ജമ്മു കാശ്‌മീരിലെ കുൽഗാമിൽ നടന്ന ഏറ്റുമുട്ടൽ... ഭീകരർ ഒളിച്ചിരുന്നത് മേഖലയിലെ വീട്ടിനുള്ളിലെ അലമാരയിൽ...തയ്യാറാക്കിയ ബങ്കറുകളിലാണ് ഒളിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ..

ഇസ്രായേൽ ഹമാസ് യുദ്ധം ഇപ്പോഴും അന്ത്യമില്ലാതെ നടക്കുമ്പോൾ .അത് നീണ്ടു പോകാനുള്ള ഒരു കാരണം ഹമാസിന്റെ ഒളിത്താവളങ്ങളാണ് . ഗാസയുടെ അടിത്തട്ടിലൂടെ കിലോമീറ്ററുകളോളം പരന്നു കിടക്കുന്ന വലിയ ഭൂഗർഭ ഇടനാഴികൾ . അതിനിടയിൽ ഇരുന്നു കൊണ്ട് ആണ് ഹമാസ് പല പദ്ധതികളും നടത്തുന്നത് . എല്ലാം സൗകര്യങ്ങളോട് കൂടിയ അറകളാണ് അതെല്ലാം . അതിനു മുകളിലായി സാധാരണക്കാരായിട്ടുള്ള ആളുകളുടെ വീടുകളും സ്കൂളുകളും ആശുപത്രികളും എല്ലാം സ്ഥിതി ചെയുന്നത് . അതുകൊണ്ട് തന്നെ നേരിട്ടൊരു ആക്രമണം ഇസ്രായേലിന് നടത്താൻ സാധിക്കുന്നില്ല. ഇത് ഇസ്രായേലിലെ കാര്യമാണെങ്കിലും . ഇന്ത്യയിലും അത്തരത്തിലുള്ള ഭൂഗർഭ അറകളാണ് ഇന്ത്യൻ ആർമി കണ്ടെത്തിയിരിക്കുന്നത്.
ജമ്മു കാശ്‌മീരിലെ കുൽഗാമിൽ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരർ ഒളിച്ചിരുന്നത് ചിനിഗാം ഫ്രിസാൽ മേഖലയിലെ വീട്ടിനുള്ളിലെ അലമാരയിൽ. കൊല്ലപ്പെട്ട എട്ട് ഭീകരരിൽ നാല് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരും ഈ അലമാരയിൽ പ്രത്യേകം തയ്യാറാക്കിയ ബങ്കറുകളിലാണ് ഒളിച്ചിരുന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്. ഭീകരർക്ക് പ്രദേശവാസികളുടെ സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുന്നതായും അധികൃതർ അറിയിച്ചു.ഭീകരരുടെ ഒളിത്താവളത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പുറത്തുവന്ന വീഡിയോയിൽ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു വീട്ടിലെ മുറിയിൽ നിൽക്കുന്നതുംഇതിൽ ഒരാൾ മുറിയിലെ അലമാര തുറക്കുന്നതും കാണാം. ഈ അലമാരയ്ക്കുള്ളിൽ കടക്കാനും അവിടെ ഇരിക്കാനും പ്രത്യേക സൗകര്യം ഉണ്ടാക്കിയിട്ടുണ്ട്.
ഇവിടെയാണ് ഭീകരർ ഒളിച്ചിരുന്നതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.ശനിയാഴ്ച കുൽഗാം ജില്ലയിൽ ഭീകരരും സുരക്ഷാസേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ജവാന്മാർ വീരമ്യത്യു വരിച്ചിരുന്നു. എട്ട് ഭീകരരെയാണ് സെെന്യം വധിച്ചത്. ജില്ലയിലെ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിദ്ധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സി ആർ പി സി സംഘവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. മോദേഗാം ഗ്രാമത്തിലുണ്ടായ വെടിവയ്‌പിൽ പരിക്കേറ്റ ജവാൻ ചികിത്സയിലിരിക്കെയാണ് വീരമൃത്യു വരിച്ചത്. ഫ്രിസാൽ മേഖലയിലുണ്ടായ ഏറ്റുമുട്ടലിലാണ് മറ്റൊരു ജവാൻ വീരമൃത്യു വരിച്ചത്.കൂടുതൽ ഭീകരർ പ്രദേശത്തുള്ളതായി വിവരം ലഭിച്ചതോടെ തിരച്ചിൽ തുടരുകയാണ്.
എത്ര ഭീകരരാണ് പ്രദേശത്തുള്ളതെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ലഭിച്ചിട്ടില്ല. ജില്ലയിൽ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന പ്രത്യേക വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന ഭീകരവിരുദ്ധ ഓപ്പറേഷൻ ആരംഭിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുകൾ ആരംഭിച്ചത്.മോഡേർഗാം ഗ്രാമത്തിൽ രണ്ട് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന ഇൻ്റലിജൻസ് വിവരത്തെത്തുടർന്ന് സിആർപിഎഫും സൈന്യവും പ്രാദേശിക പോലീസും തിരച്ചിൽ നടത്തുന്നതിനിടെ ഭീകരൻ വെടിയുതിർക്കുകയായിരുന്നു.ഇതിനിടെയാണ് ഒരു സൈനികന് ജീവൻ നഷ്ടമായത്. സമീപത്തെ ഗ്രാമത്തിൽ നടത്തിയ ശക്തമായ തിരച്ചിലിനിടെയാണ് സൈനികൻ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്.
പരിക്കേറ്റ സൈനികൻ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരിച്ചത്.കുൽഗാമിലെ ഫ്രിസൽ ഏരിയയിൽ നടന്ന മറ്റൊരു ഏറ്റുമുട്ടലിൽ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടു. മറ്റൊരു ഉദ്യോഗസ്ഥന് പരിക്കേറ്റു. ഏറെ നേരം നീണ്ടുനിന്ന ശക്തമായ വെടിവെപ്പിൽ നാല് ഭീകരർ കൊല്ലപ്പെട്ടതായാണ് വിവരം. ഇവരുടെ ചിത്രങ്ങൾ ഡ്രോൺ ഉപയോഗിച്ച് ചിത്രീകരിച്ച ദൃശ്യങ്ങളിൽ നിന്ന് ലഭ്യമായി.ഏറ്റുമുട്ടൽ തുടരുന്നതിനിനാൽ ഭീകരരുടെ മൃതദേഹങ്ങൾ ഇതുവരെ കണ്ടെടുക്കാനായിട്ടില്ല.കശ്മീരിലെ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് വികെ ബിർദി ഏറ്റുമുട്ടൽ തുടരുന്ന സ്ഥലങ്ങളിലെത്തി. തീവ്രവാദ വിരുദ്ധ ഓപ്പറേഷൻ തുടരുമെന്ന് അദ്ദേഹം അറിയിച്ചു. കുൽഗാം ജില്ലയിലെ മോഡേർഗാം ഗ്രാമത്തിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് അറിയിച്ചു. പോലീസും സുരക്ഷാ സേനയും ഭീകരരെ നേരിടുകയാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവിടുമെന്നും എക്സിലൂടെ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























