വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതായി, കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്.... ആഗോള ബിസിനസ്സ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്....

അതിവേഗം കുതിച്ചു പായുകയാണ് വന്ദേ ഭാരത് . പുതിയ രൂപത്തിലും വേഗതിയിലും വന്ദേ ഭാരത് അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നമ്മുടെ രാജ്യം. വന്ദേ ഭാരത് (Vande Bharat) ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള പദ്ധതികൾ ഇന്ത്യൻ റെയിൽവേ ഒരുക്കുന്നതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ആഗോള ബിസിനസ്സ് ഉച്ചകോടിയിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ചിലി ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ട്രെയിനുകൾക്കായി ആവശ്യം അറിയിച്ചതായാണ് വിവരം.പൊതുമേഖലയുടെയോ സ്വകാര്യ മേഖലയുടെയോ പങ്കാളിത്തമില്ലാതെ ട്രെയിൻ നിർമ്മാണത്തിന് ആവശ്യമായ ഘടകങ്ങൾ സ്വന്തം വർക്ക് ഷോപ്പുകളിൽ നിർമ്മിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റെയിൽവെ. സ്വന്തമായി ട്രെയിനുകൾ നിർമ്മിക്കാൻ നിരവധി വെല്ലുവിളികൾ ഉണ്ടെങ്കിലും റെയിൽവേയിലെ എഞ്ചിനീയർമാർ
കഴിവിന്റെ പരമാവധി അതിനായി ശ്രമിക്കുന്നുണ്ടെന്നും വരും വർഷങ്ങളിൽ വന്ദേ ഭാരത് ട്രെയിനുകൾ മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അശ്വിനി വൈഷ്ണവ് പറഞ്ഞു. രാജ്യത്തെ വന്ദേ ഭാരത് ട്രെയിനുകളുടെ എണ്ണം 82 ആയി ഉയർന്നിട്ടുണ്ടെന്നും ന്യൂ ഡൽഹി - മുംബൈ, ന്യൂ ഡൽഹി - ഹൗറ റൂട്ടുകളിൽ ട്രെയിനിന്റെ വേഗത മണിക്കൂറിൽ 160 കിലോ മീറ്ററാക്കാനുള്ള പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.82 ഓളം ട്രെയിൻ സർവീസുകളിലൂടെ രാജ്യവ്യാപകമായി ബ്രോഡ് ഗേജ് (Broad Gauge) ഇലക്ട്രിക് നെറ്റ്‌വർക്കുകൾ വഴി സംസ്ഥാനങ്ങളെ പരസ്പരം ബന്ധിപ്പിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ ട്രെയിനുകളുടെ പ്രവർത്തന സാധ്യത, ട്രാഫിക്, ആവശ്യമായ അസംസ്കൃത ഘടകങ്ങളുടെ ലഭ്യത എന്നിവയ്ക്ക് അനുസരിച്ചാകും വന്ദേ ഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകൾ അനുവദിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.കേരളത്തിന് മൂന്നാം വന്ദേഭാരത് ട്രെയിന്‍ ലഭിക്കുന്ന കാര്യം ഏതാണ്ട് ഉറപ്പായി.
ഇതിനായുള്ള നടപടികളാരംഭിച്ചതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് എം.കെ രാഘവന്‍ എം.പിയെ അറിയിച്ചു.നിലവില്‍ മിനിമം യാത്രക്കാര്‍ ഇല്ലാത്ത ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസാണ് കോഴിക്കോട്ടേക്ക് നീട്ടുന്നത്.ഗോവ-മംഗളൂരു വന്ദേഭാരത് എക്‌സ്പ്രസില്‍ 50 ശതമാനത്തില്‍ താഴെയാണ് ഒക്യുപെന്‍സി നിരക്ക്. നിലവിലോടുന്ന 41 വന്ദേഭാരത് ട്രെയിനുകളില്‍ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഇതിലെ യാത്രക്കാരുടെ എണ്ണം കൂട്ടാന്‍ കോഴിക്കോട് വരെ സര്‍വീസ് നീട്ടുന്നതു വഴി സാധിക്കുമെന്നാണ് റെയില്‍വെയുടെ കണക്കുകൂട്ടല്‍.അതേസമയം കാസര്‍ഗോഡ്-തിരുവനന്തപുരം- കാസര്‍ഗോഡ് വന്ദേഭാരത് എക്‌സ്പ്രസില്‍ 200 ശതമാനത്തിനടുത്താണ് ഒക്യുപെന്‍സി. വന്ദേഭാരത് റൂട്ടുകളിലെ ഏറ്റവും ഉയര്‍ന്ന ഒക്യുപെന്‍സി നിരക്കാണിത്. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ഈ റൂട്ടുകളില്‍ രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ റെയില്‍വേ അവതരിപ്പിച്ചത്.
അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ ട്രെയിനുകൾ കയറ്റുമതി ചെയ്യാനുള്ള ആവാസവ്യവസ്ഥ സൃഷ്ടിക്കേണ്ടതുണ്ട്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ നിർമ്മിക്കാനുള്ള പാതയിലാണ് റെയിൽവേ, ഉൽപ്പന്നത്തെക്കുറിച്ച് ആഗോള വിപണികളിൽ ആത്മവിശ്വാസം ഉണ്ടാകും. വന്ദേ ഭാരത് ട്രെയിനുകൾ എല്ലാ അന്താരാഷ്ട്ര നിലവാരവും പാലിക്കുന്നതായി റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.അതേസമയം ആഗോള സ്ഥാപനങ്ങളുമായി ചേർന്ന് 2025-26 ഓടെ ഇന്ത്യയിൽ വളഞ്ഞ ട്രാക്കുകളിൽ വേഗത കുറയ്ക്കാതെ ഓടാൻ കഴിയുന്ന ‘ടിൽറ്റിങ് ട്രെയിനുകൾ’ വികസിപ്പിക്കാൻ തയാറെടുക്കുകയാണ് റെയിൽവേ.
https://www.facebook.com/Malayalivartha





















