ഇന്ത്യ ചൈനയില്‍ നിന്നുളള ഇറക്കുമതികള്‍ വെട്ടിക്കുറയ്ക്കുന്നതിലെ ആശങ്ക, ചൈന ഇന്ത്യയില്‍ മൂലധനം നിക്ഷേപിക്കുന്നത് തടയുന്ന കേന്ദ്ര നടപടികൾ! ന്യൂസ് ക്ലിക്ക് ഓണ്‍ ലൈന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, നെവില്‍ റോയി സിംഘാം എന്നിവര്‍ തമ്മിൽ ബന്ധമുണ്ടെന്ന് ആരോപണം

കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് , ന്യൂസ് ക്ലിക്ക് എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുർകായസ്ഥയുടെ ഫ്‌ളാറ്റ് ഇഡി കണ്ടുകെട്ടിയിരുന്നു. ഡൽഹി സാകേതിലെ സ്വത്തായിരുന്നു കണ്ടുകെട്ടിയത്. ഇഡി നടത്തിയ റെയ്‌ഡിൽ പ്രബീര്‍ പുർകായസ്ഥയുടെ വസതിയിൽ നിന്നും സുപ്രധാന രേഖകൾ കണ്ടെത്തിയിരുന്നു എന്നാണ് വിവരം. ന്യൂസ് ക്ലിക്കുമായി ബന്ധപ്പെട്ടു പുറത്ത് വരുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ സിപിഎമ്മും കോൺഗ്രസ്സും കരിനിഴലിൽ നിൽക്കുകയാണ്.
ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ചമയ്‌ക്കുക , ചൈനയ്ക്ക് അനുകൂലമായ വാര്‍ത്തകള്‍ പടച്ചുവിടുക എന്നീ ലക്ഷ്യത്തോടെ യുഎസ് കോടീശ്വരന്‍ നെവില്‍ റോയി സിംഘാം വഴി 86 കോടി ചൈനയില്‍ നിന്ന് ന്യൂസ് ക്ലിക്കും വാങ്ങിയെന്ന ആരോപണം ശക്തമായിരിക്കുന്നതിനിടയിലാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി കൊണ്ടുള്ള പുതിയ റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. അതായത് ന്യൂസ് ക്ലിക്ക് ഓണ്‍ ലൈന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, നെവില്‍ റോയി സിംഘാം എന്നിവര്‍ തമ്മിൽ ബന്ധമുണ്ടെന്നാണ് പുതിയ ആരോപണം.
ഇവര്‍ തമ്മില്‍ അയച്ചിരുന്ന ഇ മെയിലുകളും , ഇ ഡി അന്വേഷണത്തില്‍ കണ്ടെത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് . അതിര്‍ത്തി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ നടപടികള്‍ ചൈനയെ ബാധിക്കുമെന്ന തരത്തിൽ പ്രകാശ് കാരാട്ട് നെവിലിന് മെയിലുകൾ അയച്ചെന്നാണ് ആരോപണം . ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം, കര്‍ഷക സമരം, അരുണാചല്‍ പ്രദേശിനെ ഭൂപടത്തില്‍ നിന്ന് ചൈന ഒഴിവാക്കി തുടങ്ങിയ വിഷയങ്ങളിൽ അടക്കം കാരാട്ടും നെവിലും മെയിലുകള്‍ അയച്ചുവത്രേ.
ഇന്ത്യ ചൈനയില്‍ നിന്നുളള ഇറക്കുമതികള്‍ വെട്ടിക്കുറയ്ക്കുന്നതിലെ ആശങ്ക, ചൈന ഇന്ത്യയില്‍ മൂലധനം നിക്ഷേപിക്കുന്നത് തടയുന്ന കേന്ദ്ര നടപടികളെക്കുറിച്ചും മെയിലുകളില്‍ ഉണ്ടെന്നാണ് കണ്ടെത്തൽ . മാത്രമല്ല ബിജെപി എംപി നിഷികാന്ത് ദുബെ ലോകസഭയിൽ ആരോപിച്ചത്, ചൈനയുടെ അജണ്ട ഇന്ത്യയിൽ നടപ്പാക്കുന്ന ന്യൂസ് ക്ലിക്കിന് സിപിഎം നേതാവ് പ്രകാശ് കാരാട്ട് കൂട്ടു നിന്നെന്നായിരുന്നു.
അതിന്റെ തെളിവുകൾ പുറത്തുവിടാൻ താൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഈ ആരോപണങ്ങൾ തനിക്ക് നേരെ വന്നപ്പോൾ തന്നെ പ്രകാശ് കാരാട്ട് നിഷേധിച്ചിരുന്നു. അത്തരത്തിൽ യാതൊന്നും ഇല്ല എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. എന്തായാലും ഈ വിഷയത്തിൽ സിപിഎമ്മും കരിനിഴലിൽ ആണ് .
ഈ വിഷയത്തിൽ ബിജെപി, കോൺഗ്രെസ്സിനെതിരെയും രംഗത്ത് വന്നിട്ടുണ്ട് എന്നതാണ് അതിലേറെ ശ്രദ്ധേയമായ കാര്യം. ചൈനയിൽ നിന്നും ഇന്ത്യാവിരുദ്ധ അജണ്ട നടപ്പാക്കാന്‍ പണം വാങ്ങിയ ന്യൂസ് ക്ലിക്കുമായി രാഹുല്‍ ഗാന്ധിയ്ക്കും കോണ്‍ഗ്രസിനും ബന്ധമുണ്ടെന്ന ആരോപണം കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ഉന്നയിച്ചിരുന്നു. അതിനാൽ രാഹുല്‍ ഗാന്ധി രാജ്യത്തോട് പരസ്യമായി മാപ്പ് പറയണമെന്നായിരുന്നു അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടത്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയുടെ പക്കല്‍ നിന്നും പണം വാങ്ങിയതും അത് എവിടെയാണ് ഉപയോഗിച്ചതെന്നും പറയണമെന്നും അനുരാഗ് താക്കൂര്‍ ആവശ്യപ്പെട്ടു. മാത്രമല്ല ആരൊക്കെയാണ് ചൈനയില്‍ നിന്നും പണം വാങ്ങിയതെന്ന് പറയണം. ന്യൂസ് ക്ലിക്കിനൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസിന് എന്ത് സമ്മര്‍ദ്ദമാണ് ഉള്ളതെന്നും രാഹുല്‍ ഗാന്ധി പറയണമെന്നും അനുരാഗ് താക്കൂര്‍
വെല്ലുവിളിച്ചു.
https://www.facebook.com/Malayalivartha


























