ഗുജറാത്തിനെ ഭയപ്പെടുത്തി ബിപോര്‍ജോയ്;നാല്‍പ്പതിനായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു,ചുഴലിക്കാറ്റിനെ നേരിടാന്‍ സൈന്യം ഇറങ്ങി,കേരളത്തിലും ചുഴലിക്കാറ്റിന്റെ ആക്രമണം ഉണ്ടാകും,ഭീതിയുടെ മുള്‍മുനയില്‍ രാജ്യം

സംഹാര രൂപമെടുത്തിരിക്കുകയാണ് ബീപോര്‍ ജോയ് ചുഴലിക്കാറ്റ്. ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി. ഗുജറാത്തില്‍ 4000 പേരെ ഒഴിപ്പിച്ചു. ചുഴലിക്കാറ്റിനെ നേരിടാന്‍ സൈന്യം ഇറങ്ങി. ബീപോര്‍ജോയ് കേരളത്തേയും വിറപ്പിക്കും. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴ തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് കാലാവസ്ഥാവകുപ്പിന്റെ പ്രവചനം. അറബിക്കടലില്‍ രൂപംകൊണ്ട് 126 മണിക്കൂര്‍ പിന്നിട്ട കാറ്റ് 1982നു ശേഷം ഇത്രയും മണിക്കൂറുകള്‍ സജീവമായി നിന്ന ആദ്യ ചക്രവാതമാണ്.
നിലവില്‍ പോര്‍ബന്തറിന് 350 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറുള്ള ചുഴലിക്കാറ്റ് വ്യാഴാഴ്ച വൈകുന്നേരത്തോടെ കച്ചിലെ ജക്കാവുവില്‍ കരതൊടുമെന്നാണ് കണക്കുകൂട്ടുന്നത്. പിന്നീട് ഇത് പാക് തീരത്തേക്ക് നീങ്ങുമെന്നാണ് പ്രവചനം. ബിപോര്‍ജോയ്, വടക്ക്‌വടക്കുകിഴക്ക് ദിശയില്‍ സൗരാഷ്ട്രകച്ച് അതിനോട് ചേര്‍ന്നുള്ള പാക്കിസ്ഥാന്‍ തീരത്ത് മണ്ഡവിക്കും കറാച്ചിക്കും ഇടയില്‍ ജാഖു പോര്‍ട്ടിനു സമീപം നാളെ വൈകിട്ടോടെ മണിക്കൂറില്‍ പരമാവധി 150 കിലോമീറ്റര്‍ വേഗതയില്‍ അതിതീവ്ര ചുഴലിക്കാറ്റായി കരയില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കനത്ത ജാഗ്രതയാണ് ഗുജറാത്ത് മഹാരാഷ്ട്ര തീരത്ത് പുറപ്പെടുവിച്ചിരിക്കുന്നത്.
ഗുജറാത്തിലെ കച്ച്, ദേവ്ഭൂമി, ദ്വാരക, ജാംനഗര്‍ പ്രദേശങ്ങളേയായിരിക്കും ഏറ്റവും കൂടുതല്‍ബാധിക്കുക. വ്യാഴാഴ്ച പ്രദേശങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. കനത്ത മഴയും പ്രവചിക്കുന്നുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അറബിക്കടലില്‍ രൂപംകൊണ്ട് 126 മണിക്കൂര്‍ പിന്നിട്ട കാറ്റ് 1982നു ശേഷം ഇത്രയും മണിക്കൂറുകള്‍ സജീവമായി നിന്ന ആദ്യ ചക്രവാതമാണ്. കച്ച്, ദ്വാരക, ജാംനഗര്‍ ജില്ലകളില്‍ കാറ്റിന്റെ ശക്തി കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. 67 തീവണ്ടികള്‍ പൂര്‍ണമായും 48 എണ്ണം ഭാഗികമായും ജൂണ്‍ 16 വരെ റദ്ദാക്കിയിട്ടുണ്ട്. കടലില്‍ തിരകളുടെ ഉയരം കൂടിയതിനെത്തുടര്‍ന്ന് ദ്വാരകയില്‍ ബസ് സര്‍വീസ് നിര്‍ത്തി. കണ്ട്!ല, മുന്ദ്ര എന്നിവയടക്കം തുറമുഖങ്ങള്‍ അടച്ചു. ജക്കാവു തുറമുഖം വിജനമായ സ്ഥിതിയിലാണ്.
ദ്വാരകയില്‍നിന്നു 40 കിലോമീറ്റര്‍ അകലെ കടലില്‍ കീ സിങ്കപ്പൂര്‍ എന്ന എണ്ണഖനന കേന്ദ്രത്തില്‍ കുടുങ്ങിയ 50 തൊഴിലാളികളെ തീരസുരക്ഷാസേന ഹെലികോപ്റ്ററും കപ്പലും ഉപയോഗിച്ച് സാഹസികമായി തിങ്കളാഴ്ച രാത്രി രക്ഷിച്ചു. തീരമേഖലയില്‍ കടലില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ താമസിക്കുന്ന 21,000 പേരെ ഒഴിപ്പിച്ചു. 10 കിലോമീറ്റര്‍ പരിധിയില്‍ ഉള്ളവരെയെല്ലാം മാറ്റാനാണ് നിര്‍ദേശം. ഏഴു ജില്ലകളിലാണ് കൂടുതല്‍ ശ്രദ്ധയുള്ളത്. 'ഒട്ടനേകം എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്. സംഘങ്ങളെ സജ്ജരാക്കി നിര്‍ത്തിയിട്ടുണ്ട്. സൈന്യവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നുണ്ട്' ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്യുന്നു. 1965ന് ശേഷം ഗുജറാത്ത് തീരം തൊടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബിപോര്‍ജോയ്. കനത്ത ആശങ്കയിലാണ് ജനങ്ങളും ഭരണകൂടവും. മെയില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട മോക്ക ചുഴലിക്കാറ്റ് ഭീതി പരത്തിയെങ്കിലും ഇന്ത്യയില്‍ വലിയ നാശം വിതയ്കാകെത കടന്ന് പോയിരുന്നു. പശ്ചിമബംഗാളില്‍ ദുരന്തനിവാരണ സേന പറന്നെത്തിയിരുന്നു. മോക്ക വലിയ നാശം വിതച്ചത് ബംഗ്ലാദേശിലും മ്യാന്മറിലുമാണ്. എന്നാല്‍ ബീപോര്‍ജോയ് ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തുകയാണ്.
https://www.facebook.com/Malayalivartha
























