തമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇഡി റെയ്ഡ്; വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലും റെയ്ഡ്; ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്ന സമയം കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് പരിശോധന

തമിഴ്നാട്ടിൽ ഇപ്പോൾ കോളിക്കങ്ങൾ ഉണ്ടാകുകയാണ്. ദേ ഇപ്പോൾ ഇ ഡി റെയ്‌ഡിൽ വരെ കാര്യങ്ങൾ എത്തി നിൽക്കുകയാണ്. തമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇഡി റെയ്ഡ്. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് റെയ്ഡ് രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിൽ റെയിഡ് നടന്നിരുന്നു. കരൂരിലെ സഹോദരന്റെ വീട്ടിലും ഇഡി പരിശോധന നടത്തി . ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്ന സമയം കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് പരിശോധന ഇപ്പോൾ പുരോഗമിക്കുന്നത്.
രാവിലെ 7 മണിക്ക് അഞ്ച് കാറുകളിലായി ഉദ്യോഗസ്ഥർ എത്തി . ആ സമയം മന്ത്രി സെന്തിൽ ബാലാജി പ്രഭാത നടത്തത്തിനായി പുറത്തായിരുന്നു . 11 മണിയോടെ സിബിഐ ജീവനക്കാരെയും ഇഡി വിളിച്ചു വരുത്തി വിവരങ്ങൾ ശേഖരിച്ചു . കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള ചിലരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് തുടർച്ചയായ 8 ദിവസം റെയ്ഡ് നടത്തി എന്നതും ശ്രദ്ധേയമായ കാര്യമാണ്.
എന്തൊക്കെ എല്ലാ അന്വേഷണമുണ്ടായാലും സഹകരിക്കുമെന്ന് ബലാജി പറഞ്ഞു. മാത്രമല്ല ജയലളിതക്കെതിരായ മോശം പരാമർശം നടത്തിയെന്ന പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ എഐഎഡിഎംകെ പ്രമേയം പാസാക്കിയിരിക്കുകയാണ് . ജയലളിത അഴിമതിക്കാരിയെന്ന പരാമർശം അപലപനീയമാണ്. അണ്ണാമലയ്ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടി എടുക്കണമെന്നും അവർ ആവശ്യമുന്നയിച്ചു.
അതേസമയം കഴിഞ്ഞ ദിവസമാണ് തമിഴ്‌നാടിനെ സംബന്ധിച്ച് അമിത് ഷായുടെ ചില പരാമർശങ്ങൾ ശ്രദ്ധേയമായത് . തമിഴ്നാട്ടിൽ നിന്ന് ഒരു പ്രധാനമന്ത്രിയുണ്ടാകുമെന്ന കേന്ദ്ര മന്ത്രി അമിത് ഷാ പറഞ്ഞത് വളരെ ചർച്ച വിഷയമായിരുന്നു . ഈ വിഷയത്തിൽ പ്രതികരണവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha