Widgets Magazine
29
Mar / 2023
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാഹുൽ ഗാന്ധിയുടെ രണ്ടാം അധികാരകേന്ദ്രവും നഷ്ടമാകുന്നു


സൈബർ ലോകത്ത് സവർക്കർ വീര്യം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


 ഇനി മസ്റ്ററിങ് നിര്‍ബന്ധം... സാമൂഹ്യ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി എല്ലാ ഗുണഭോക്താക്കളും അക്ഷയ കേന്ദ്രങ്ങള്‍ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം


പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

മോദിയെ ഓടിക്കാനിറങ്ങിയ പിണറായിയുടെ അടപ്പൂരി.. ബജറ്റിൽ മോദിയുടെ തിളക്കം പൊളിഞ്ഞത് കേരളാ മോഡൽ...

05 FEBRUARY 2023 02:48 PM IST
മലയാളി വാര്‍ത്ത

More Stories...

കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനിട്ട് പണിവെച്ച് മോദി

സൈബർ ലോകത്ത് സവർക്കർ വീര്യം

പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു... തിരഞ്ഞെടുപ്പ് മെയ് 10ന്.... ഫലപ്രഖ്യാപനം മെയ് 13-ന്; മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്

പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി.... ആധാറുമായി ലിങ്ക് ചെയ്യാത്ത പാന്‍ ജൂലായ് ഒന്നുമുതല്‍ പ്രവര്‍ത്തനരഹിതമാകുമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഒഫ് ഡയറക്ട് ടാക്സസ്

പിണറായിയും കൂട്ടരും കണ്ടം വഴി ഓടുന്നതാകും നിലവിലെ അവസ്ഥയിൽ നല്ലത്, അല്ലെങ്കിൽ പിന്നെ ഓടേണ്ടി വരില്ല,, അധികം വൈകാതെ ജനങ്ങൾ ഓടിപ്പിക്കും, പണ്ടേ വീമ്പിളക്കാൻ സിപിഎം നേതാക്കൾ കഴിഞ്ഞിട്ടേ ഉള്ളു..ഇവിടെ വേറെ ആരും..അത് തന്നെയാണായപ്പോൾ ബജറ്റിന്റെ കാര്യത്തിലും സംഭവിച്ചത്, പണ്ട് ഒരു സമയത്ത് കേന്ദ്ര സർക്കാരിന്റെ ബജറ്റിനെ പുച്ഛിച്ചു തള്ളി, മോദിയെ ഞങ്ങൾ ഇപ്പോൾ താഴെ വലിച്ചിടുമെന്ന പറഞ്ഞ പിണറായിയുടെ കസേരയ്ക്ക് ഇപ്പോൾ ഉറപ്പ് തീരെ കുറവാണ്. ദേ..ഇങ്ങോട്ട് നോക്കു, ഞങ്ങളുടെ കേരളത്തിലേക്ക് നോക്കു ..ഞങ്ങളുടെ കേരളാ മോഡൽ വികസന മാതൃകകൾ നോക്കു, മോഡി ഇത് കണ്ടുപഠിക്കണം , അല്ലെങ്കിൽ ഇന്ത്യാ ഇത് കണ്ടു പഠിക്കണം എന്നൊക്കെ പറഞ്ഞു വിടുവായിത്തരം പറഞ്ഞു നടന്നിട്ട് അവസാനമിപ്പോൾ..മോദി സർക്കാർ കൈയടി നേടുകയും , പിണറിയുടെ സംസ്ഥാന ബജറ്റിനെ ജനം വലിച്ചു കീറുകയും ചെയ്തു കൊണ്ട് ഇരിക്കുകയാണ്..ഇതിപ്പോൾ തലയിൽ കൂടി മുണ്ടിട്ട് കേരളത്തിലെ മന്ത്രിമാർക്ക് നടക്കേണ്ട അവസ്ഥയാണ്..
കേരളത്തിലെ ജനങ്ങളുടെ മേല്‍ അമിതഭാരം ഇറക്കിവെച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനൊരുങ്ങുകയാണ് ഇടത് സര്‍ക്കാര്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. എന്നാല്‍ കേന്ദ്ര ബജറ്റിനെതിരെ പ്രതിപക്ഷത്തിന് എതിരഭിപ്രായം ഉണ്ടെങ്കിലും രാജ്യത്തെ എല്ലാ മേഖലയിലുമുള്ള ആളുകള്‍ക്ക് ഇത് പ്രതീക്ഷ നല്‍കുന്നു. കാരണം അമിത നികുതി അടിച്ചേല്‍പ്പിക്കാതെയും വികസനവും തൊഴിലും കരുതലും മുന്നില്‍ കണ്ടുകൊണ്ടാണ് കേന്ദ്രബജറ്റ് പ്രഖ്യാപിച്ചത്. അതുകൊണ്ട് ഈ ബജറ്റ് 2024ലേക്കുള്ള മോദിയുടെ ജൈത്രയാത്രയ്ക്ക് ഇത് വഴിയൊരുക്കുമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ പോലും പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്രമോദി മികച്ച ലോകനേതാവായെന്ന് കഴിഞ്ഞ ദിവസം ഒരു സര്‍വ്വേ ഫലം വ്യക്തമാക്കി. ഹിന്ദുത്വ നേതാവ് എന്ന ഇമേജില്‍ നിന്ന് ജനകീയനേതാവായി മോദി മാറിയിരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ തെളിവാണ് സര്‍വേ ഫലവും കേന്ദ്ര ബജറ്റും.രാജ്യത്തെ ഏറ്റവും വലിയ വോട്ട് ബാങ്ക് ഇപ്പോഴും കര്‍ഷകരാണ്. 90 ദശലക്ഷം മുതല്‍ 150 ദശലക്ഷം വരെയാണ് ഇവരുടെ ജനസംഖ്യ. അതുപോലെ തൊഴിലാളികളില്‍ പകുതിയോളം പേരും കൃഷിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരാണ്. ഈ മേഖയിലുള്ളവര്‍ അസംഘടിതമാണ്. ഇവരെ ക്ഷേമം മുന്‍ നിര്‍ത്തിയുള്ള പദ്ധതികള്‍ക്ക് ബജറ്റില്‍ പ്രത്യേകം പ്രധാന്യം നല്‍കിയിരിക്കുന്നു. കാര്‍ഷിക വായ്പ വിഹിതം 244.5 ബില്യണ്‍ ഡോളറായാണ് ഉയര്‍ത്തിയത്. കന്നുകാലികളുടെയും ജൈവ മാലിന്യങ്ങളുടെയും മികച്ച പരിപാലനത്തിനായി 500 ബയോഗ്യാസ് പ്ലാന്റുകള്‍ സ്ഥാപിക്കാന്‍ 1.2 ബില്യണ്‍ ഡോളറും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഗ്രാമീണ കാര്‍ഷിക മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി ഒരു കാര്‍ഷിക ആക്‌സിലറേറ്റര്‍ ഫണ്ടും ധനമന്ത്രി പ്രഖ്യാപിച്ചു. മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയ്ക്കും ഉന്നല്‍ നല്‍കി. മൃഗസംരക്ഷണം, ഡയറി, മത്സ്യബന്ധനം എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കാര്‍ഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടി രൂപയായി ഉയര്‍ത്തും.
മത്സ്യഭക്ഷണത്തിന്റെ ഗാര്‍ഹിക നിര്‍മ്മാണത്തിന് വലിയ പ്രോത്സാഹനം നല്‍കുന്നത് വഴി ഈ മേഖലയിലുള്ള വലിയ ജനവിഭാഗത്തിന് ആശ്വാസമാകും. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതിയില്‍ മത്സരക്ഷമത വര്‍ധിപ്പിക്കും. ഇതിനായി ചെമ്മീന്‍ തീറ്റയുടെ ആഭ്യന്തര നിര്‍മ്മാണത്തിനുള്ള പ്രധാന ചേരുവകളുടെ അടിസ്ഥാന കസ്റ്റംസ് നികുതി കുറയ്ക്കാന്‍ ബജറ്റ് നിര്‍ദ്ദേശിച്ചു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും ഉയര്‍ന്ന വളര്‍ച്ച രേഖപ്പെടുത്തി. ഇത് രാജ്യത്തെ തീരദേശ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്ക് ഗുണം ചെയ്തു.ചെറുകിട ധാന്യങ്ങളുടെ ആഗോള കേന്ദ്രമായി ഇന്ത്യയെ പ്രോത്സാഹിപ്പിക്കാനും കേന്ദ്രം ലക്ഷ്യമിടുന്നു. പോഷണം, ഭക്ഷ്യസുരക്ഷ, കര്‍ഷകരുടെ ക്ഷേമം എന്നിവ വര്‍ദ്ധിപ്പിക്കുന്ന ചെറുകിട ധാന്യങ്ങള്‍ ജനപ്രിയമാക്കുന്നതില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചിനെ അന്താരാഷ്ട്ര തലത്തില്‍ മികച്ചതാക്കും. ഗവേഷണം, സാങ്കേതികവിദ്യകള്‍ എന്നിവ പങ്കിടുന്നതിനുള്ള മികവിന്റെ കേന്ദ്രമായി പിന്തുണയ്ക്കും.മത്സ്യത്തൊഴിലാളികള്‍, മല്‍സ്യ വ്യാപാരികള്‍, സൂക്ഷ്മ ചെറുകിട സംരംഭകര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യത്തിലെത്തിക്കാനും വിതരണ മേഖലയിലെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും വിപണി വിപുലീകരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള 6,000 കോടി രൂപയുടെ ഒരു പുതിയ പദ്ധതി ആരംഭിക്കും.ആരോഗ്യം, പോഷകാഹാരം, വിദ്യാഭ്യാസം, കൃഷി, ജലവിഭവങ്ങള്‍, നൈപുണ്യ വികസനം, അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങി ഒന്നിലധികം മേഖലകളിലായി സര്‍ക്കാരിന്റെ അവശ്യ സേവനങ്ങള്‍ ഉറപ്പാക്കുന്നതിനായി 500 ബ്ലോക്കുകള്‍ ഉള്‍ക്കൊള്ളുന്ന വികസനോന്മുഖ ബ്ലോക്ക് പരിപാടി ആരംഭിച്ചു. ബി.ജെ.പി അധികാരത്തിലുള്ള ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ കര്‍ണാടകയിലെ വരള്‍ച്ച ബാധിതമായ മധ്യമേഖലയില്‍, സുസ്ഥിര സൂക്ഷ്മ ജലസേചനം നടപ്പാക്കും. കുടിവെള്ളത്തിനായി ഉപരിതല ടാങ്കുകള്‍ നിറയ്ക്കുന്നതിനുമായി അപ്പര്‍ ഭദ്ര പദ്ധതിക്ക് 5,300 കോടി രൂപയുടെ കേന്ദ്രസഹായം നല്‍കും.


മോദി സര്‍ക്കാരിന്റെ മറ്റൊരു മുന്‍ഗണന ആദിവാസി വിഭാഗങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുക എന്നതാണ്. ഇവര്‍ക്ക് സുരക്ഷിതമായ പാര്‍പ്പിടം, ശുദ്ധമായ കുടിവെള്ളം, ശുചിത്വം, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം എന്നിവ എത്തിക്കുന്നതിനായി 15,000 കോടി രൂപ നീക്കിവച്ചു. കഴിഞ്ഞ വര്‍ഷത്തെ വിഹിതത്തിന്റെ ഏകദേശം അഞ്ചിരട്ടിയാണിത്. 2011-ലെ സെന്‍സസ് അനുസരിച്ച്, ഇന്ത്യയിലെ ഗോത്രവര്‍ഗ വിഭാഗങ്ങള്‍ മൊത്തം ജനസംഖ്യയുടെ 8.9% ആണ്, ഇത് ഒരു വലിയ വോട്ട് അടിത്തറയാണ്. ഇന്ത്യയുടെ കിഴക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ ജനപിന്തുണ വര്‍ദ്ധിക്കുന്നതില്‍ ഇത് നിര്‍ണായകമാകും. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ഒമ്പത് സംസ്ഥാനങ്ങളില്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ 85% ആളുകളും 'ആദിവാസി വിഭാഗ' വിഭാഗത്തില്‍ പെട്ടവരാണ്. 3.5 ലക്ഷം ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് സേവനം നല്‍കുന്ന 740 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലേക്ക് 38,800 അധ്യാപകരെയും അനധ്യാപകരെയും മൂന്ന് കൊല്ലത്തിനുള്ളില്‍ നിയമിക്കും. 7 ലക്ഷം രൂപ വരെയുള്ള വാര്‍ഷിക വരുമാനത്തിന് ആദായനികുതി ഈടാക്കില്ല. ഈ വ്യവസ്ഥ, ഇപ്പോഴും ഓപ്ഷണലാണ്. ഇന്‍ഷുറന്‍സിനും നിക്ഷേപങ്ങള്‍ക്കും ഇളവുകളൊന്നും നല്‍കുന്നില്ല. ഏറ്റവും ഉയര്‍ന്ന നികുതി നിരക്ക് 42.7% ല്‍ നിന്ന് 39% ആയി വെട്ടിക്കുറച്ചു, കൂടാതെ 7 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന്റെ സ്ലാബുകളുടെ നികുതിയിലും ഇളവ് വരുത്തി.
നികുതി ഇളവുകള്‍ വര്‍ദ്ധിപ്പിക്കുന്നത് പുതിയ നികുതി വ്യവസ്ഥയിലേക്ക് മാറാന്‍ ആളുകളെ പ്രേരിപ്പിക്കാനുള്ള ശ്രമമായി കാണാവുന്നതാണെന്ന്, എച്ച്.ഡി.എഫ്.സി ബാങ്കിലെ സാമ്പത്തിക വിദഗ്ധയായ സാക്ഷി ഗുപ്ത ചൂണ്ടിക്കാട്ടി.. 'ഇത് ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും മൊത്തത്തിലുള്ള സമ്പാദ്യത്തില്‍ വര്‍ദ്ധനവ് ഉണ്ടാക്കുകയും ചെയ്യും. താഴേത്തട്ടില്‍ കഴിയുന്നവര്‍ക്ക്, പുതിയ നികുതി നടപടികള്‍ ഒരു സമ്മാനമാണെന്നും ഗുപ്ത പറഞ്ഞു. 2020-ല്‍ പുറത്തുവിട്ട സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം, നികുതി ഫയല്‍ ചെയ്യുന്ന ഇന്ത്യക്കാരില്‍ 73% പേരും പ്രതിവര്‍ഷം 5 ലക്ഷം രൂപയില്‍ താഴെയാണ് വരുമാനം നേടുന്നത്. അവര്‍ക്ക് ഇത് വലിയ നേട്ടമാകും എന്നതില്‍ സംശയമില്ല.തിരഞ്ഞെടുപ്പിന് മുമ്പ് കഴിഞ്ഞ വര്‍ഷം തൊഴിലില്ലായ്മ പരിഹരിക്കേണ്ടതുണ്ടെന്ന് മോദി സര്‍ക്കാര്‍ വ്യക്തമായി വിശ്വസിക്കുന്നു. അതുകൊണ്ട് മൂലധനച്ചെലവ് 2.7 ലക്ഷം കോടി രൂപ അല്ലെങ്കില്‍ നാമമാത്രമായ ജിഡിപിയുടെ 0.9 ശതമാനം വര്‍ദ്ധിപ്പിച്ചു. ഇതില്‍ 30 ശതമാനം റെയില്‍വേ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ്. 19 ശതമാനം കൂടുതല്‍ റോഡുകളും ഹൈവേകളും നിര്‍മ്മിക്കുന്നതിനും. സംസ്ഥാനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിന് പലിശ രഹിത വായ്പ കൊടുക്കുന്നതിന് 19 ശതമാനവും ചെലവഴിക്കും. ഇവയെല്ലാം പാവപ്പെട്ടവര്‍ക്ക് താത്കാലിക തൊഴില്‍ നല്‍കും. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് അവരെയും സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നു. ഹരിത ഇന്ധനം, ഹരിത ഊര്‍ജം, ഹരിത കൃഷി, ഗ്രീന്‍ മൊബിലിറ്റി, ഹരിത കെട്ടിടങ്ങള്‍, ഹരിത ഉപകരണങ്ങള്‍, വിവിധ സാമ്പത്തിക മേഖലകളില്‍ കാര്യക്ഷമമായ ഊര്‍ജത്തിനുള്ള നയങ്ങള്‍ എന്നിവയ്ക്കായി കേന്ദ്രം നിരവധി പരിപാടികള്‍ നടപ്പാക്കുന്നുണ്ട്. 'ഈ ഹരിത വളര്‍ച്ചാ ശ്രമങ്ങള്‍ സമ്പദ്വ്യവസ്ഥയ്ക്ക് സഹായകമാകും വലിയ തോതിലുള്ള ഹരിത തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഇതിയും അത് വര്‍ദ്ധിക്കും.ഇത്തരത്തില്‍ സമഗ്രമായ ലക്ഷ്യമാണ് കേന്ദ്രബജറ്റ് മുന്നോട്ട് വയ്ക്കുന്നത്. ലക്ഷ്യം 2024ലെ പൊതുതെരഞ്ഞെടുപ്പാണെങ്കിലും അത് ജനങ്ങളുടെ ന്മയ്ക്കും വളര്‍ച്ചയ്ക്കും വികസനത്തിനും കൂടിയാണ്. കേരള ബജറ്റ് മറന്നതും ഇതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേസ് പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ കടുത്ത നടപടി നേരിടേണ്ടിവരും... കെ.കെ.രമയ്ക്ക് ഭീഷണിക്കത്ത്  (1 hour ago)

സൂപ്രണ്ടിന്റെ കൂടെ കിടക്കണം അല്ലെങ്കില്‍ സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കില്ല;മേലുദ്യോഗസ്ഥന്റെ ഉപദ്രവം സഹിക്ക വയ്യാതെ ജോലി രാജിവെക്കാന്‍ യുവതി,പ്രതികരിച്ച ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കി,ജലീ  (2 hours ago)

കര്‍ണ്ണാടകയില്‍ രാഹുല്‍ ഗാന്ധിക്ക് അടുത്ത കുരുക്കിട്ട് നരേന്ദ്ര മോദി;കന്നടികരുടെ വികാരത്തില്‍ കയറിപ്പിടിച്ചു,രാഹുലിന്റെ വാവിട്ട വാക്കുകള്‍ക്ക് കോണ്‍ഗ്രസ്സ് വിയര്‍ക്കും,തീരുമ്പോള്‍ തീരുമ്പോള്‍ രാഹുലിനി  (2 hours ago)

നായനാര്‍ പിണറായിക്ക് വെച്ച എട്ടിന്റെ പണി;ലോകായുക്ത മഹത്വം വിളമ്പി നടന്ന പിണറായിക്ക് ഇപ്പോള്‍ കണ്ടൂട,ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ് തലയ്ക്ക് മുകളിലെ വാള്‍ ഊരാന്‍ പഴുതുതേടി മുഖ്യമന്ത്രി,ലോകായുക്തയെ ചട്ടംപഠ  (3 hours ago)

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുമ്പോൾ എന്നും കാവലാളായ ജുഡീഷ്യറി നോക്കുകുത്തിയാകുമെന്ന് കരുതിയവർക്ക് തെറ്റി; നീതി ബോധം വറ്റാത്ത മനസ്സുള്ളവർ രാജ്യത്തിൻ്റെ പരമോന്നത ന്യായാധിപൻമാരിൽ അവശേഷിക്കുന്നുണ്ടെന്ന തി  (3 hours ago)

നാല് വോട്ടിന് വേണ്ടി ജനിപ്പിച്ച അച്ഛനെ പോലും തള്ളിപ്പറയുന്ന രാഷ്ട്രീയം; അതാണ് രാഹുൽ അടക്കമുള്ളവർ ഇപ്പൊൾ ചെയ്യുന്നത്; കേരളത്തിൽ അല്ലാതെ ഇത് മറ്റെങ്ങും ചെലവാവുകയും ഇല്ല; എന്ന് മുതലാണ് കോൺഗ്രസുകാർക്കും ക  (4 hours ago)

കയ്യൂർ രക്തസാക്ഷി ദിനത്തിന്റെ എൺപതാം വാർഷികമാണ് ഇന്ന്; ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും നാടുവാഴിത്തത്തിനും ജന്മിത്വവാഴ്ചയ്ക്കുമെതിരെ ചെങ്കൊടിക്കുകീഴിൽ കയ്യൂരിലെ കർഷക ജനത നടത്തിയ ഉജ്ജ്വല സമരത്തിന്റെ ഓർമ്  (4 hours ago)

പൊതുജനാരോഗ്യ ബില്ലിലെ അപാകതകളും ആശങ്കകളും അറിയിക്കാൻ വിശ്വ ആയുർവേദ പരിഷത്തിന്റെ നേതൃത്വത്തിൽ ഡോക്ടർമാർ ഗവർണറെ കണ്ടു; നിയമസഭ പാസാക്കിയ പൊതുജനാരോഗ്യ ബില്ലിൽ ആയുഷ് വിഭാഗത്തിന് വേണ്ടത്ര പരിഗണന ലഭിച്ചിട്ടി  (4 hours ago)

സ്ത്രീ ശാക്തീകരണത്തിൻ്റെ പേരിൽ അധികാരത്തിലേറിയ ശേഷം അഴിമതി നടത്തുന്ന സിപിഎമ്മിൻ്റെ വനിതാ നേതാക്കൾക്കെതിരെയുള്ള ഒരു ജനറൽ സ്റ്റേറ്റ്മെൻ്റ് മാത്രമാണത്; പൂതന പരാമർശം സ്ത്രീവിരുദ്ധതയല്ല, അതൊരു രാഷ്ട്രീയ പ്  (4 hours ago)

അരിക്കൊമ്പനെ മാറ്റിയാല്‍ പ്രശ്നം തീരുമോ? ഇന്ന് അരിക്കൊമ്പനാണെങ്കിൽ മറ്റൊരാന നാളെ ആ സ്ഥാനത്തേക്ക് വരും; ശാശ്വത പരിഹാരമാണ് ഇക്കാര്യത്തിൽ വേണ്ടത്; ആനയുടെ ആക്രമണം തടയാൻ എന്ത് നടപടികൾ സർക്കാർ സ്വീകരിച്ചു?  (4 hours ago)

19 വർഷമായി ഈ വീടായിരുന്നു നിർണായക ചർച്ചകളുടെയും കൂടിക്കാഴ്‌‌ചകളുടെയും വേദി.  (5 hours ago)

വീരനായ് സവർക്കർ, ഡിപിയും പ്രൊഫൈലും, സംഘികൾക്ക് സ്റ്റാറ്റസ്  (6 hours ago)

ഇന്ത്യ ഇനി പ്രപഞ്ചത്തെ കീഴടക്കും... ലോകം കീഴടക്കുക എന്ന സ്വപ്നവുമായിട്ടാണ് മുൻപ് രാജ്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും യുദ്ധം ചെയ്തതെങ്കിൽ ഇന്ന് ശാസ്ത്ര സാങ്കോതിക വിദ്യയിൽ അധിഷ്ടിതമായ ഇന്റർനെറ്റ് -സൈബർ പ  (6 hours ago)

ജല ശുചീകരണ ശാലകളുടെ പേരിലാണ് വലിയ അഴിമതി നടക്കുന്നത്; ജലവിഭവ വകുപ്പ് മന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസുമാണ് അഴിമതിയുടെ പിന്നിൽ; 2024 ഓടെ ഇന്ത്യയിൽ എല്ലാ വീടുകളിലും കുടിവ  (6 hours ago)

മാർക്സിസ്റ്റ് പാർട്ടി വനിതാ നേതാക്കൾക്കെതിരെ കഴിഞ്ഞ ദിവസം നടത്തിയ അങ്ങേയറ്റം അവഹേളനം നിറഞ്ഞ പരാമർശത്തിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു; സ്ത്രീശാക്തീകരണമെന്ന പേരിൽ ബി.ജെ.പി സംഘടിപ്പിച്ച പരിപാടിയിൽ  (7 hours ago)

Malayali Vartha Recommends