Widgets Magazine
15
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശജോലി തട്ടിപ്പ്; 8 മലയാളികൾ ഉൾപ്പെടെ 549 പേർ ഇന്ത്യയിൽ തിരിച്ചെത്തി

15 MARCH 2025 05:17 PM IST
മലയാളി വാര്‍ത്ത
മികച്ച ശമ്പളത്തോടുള്ള ജോലി ,എളുപ്പത്തിൽ ഡിഗ്രി പാസാകാം, സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും വിദേശത്ത് ജോലി നേടാം ,എന്നിങ്ങനെയുള്ള കപട വാഗ്ദാനങ്ങളിൽ ഇതൊക്കെ സാധ്യതയില്ലാത്ത കാര്യമാണെന്ന് ബോധ്യമുണ്ടെങ്കിലും   മലയാളികളാണ് കൂടുതലും ചെന്ന് ഇരയായി കൊടുക്കുന്നത്.  മ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ കെണിയിൽപ്പെട്ടിരുന്ന 266 പേരുടെ സംഘവും ഇന്ത്യയിൽ തിരികെയെത്തി. ഇതിൽ 3 പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം 8 മലയാളികൾ ഉൾപ്പെടെ 283 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇതോടെ ആകെ 549 പേരെയാണ് ഇന്ത്യയിൽ തിരിച്ചെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി പാലം വിമാനത്താവളത്തിലെത്തിച്ച ഇവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലെത്തിച്ച് സിബിഐ, ഐബി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസും ഇവരെ ചോദ്യം ചെയ്യാൻ എത്തിയിരുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ആന്ധ്ര, യുപി എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങിയെത്തിയവരിലുണ്ട്. തായ് വിദേശകാര്യ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും സഹകരണത്തോടെയാണു വിദേശകാര്യ മന്ത്രാലയം ഇവരെ രക്ഷപ്പെടുത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഇവർക്കായി അനുവദിച്ചിരുന്നു.

മലയാളികളുൾപ്പടെ തട്ടിപ്പിൽ പെടാനുണ്ടായ സാഹചര്യം ഇങ്ങനെയായിരുന്നു

 ‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’ എന്ന പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മനുഷ്യകടത്തായി മ്യാൻമറിൽ ആണ് . മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ ഇവരുടെ മുന്നിൽ ആശങ്കകൾ ഏറെയാണ്. വ്യാജപരസ്യത്തിൽ കബളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നും സൈബർ കുറ്റവാളികളല്ലെന്നും ഇവർ പറയുന്നു. തായ്‌ലൻഡിലെ ബാങ്കോക്കിൽ കോൾ സെന്ററിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ഇവരെല്ലാം അപേക്ഷിച്ചത്. 6000 ചൈനീസ് യുവാൻ അതായത് ഏകദേശം 72,000 രൂപ ശമ്പളവാഗ്ദാനമായിരുന്നു പ്രധാന ആകർഷണം. കംപ്യൂട്ടർ പരിചയവും ഇംഗ്ലിഷ് പ്രാവീണ്യവും ആയിരുന്നു ആവശ്യപ്പെട്ട യോഗ്യതകൾ.

ബാങ്കോക്കിൽ എത്തിയ ഇവരെ കാത്തിരുന്നതു തായ് സ്വദേശിയായ ഒരു ഡ്രൈവറാണ്. മണിക്കൂറുകൾക്കു ശേഷം മ്യാൻമർ അതിർത്തിയിൽ എത്തിയപ്പോഴാണ് താ‌യ്‌ലൻഡിൽ അല്ല ജോലിയെന്നു പോയവർ തിരിച്ചറിഞ്ഞത് തന്നെ . അതിർത്തിപ്രദേശത്തു പരിശോധന ഉണ്ടായിരുന്നെങ്കിലും തടസ്സമുണ്ടായില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരും സൈബർ തട്ടിപ്പുകാരും ചേർന്നാണ് ഇടപാടുകൾ എന്നതിന് ഇതു തെളിവാണെന്നും ഇവർ വിവരിക്കുന്നു.മ്യാൻമർ മ്യാവാഡി മേഖലയിലെ കെകെ പോർട്ട് ടൗൺഷിപ്പിലെ കമ്പനികളിലാണ് എത്തിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് എത്തിച്ചതെന്നു മനസ്സിലായപ്പോഴേക്കും കുരുക്ക് മുറിയിരുന്നു.

ജോലി ഉപേക്ഷിച്ചാൽ 3000 യുഎസ് ഡോളറും പിരിച്ചുവിട്ടാൽ 1000 ഡോളറും നൽകണമെന്നതുൾപ്പെടെ കരാറിലെ വ്യവസ്ഥകൾ കുരുക്കായി.ജോലിക്ക് എത്തിയപാടെ ഇവരുടെ ഫോണുകളിൽനിന്നു പരസ്യത്തിന്റെയും കോളുകളുടെയും വിവരങ്ങൾ ഡിലീറ്റ് ചെയ്യിച്ചു.ഓഫിസിൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഫോണിന്റെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ചു മറച്ചു.ഇതിനിടെയാണ് ചൈനയുടെ ഇടപെടലിനെത്തുടർന്നു മ്യാൻമർ സൈന്യം രക്ഷാദൗത്യം പ്രഖ്യാപിച്ചത്. ഇതിനെ ആശ്രയിച്ചവരാണ് ഇപ്പോൾ മടങ്ങിയെത്തിയത്. 26 ദിവസം മ്യാൻമർ സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു ഇവർ. പിന്നീട് തായ‌്‌ലൻഡിൽ എത്തിച്ച ശേഷം അവിടെനിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ഡൽഹിയിലെത്തിച്ചത്.

സൈബർ കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും നീണ്ട യാത്രമ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ പിടിയിൽപെട്ട മലയാളികളുൾപ്പെടെ 283 പേരെ ഡൽഹിയിലെത്തിച്ചു. കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽനിന്ന് 540 പേർ മ്യാൻമറിൽ തട്ടിപ്പുസംഘത്തിന്റെ പിടിയിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇന്ത്യയിലുൾപ്പെടെ ഓൺലൈൻ തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ മ്യാൻമർ മ്യാവാഡിയിലെ ഒളിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ എഴുനൂറിലേറെപ്പേരെ മോചിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി പാലം വിമാനത്താവളത്തിൽ എത്തിച്ചവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലേക്കു മാറ്റി കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.രണ്ടാം സംഘം ഇന്നു പുലർച്ചെയാണു ഡൽഹിയിലെത്തിയത്. ഇതിലും മലയാളികളുണ്ട്.

മ്യാൻമറിൽനിന്നു ഡൽഹിയിലെത്തിച്ച സംഘത്തിലെ 8 മലയാളികളെ നോർക്ക റൂട്സ് ഇടപെട്ട് വിമാനത്തിൽ നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് സ്വദേശികളാണിവർ.തൊഴിലിൻറെ മറയിൽ മനുഷ്യക്കടത്ത് ദിനംപ്രതി ഇത്തരത്തിൽ വർദ്ധിക്കുകയാണ്. ആധുനിക സാങ്കേതികസംവിധാനങ്ങൾ ആണ് മനുഷ്യക്കടത്തിനായി വിനിയോഗിക്കപ്പെടുന്നത് ഇൻറർനെറ്റ് സംവിധാനങ്ങൾ, അതായത്, “ഓൺ ലൈൻ” ഉപാധികളാണ് തൊഴിൽദാതാക്കളായി ചമയുന്നവർ ഇതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നതെന്നും തൊഴിൽപരമായ ചൂഷണത്തോടു ചേർന്ന് ലൈംഗിക ചൂഷണവും പതിവാണെന്നതും ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ് .ഓരോ ചുവടും കരുതെലോടെ വേണമെന്ന് മാത്രമേ പറയാൻ ആകൂ                        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  പ്രശസ്ത നാടകപ്രവർത്തകനും സംവിധായകനുമായ രാധൻ കണ്ണപുരം അന്തരിച്ചു....  (4 minutes ago)

Minister-Bindu-Krishna പ്രിയദർശിനിപദ്ധതി യാത്രയ്ക്കിടെ സംഭവിച്ചത്  (14 minutes ago)

സങ്കടമടക്കാനാവാതെ....ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് കൊ​ല്ലം സ്വ​ദേ​ശി സ​ലാ​ല​യി​ൽ നി​ര്യാ​ത​നാ​യി..  (20 minutes ago)

കോട്ടൂരിൽ ബൈക്ക് യാത്രികർക്കു നേരെ കാട്ടാന ആക്രമണം; ഗുരുതര പരിക്ക്  (26 minutes ago)

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് അന്വേഷിച്ചെത്തിയതിനു പിന്നാലെ കാര്യവട്ടത്ത് അതിഥിത്തൊഴിലാളിയെ വാടകവീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി  (35 minutes ago)

വയനാടിന്റെ ഹൃദയഭൂമിയായ കാറ്റുകുന്നിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്....  (49 minutes ago)

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം.... കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു  (1 hour ago)

തമിഴ്‌നാട്ടിലെ ശ്രീപെരുംപുദൂരിലുണ്ടായ ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരണത്തിന് കീഴടങ്ങി.... അവയവദാനത്തിലൂടെ പത്തുപേർക്ക് പുതുജീവൻ  (1 hour ago)

  ഫിഫ ലോകകപ്പ് ​ഗ്രൂപ്പ് എഫ് പോരാട്ടം.... ആഫ്രിക്കൻ ടീം ടുണീഷ്യയെ തകർത്ത് ഉജ്ജ്വല വിജയം പിടിച്ച് യൂറോപ്യൻ കരുത്തരായ സ്വീഡൻ  (2 hours ago)

  കേരളത്തിലെ ചരിത്രപ്രസിദ്ധമായ ആയോധനകലയും ഉത്സവവുമായ ഓച്ചിറക്കളി ഇന്ന് തുടക്കമാകുന്നു  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 1800 രൂപയുടെ വർദ്ധനവ്  (2 hours ago)

സെൻസെക്സ് 1,100 പോയിന്റിലേറെ ഉയർന്നു...  (2 hours ago)

മുട്ടുമടക്കി ട്രംപ്... യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ, സ്ഥിരീകരിച്ച് ട്രംപ്  (2 hours ago)

വിദേശയാത്രയും ഉയർന്ന പദവിയും; ആർക്കൊക്കെ അനുകൂലം?  (2 hours ago)

കെഎസ്ആര്‍ടിസിയിലെ സൗജന്യയാത്ര ഔദാര്യമല്ല അഭിമാനമാണ്.... പ്രിയദര്‍ശിനി' ബസ് യാത്രാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി വിഡി സതീശൻ  (3 hours ago)

Malayali Vartha Recommends