ഭാരത് അരി മാത്രമല്ല, സബ്സിഡിയുള്ള ആട്ട...പരിപ്പ്...ഉള്ളി, കേരളത്തിലെത്തിയ ഭാരത് അരിയുടെ ആദ്യ ബാച്ചിന്റെ വിൽപ്പന തൃശൂരിൽ, അടുത്തയാഴ്ച സംസ്ഥാനത്ത് മുഴുവൻ ഭാരത് അരി എത്തിക്കാൻ ശ്രമം

കേന്ദ്ര സർക്കാർ 29 നിരക്കിൽ അവതരിപ്പിച്ച ഭാരത് അരി കേരളത്തിൽ വിൽപന ആരംഭിച്ചത് സാധാരണക്കാർക്ക് ഏറെ ആശ്വാസമാണ്. നിലവിൽ ഭാരത് അരിയിലാണ് സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെങ്കിലും കേന്ദ്രത്തിന്റെ സബ്‌സിഡി ഓഫർ ഇവിടെ ഒതുങ്ങുന്നില്ലെന്നതാണ് സത്യം. കഴിഞ്ഞ വർഷം നവംബറിൽ കേന്ദ്രം 'ഭാരത് ആട്ട' എന്ന ബ്രാൻഡിൽ സബ്സിഡിയുള്ള ഗോതമ്പിന്റെ വിൽപ്പന സർക്കാർ ആരംഭിച്ചിരുന്നു. ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപയ്ക്കാണ് വിൽപ്പന.
ഗോതമ്പിന് പുറമെ, കിലോയ്ക്ക് 60 രൂപയ്ക്ക് ഭാരത് പരിപ്പും, 25 രൂപയ്ക്ക് ഭാരത് ഉള്ളിയും കേന്ദ്രം നൽകുന്നുണ്ട്. കേന്ദ്രീയ ഭണ്ഡാർ, നാഫെഡ്, എൻസിസിഎഫ് എന്നിവ വഴി തന്നെയാണ് ഇവയുടെയും വിൽപ്പന. നിലവിൽ 800 ഓളം വാനുകൾ വഴിയും, 2,000 ഓളം ഔട്ട്ലെറ്റുകൾ വഴിയും ഇവയുടെ വിൽപ്പന നടക്കുന്നുവെന്നു റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഭാരത് അരിയുടെ ആദ്യ ബാച്ച് കേരളത്തിലെത്തി. തൃശൂരിലായിരുന്നു ആദ്യ വിൽപ്പന. 150 ചാക്ക് പൊന്നി അരി വിറ്റെന്നാണ് റിപ്പോർട്ട്. ജില്ലയിൽ സഞ്ചരിക്കുന്ന വാഹനത്തിലായിരുന്നു വിൽപ്പന. അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് മുഴുവൻ ഭാരതി അരി എത്തിക്കാനാണ് ശ്രമമെന്ന് എൻസിസിഎഫ് വൃത്തങ്ങൾ പറയുന്നു. കൂടാതെ ഔട്ട്‌ലെറ്റുകളും അടുത്തയാഴ്‌ചോടെ സജീവമാകുമെന്നു കരുതുന്നു.
കിലോയ്ക്ക് 29 രൂപ നിരക്കിലാകും ഭാരത് അരി ലഭിക്കുക. സബ്സിഡി നിരക്കിലുള്ള അരി 5 കിലോ, 10 കിലോ പായ്ക്കറ്റുകളിൽ ലഭിക്കും. ഓപ്പൺ മാർക്കറ്റ് സെയിൽ സ്‌കീം (ഒഎംഎസ്എസ്) വഴി ഒരേ നിരക്കിൽ ബൾക്ക് ഉപയോക്താക്കൾക്ക് അരി വിൽപന നടത്തിയതിന് ലഭിച്ച മികച്ച പ്രതികരണമാണ് എഫ്‌സിഐ അരിയുടെ ചില്ലറ വിൽപ്പനയിലേക്ക് സർക്കാരിനെ നയിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിൽപന വിലയിൽ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തിലാണ്, സബ്‌സിഡി നിരക്കിൽ അരിയും മറ്റും വിപണികളിൽ എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്.
പ്രതിപക്ഷ കക്ഷികൾ സർക്കാരിന്റെ നീക്കത്തെ തെരഞ്ഞെടപ്പ് അടവായി കാണുമ്പോഴും, സാധാരണക്കാർ പദ്ധതി വലിയ ആശ്വാസമാണ്. പണപ്പെരുപ്പത്തിൽ നിന്ന് ആളുകൾ ആശ്വാസമേകുന്ന പ്രഖ്യാപനമായിരുന്നു കേന്ദ്രത്തിന്റെ ഭാരത് അരി. ഇന്ത്യയെ സംബന്ധിച്ചു പ്രധാന ഭക്ഷ്യവിഭവമാണ് അരി. കഴിഞ്ഞ ഒരു വർഷത്തിനിടെ ധാന്യങ്ങളുടെ ചില്ലറ വിൽപന വിലയിൽ 15 ശതമാനം വർധനയുണ്ടായ സാഹചര്യത്തിലാണ്, സബ്‌സിഡി നിരക്കിൽ അരിയും മറ്റും വിപണികളിൽ എത്തിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷ കക്ഷികൾ സർക്കാരിന്റെ നീക്കത്തെ തെരഞ്ഞെടപ്പ് അടവായി കാണുമ്പോഴും, സാധാരണക്കാർ പദ്ധതി വലിയ ആശ്വാസമാണെന്നു വിപണികൾ വിലയിരുത്തുന്നു.
ആർബിഐ ധനനയവും പണപ്പെരുപ്പം അടിവരയിടുന്നു. വരും നാളുകളിൽ പണപ്പെരുപ്പം വർധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പ സൂചികയെ നിയന്ത്രിക്കുന്ന പ്രധാന ഘടകം. പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാരും, ആർബിഐയും വിവിധ നപടികൾ സ്വീകരിച്ചു വരികയാണ്.
https://www.facebook.com/Malayalivartha




















