ഇസ്രായേല്‍ ഇടപെടലോ?
മിഡില്‍ ഈസ്റ്റ് മേഖലയിലെ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷ സാഹചര്യം നിലനില്‍ക്കേയാണ് ഇബ്രഹീം റയിസി കൊല്ലപ്പെടുന്നത് എന്നതാണ് ശ്രദ്ധേയം. അതുകൊണ്ട് തന്നെ സ്വാഭാവികമായും സംശയമുനകള്‍ ഇസ്രായേലിന് നേരേയും നീളുന്നുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധസമയത്ത് റഷ്യക്ക് വന്‍തോതില്‍ ആയുധങ്ങള്‍ നല്‍കിയതിലൂടെ യൂറോപ്പിനെ കൂടുതല്‍ പ്രകോപിപ്പിച്ച നേതാവ് കൂടിയാണ് ഇബ്രാഹിം റയിസി. അമേരിക്കയും ഇറാനും തമ്മിലുള്ള വൈര്യം വർഷങ്ങളായി തുടരുന്നുമുണ്ട്.
ഇസ്രായേല്‍ ഇടപെടലോ?
ഹെലികോപ്ടർ അപകടത്തിന് പിന്നില്‍ ഇസ്രായേല്‍ ആണെന്ന രീതിയിലുള്ള സിദ്ധാന്തങ്ങള്‍ ഇതിനോടകം തന്നെ രൂപപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഇറാനും ഇസ്രായേലും തമ്മിലുള്ള ചരിത്രപരമായ വൈര്യം കണക്കിലെടുക്കുമ്പോള്‍ ഹെലികോപ്ടർ അപകടത്തിന് പിന്നില്‍ ഇസ്രായേലാകാമെന്ന് ചില ഇറാനികൾ അനുമാനിക്കുന്നുവെന്നാണ് ഇക്കണോമിസ്റ്റിലെ ഒരു റിപ്പോർട്ട് പറയുന്നത്.
ദമാസ്‌കസിലെ എമ്പസിയില്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഇറാനിയൻ ജനറല്‍ ഉള്‍പ്പെടേയുള്ള ഉന്നത ഉദ്യോഗസ്ഥരെ അടുത്തിടെ ഇസ്രായാല്‍ നടത്തിയിരുന്നു. തുടർന്ന് ഇറാന്‍ ഇസ്രായേലിലേക്ക് വലിയ തോതില്‍ മിസൈല്‍ അയച്ചുകൊണ്ട് തിരിച്ചടിച്ചു. ഈ ആക്രമണത്തിന് ശക്തമായ ഭാഷയിലുള്ള മറുപടി ഉണ്ടാകുമെന്ന് അന്ന് തന്നെ ഇസ്രായേല്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ വാക്കുകളെ ഇപ്പോഴത്തെ അപകടവുമായി കൂട്ടിവായിക്കുകയാണ് ഗൂഡാലോചന സിദ്ധാന്തക്കാർ ഇപ്പോള്‍ ചെയ്യുന്നത്.
മൊസാദ്
ഇസ്രയേലിൻ്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ് ഇറാൻ്റെ താൽപ്പര്യങ്ങൾക്കെതിരായ നീക്കങ്ങള്‍ക്ക് പേരുകേട്ടവരാണ്. സമാനമായ നിരവധി ഓപ്പറേഷന്‍ അവർ ഇതിനോടകം നടത്തിയിട്ടുണ്ടെങ്കിലും ഒരു രാജ്യത്തിന്റേയും തലവനെ അവർ ഇതുവരെ ലക്ഷ്യമിട്ടുട്ടുമില്ല. എന്നിരുന്നാലും സാധ്യത തള്ളിക്കളയാനാവില്ല.
അതേസമയം തന്നെ ഇത്തരമൊരു കടുത്തനീക്കത്തിന് ഇസ്രായേല്‍ തയ്യാറാവില്ലെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. നിലവിലെ പ്രസിഡൻ്റിനെ വധിക്കുന്നത് നേരിട്ടുള്ള കടുത്ത യുദ്ധത്തിലേക്ക് നയിക്കും. ലോക രാജ്യങ്ങളും വലിയ തോതില്‍ ഇസ്രായേലിന് എതിരായേക്കാം. അതുകൊണ്ട് തന്നെ ഇത്തരമൊരു നീക്കത്തിന് ഇസ്രായേല്‍ മുതിരില്ലെന്നാണ് ഇവരുടെ വാദം.
ഉന്നത രാഷ്ട്രീയ കൊലപാതകങ്ങളേക്കാൾ പരമ്പരാഗതമായി സൈനിക, ആണവ ലക്ഷ്യങ്ങളിലാണ് ഇസ്രായേലിൻ്റെ തന്ത്രപരമായ ശ്രദ്ധ. "ഇസ്രായേലിൻ്റെ പങ്കാളിത്തം സംശയിക്കുന്നതിന് ശക്തമായ കാരണങ്ങളുണ്ട്. എന്നിരുന്നാലും ഒരു രാഷ്ട്രത്തലവനെ വധിക്കുന്നതിലേക്ക് അത് ഒരിക്കലും പോയിട്ടില്ല. ഇത്തരമൊരു നടപടിയിലേക്ക് പോയാല്‍ അത് ഇറാന്റെ ഭാഗത്ത് നിന്നുമുള്ള കടുത്ത പ്രതികരണത്തിന് കാരണമായേക്കാം" ഇക്കണോമിസ്റ്റ് റിപ്പോർട്ട് പറയുന്നു.
https://www.facebook.com/Malayalivartha