അമിത് ഷാ ആണെന്ന പേരിൽ മുൻ എംഎൽഎയെ നിരവധി തവണ വിളിച്ചു; ട്രൂകോളറിൽ ‘ആഭ്യന്തര മന്ത്രാലയം ഡൽഹി, കേന്ദ്ര സർക്കാർ’ എന്ന് മാറ്റിയതിന് ശേഷമായിരുന്നു തട്ടിപ്പ്; കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ആൾമാറാട്ടം നടത്തി മുൻ എംഎൽഎയെ കബളിപ്പിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആയി ആൾമാറാട്ടം നടത്തി മുൻ എംഎൽഎയെ കബളിപ്പിച്ചു. ഒടുവിൽ പ്രതിയെ പിടിക്കൂടി പോലീസ്. രവീന്ദ്ര മൗര്യ എന്നയാളെയാണ് വ്യാഴാഴ്ച പൊലീസ് അറസ്റ്റ് ചെയ്തത്. അമിത് ഷാ ആയി ആൾമാറാട്ടം നടത്തി അമിത് ഷായുടെ ശബ്ദത്തില്‍ മുന്‍ എംഎല്‍എയെ കബളിപ്പിക്കുകയായിരിക്കുന്നു.
അമിത് ഷാ ആണെന്ന പേരിൽ മുൻ എംഎൽഎയെ നിരവധി തവണ വിളിച്ചു.ട്രൂകോളറിൽ ‘ആഭ്യന്തര മന്ത്രാലയം ഡൽഹി, കേന്ദ്ര സർക്കാർ’ എന്ന് മാറ്റിയതിന് ശേഷമായിരുന്നു എംഎൽഎയെ പ്രതികൾ വിളിച്ചത്. പണം നൽകിയാൽ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇയാളുടെ കൂട്ടാളി ഷാഹിദിനായുള്ള തിരച്ചില്‍ തുടരുന്നുണ്ട്.
ഇരുവരും ചേർന്നാണ് ഇത് ചെയ്തതെന്നും പോലീസ് പറഞ്ഞു. ജനുവരി 4 മുതൽ ജനുവരി 20 വരെ ഒമ്പത് തവണ മൗര്യ മുൻ ബിജെപി എംഎൽഎ കിഷൻലാൽ രാജ്പുത്തിനെ ഫോണിൽ വിളിച്ചിരുന്നു. തന്നെ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയ മൗര്യ സിം തകർത്തിരുന്നു. ഇത് പിന്നീട് ഹരീഷ് എന്നയാളുടെ കീഴിൽ രജിസ്റ്റർ ചെയ്തതായി കണ്ടെത്തി. ബര്‍ഖേറ മണ്ഡലത്തില്‍ നിന്നുള്ള മുന്‍ എംഎല്‍എയായ കിഷന്‍ലാല്‍ രജ്പുത് എന്നയാളെയാണ് കബളിപ്പിക്കാന്‍ ശ്രമിച്ചത്.
കഴിഞ്ഞ വർഷം ഡിസംബർ 29 നാണ് താൻ സിം വാങ്ങിയതെന്ന് പൊലീസ് ചോദ്യം ചെയ്തപ്പോൾ ഹരീഷ് പറഞ്ഞു. കവർച്ച, വഞ്ചന, ആൾമാറാട്ടം എന്നീ കുറ്റങ്ങൾക്കും ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരവും പ്രതികൾക്കെതിരെ കേസ് എടുത്തു . ഒളിവിൽ പോയ ഷാഹിദ് നേരത്തെയും സമാനമായ കുറ്റകൃത്യത്തില്‍ ഏർപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.ഇതിന് മുന്‍പും ഇത്തരത്തില്‍ രാഷ്ട്രിയക്കാരെ കബളിപ്പിച്ച് പണം തട്ടാന്‍ സംഘം ശ്രമിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha




















