിർദേശം കൊടുത്തത്. എന്നാൽ ഇനി മുതൽ റവന്യു അഡീഷണൽ ചീഫ് സെക്രട്ടറി ദുരന്ത പ്രതികരണ സെക്രട്ടറിക്കു നൽകുന്ന ഫയൽ മുഖ്യമന്ത്രിയും കണ്ടിട്ടേ തുക അനുവദിക്കാൻ സാധിക്കൂ എന്നതാണ് ശ്രദ്ധേയമായ കാര്യം. 2018 ലെ മഹാപ്രളയത്തിന്റെ സമയം ദുരന്തനിവാരണ വകുപ്പിന്റെ എല്ലാ ദുരിതാശ്വാസ പ്രവർത്തനങ്ങളും ആരോഗ്യ പ്രവർത്തനവും ചെയ്തിരുന്നത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു. പക്ഷേ നഷ്ടപരിഹാര വിതരണവും പ്രളയ റോഡുകളുടെ പുനർ നിർമാണവുമടക്കം റവന്യു മന്ത്രിയുടെ നേതൃത്വത്തിലായിരുന്നു നടന്നത് .

രണ്ടാം പിണറായി സർക്കാരിന്റെ ആദ്യഘട്ടത്തിൽ ദുരന്തനിവാരണ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുക്കാനായിരുന്നു നീക്കം . നഷ്ടപരിഹാരം, പ്രളയ റോഡുകളുടെ നിർമാണം, ദുരന്ത പ്രതികരണ ജില്ലാതല സമിതികൾ എന്നിവ റവന്യു വകുപ്പിൽ നിലനിറുത്തണമെന്ന ആവശ്യമായിരുന്നു സി.പി.ഐ ഉന്നയിച്ചത്. ആ ആവശ്യം സി.പി.എമ്മിന് സ്വീകാര്യമായില്ല. ഇവയുടെ ചുമതല നൽകണമെന്ന് കാട്ടി റവന്യു വകുപ്പ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകി എന്നതും ശ്രദ്ധേയമായ കാര്യമാണ്.

അതേസമയം മറ്റൊരു വിഷയത്തിലും സിപിഎം , സിപി ഐ കക്ഷികള്‍ തമ്മിലുള്ള സ്വരചേര്‍ച്ചയില്ലായ്മ ഉണ്ടായിരിക്കുകയാണ്. ക്യാബിനറ്റിൽ ഈ പോര് പ്രത്യക്ഷമായതിന് പിന്നാലെ പൊതുജന മധ്യത്തിലേയ്ക്കും എത്തിയിരുക്കുകയാണ്. ഭവന് നിര്‍മ്മാണ ബോര്‍ഡ് പിരിച്ചു വിടണമെന്ന് ചീഫ് സെക്രട്ടറി നല്കിയ നിര്‍ദ്ദേശത്തെ സിപിഎം അംഗീകരിച്ചിരുന്നു. പക്ഷേ ക്യാബിനറ്റ് യോഗത്തിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മുഖ്യമന്ത്രി തീരുമാനം മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചരിത്ര വികസനം: ആരോഗ്യ മേഖലയില്‍ 1800 കോടിയിലധികം രൂപയുടെ സാക്ഷാത്ക്കാരം; കൊച്ചിന്‍ കാന്‍സര്‍ സെന്റര്‍ മുതല്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ വരെ  (26 minutes ago)

സില്‍വര്‍ലൈന്‍ പദ്ധതിക്കു ബദലായി ആര്‍ആര്‍ടിഎസ് നടപ്പിലാക്കാന്‍ സര്‍ക്കാര്‍  (42 minutes ago)

മെട്രോ തൂണില്‍ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (59 minutes ago)

പത്തനംതിട്ടയില്‍ എക്‌സൈസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം  (1 hour ago)

മയക്കുമരുന്നിനെ ചൊല്ലിയുള്ള തർക്കം,വിവാഹ ബന്ധം വേർപെടുത്തുന്നതിലേയ്ക്ക്: പിരിയുന്നെങ്കിൽ കുടുംബസ്വത്തായി ലഭിച്ചതും, ഭാര്യയുടെ പേരിലാക്കി മാറ്റിയതുമായ 10 സെൻ്റ് തിരികെ തരണമെന്ന് ഉമര്‍; തർക്കത്തിനിടെ കൊ  (1 hour ago)

രാഹുലിന് എന്റെ മുന്നിലിരിക്കാന്‍ ധൈര്യമുണ്ടോ രാഹുലിന്റെ വീട്ടില്‍ വന്ന് സംസാരിക്കാന്‍ ഞാന്‍ തയ്യാറാണ് എം.എ. ഷഹനാസ്  (2 hours ago)

ഇന്ദ്രിയങ്ങൾക്കപ്പുറത്ത് കലയെ ആസ്വദിച്ച് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾ കൊച്ചി ബിനാലെയിൽ  (2 hours ago)

ടൂറിസത്തിനപ്പുറത്തേക്ക് ആയുര്‍വേദ ചികിത്സയുടെ ആഗോള കേന്ദ്രമാകാന്‍ കേരളത്തിന് സാധിക്കണം- പി എ മുഹമ്മദ് റിയാസ്  (2 hours ago)

ഗ്ലോബല്‍ ആയുര്‍വേദ -വെല്‍നസ് കോണ്‍ക്ലേവില്‍ ൩൪ രാജ്യങ്ങളില്‍ നിന്നുള്ള 125-ലധികം വിദേശ പ്രതിനിധികള്‍: കൂടുതല്‍ വിദേശ പ്രതിനിധികള്‍ റഷ്യ, ജര്‍മ്മനി എന്നിവിടങ്ങളില്‍നിന്ന്  (2 hours ago)

ആയുര്‍വേദ മേഖലയിലെ കേരള ബ്രാന്‍ഡിന് സംസ്ഥാനം: പ്രാധാന്യം നല്‍കണമെന്ന് അന്താരാഷ്ട്ര ആയുര്‍വേദ-വെല്‍നസ് കോണ്‍ക്ലേവ്  (2 hours ago)

അസമിലെ 500 വർഷം പഴക്കമുള്ള 'ഭാവന' കലാരൂപം കൊച്ചി ബിനാലെയിൽ അരങ്ങേറി  (2 hours ago)

പാലത്തിന്റെ തൂണുകള്‍ സ്ഥാപിച്ചതില്‍ ഗുരുതര പിഴവ്: വൈറ്റില മേല്‍പ്പാലം തല്ലിപ്പൊളിച്ച് നീക്കണമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (2 hours ago)

ചെറുകഥയുടെ ഉള്ളറകള്‍- ത്രിദിന സാഹിത്യ സംഗമവുമായി കൊച്ചി ബിനാലെ ഫൗണ്ടേഷന്‍  (2 hours ago)

ഒരു ചിത്രവും, ഏഴ് ആക്ഷൻ കോറിയോഗ്രാഫേഴ്സും; ബോക്സ്ഓഫീസ് തകർക്കാൻ ഷാജി കൈലാസിന്റെ 'വരവ്'!!  (2 hours ago)

സി.ജെ. റോയിയുടെ മരണം: ഒൻപത് പേജുള്ള ഡയറി കുറിപ്പുകൾ ആത്മഹത്യാക്കുറിപ്പായി കണക്കാക്കാനാവില്ലെന്ന് അന്വേഷണസംഘം...  (2 hours ago)

Malayali Vartha Recommends