Widgets Magazine
17
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിദേശജോലി തട്ടിപ്പ്; 8 മലയാളികൾ ഉൾപ്പെടെ 549 പേർ ഇന്ത്യയിൽ തിരിച്ചെത്തി

15 MARCH 2025 05:17 PM IST
മലയാളി വാര്‍ത്ത
മികച്ച ശമ്പളത്തോടുള്ള ജോലി ,എളുപ്പത്തിൽ ഡിഗ്രി പാസാകാം, സർട്ടിഫിക്കറ്റുകൾ ഇല്ലാതെയും വിദേശത്ത് ജോലി നേടാം ,എന്നിങ്ങനെയുള്ള കപട വാഗ്ദാനങ്ങളിൽ ഇതൊക്കെ സാധ്യതയില്ലാത്ത കാര്യമാണെന്ന് ബോധ്യമുണ്ടെങ്കിലും   മലയാളികളാണ് കൂടുതലും ചെന്ന് ഇരയായി കൊടുക്കുന്നത്.  മ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ കെണിയിൽപ്പെട്ടിരുന്ന 266 പേരുടെ സംഘവും ഇന്ത്യയിൽ തിരികെയെത്തി. ഇതിൽ 3 പേർ മലയാളികളാണ്. കഴിഞ്ഞ ദിവസം 8 മലയാളികൾ ഉൾപ്പെടെ 283 പേരെ ഇന്ത്യയിലെത്തിച്ചിരുന്നു. ഇതോടെ ആകെ 549 പേരെയാണ് ഇന്ത്യയിൽ തിരിച്ചെത്തിച്ചത്.

ചൊവ്വാഴ്ച രാത്രി പാലം വിമാനത്താവളത്തിലെത്തിച്ച ഇവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലെത്തിച്ച് സിബിഐ, ഐബി, എൻഐഎ തുടങ്ങിയ കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. വിവിധ സംസ്ഥാനങ്ങളിലെ പൊലീസും ഇവരെ ചോദ്യം ചെയ്യാൻ എത്തിയിരുന്നു.

മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ആന്ധ്ര, യുപി എന്നിവിടങ്ങളിൽ നിന്നുള്ളവരും മടങ്ങിയെത്തിയവരിലുണ്ട്. തായ് വിദേശകാര്യ വിഭാഗത്തിന്റെയും സൈന്യത്തിന്റെയും സഹകരണത്തോടെയാണു വിദേശകാര്യ മന്ത്രാലയം ഇവരെ രക്ഷപ്പെടുത്തിയത്. ഇന്ത്യൻ വ്യോമസേനയുടെ പ്രത്യേക വിമാനം ഇവർക്കായി അനുവദിച്ചിരുന്നു.

മലയാളികളുൾപ്പടെ തട്ടിപ്പിൽ പെടാനുണ്ടായ സാഹചര്യം ഇങ്ങനെയായിരുന്നു

 ‘ബാങ്കോക്കിൽ ജോലി, മികച്ച ശമ്പളം’ എന്ന പരസ്യം കണ്ട് മെച്ചപ്പെട്ട ജീവിതമെന്ന സ്വപ്നത്തോടെ അപേക്ഷിച്ചവരെ എത്തിച്ചതു മനുഷ്യകടത്തായി മ്യാൻമറിൽ ആണ് . മനുഷ്യക്കടത്തിന് ഇരകളായ 8 മലയാളികൾ ഉൾപ്പെടെയുള്ളവർ മടങ്ങിയെത്തുമ്പോൾ ഇവരുടെ മുന്നിൽ ആശങ്കകൾ ഏറെയാണ്. വ്യാജപരസ്യത്തിൽ കബളിപ്പിക്കപ്പെട്ടവരാണു തങ്ങളെന്നും സൈബർ കുറ്റവാളികളല്ലെന്നും ഇവർ പറയുന്നു. തായ്‌ലൻഡിലെ ബാങ്കോക്കിൽ കോൾ സെന്ററിലേക്ക് ആളെ ആവശ്യമുണ്ടെന്ന പരസ്യം കണ്ടാണ് ഇവരെല്ലാം അപേക്ഷിച്ചത്. 6000 ചൈനീസ് യുവാൻ അതായത് ഏകദേശം 72,000 രൂപ ശമ്പളവാഗ്ദാനമായിരുന്നു പ്രധാന ആകർഷണം. കംപ്യൂട്ടർ പരിചയവും ഇംഗ്ലിഷ് പ്രാവീണ്യവും ആയിരുന്നു ആവശ്യപ്പെട്ട യോഗ്യതകൾ.

ബാങ്കോക്കിൽ എത്തിയ ഇവരെ കാത്തിരുന്നതു തായ് സ്വദേശിയായ ഒരു ഡ്രൈവറാണ്. മണിക്കൂറുകൾക്കു ശേഷം മ്യാൻമർ അതിർത്തിയിൽ എത്തിയപ്പോഴാണ് താ‌യ്‌ലൻഡിൽ അല്ല ജോലിയെന്നു പോയവർ തിരിച്ചറിഞ്ഞത് തന്നെ . അതിർത്തിപ്രദേശത്തു പരിശോധന ഉണ്ടായിരുന്നെങ്കിലും തടസ്സമുണ്ടായില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരും സൈബർ തട്ടിപ്പുകാരും ചേർന്നാണ് ഇടപാടുകൾ എന്നതിന് ഇതു തെളിവാണെന്നും ഇവർ വിവരിക്കുന്നു.മ്യാൻമർ മ്യാവാഡി മേഖലയിലെ കെകെ പോർട്ട് ടൗൺഷിപ്പിലെ കമ്പനികളിലാണ് എത്തിച്ചത്. സൈബർ കുറ്റകൃത്യങ്ങൾക്കാണ് എത്തിച്ചതെന്നു മനസ്സിലായപ്പോഴേക്കും കുരുക്ക് മുറിയിരുന്നു.

ജോലി ഉപേക്ഷിച്ചാൽ 3000 യുഎസ് ഡോളറും പിരിച്ചുവിട്ടാൽ 1000 ഡോളറും നൽകണമെന്നതുൾപ്പെടെ കരാറിലെ വ്യവസ്ഥകൾ കുരുക്കായി.ജോലിക്ക് എത്തിയപാടെ ഇവരുടെ ഫോണുകളിൽനിന്നു പരസ്യത്തിന്റെയും കോളുകളുടെയും വിവരങ്ങൾ ഡിലീറ്റ് ചെയ്യിച്ചു.ഓഫിസിൽ ഫോൺ ഉപയോഗിക്കാൻ അനുമതിയുണ്ടായിരുന്നില്ല. ഫോണിന്റെ ക്യാമറ സ്റ്റിക്കർ ഉപയോഗിച്ചു മറച്ചു.ഇതിനിടെയാണ് ചൈനയുടെ ഇടപെടലിനെത്തുടർന്നു മ്യാൻമർ സൈന്യം രക്ഷാദൗത്യം പ്രഖ്യാപിച്ചത്. ഇതിനെ ആശ്രയിച്ചവരാണ് ഇപ്പോൾ മടങ്ങിയെത്തിയത്. 26 ദിവസം മ്യാൻമർ സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു ഇവർ. പിന്നീട് തായ‌്‌ലൻഡിൽ എത്തിച്ച ശേഷം അവിടെനിന്നാണ് ഇന്ത്യൻ വ്യോമസേനയുടെ വിമാനത്തിൽ തിങ്കളാഴ്ച രാത്രി ഡൽഹിയിലെത്തിച്ചത്.

സൈബർ കുറ്റവാളികളോടെന്ന പോലെയാണു പൊലീസ് പെരുമാറിയതെന്നും നീണ്ട യാത്രമ്യാൻമറിൽ സൈബർ തട്ടിപ്പു സംഘങ്ങളുടെ പിടിയിൽപെട്ട മലയാളികളുൾപ്പെടെ 283 പേരെ ഡൽഹിയിലെത്തിച്ചു. കേരളമുൾപ്പെടെ സംസ്ഥാനങ്ങളിൽനിന്ന് 540 പേർ മ്യാൻമറിൽ തട്ടിപ്പുസംഘത്തിന്റെ പിടിയിലുണ്ടെന്നാണു കണക്കാക്കുന്നത്. ഇന്ത്യയിലുൾപ്പെടെ ഓൺലൈൻ തട്ടിപ്പു നടത്തുന്ന സംഘത്തിന്റെ മ്യാൻമർ മ്യാവാഡിയിലെ ഒളിയിടങ്ങളിൽ നടത്തിയ പരിശോധനയിൽ എഴുനൂറിലേറെപ്പേരെ മോചിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാത്രി പാലം വിമാനത്താവളത്തിൽ എത്തിച്ചവരെ യുപി ഗാസിയാബാദിലെ സിബിഐ അക്കാദമിയിലേക്കു മാറ്റി കേന്ദ്ര ഏജൻസികളിലെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു.രണ്ടാം സംഘം ഇന്നു പുലർച്ചെയാണു ഡൽഹിയിലെത്തിയത്. ഇതിലും മലയാളികളുണ്ട്.

മ്യാൻമറിൽനിന്നു ഡൽഹിയിലെത്തിച്ച സംഘത്തിലെ 8 മലയാളികളെ നോർക്ക റൂട്സ് ഇടപെട്ട് വിമാനത്തിൽ നാട്ടിലെത്തിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കാസർകോട് സ്വദേശികളാണിവർ.തൊഴിലിൻറെ മറയിൽ മനുഷ്യക്കടത്ത് ദിനംപ്രതി ഇത്തരത്തിൽ വർദ്ധിക്കുകയാണ്. ആധുനിക സാങ്കേതികസംവിധാനങ്ങൾ ആണ് മനുഷ്യക്കടത്തിനായി വിനിയോഗിക്കപ്പെടുന്നത് ഇൻറർനെറ്റ് സംവിധാനങ്ങൾ, അതായത്, “ഓൺ ലൈൻ” ഉപാധികളാണ് തൊഴിൽദാതാക്കളായി ചമയുന്നവർ ഇതിനായി കൂടുതലും ഉപയോഗപ്പെടുത്തുന്നതെന്നും തൊഴിൽപരമായ ചൂഷണത്തോടു ചേർന്ന് ലൈംഗിക ചൂഷണവും പതിവാണെന്നതും ഭയപ്പെടുത്തുന്ന ഒരു വസ്തുതയാണ് .ഓരോ ചുവടും കരുതെലോടെ വേണമെന്ന് മാത്രമേ പറയാൻ ആകൂ                        
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യൂനിയൻ ബാങ്കിൽ സ്​പെഷലിസ്റ്റ് ഓഫിസർ ആകാം  (12 minutes ago)

എ​സ്.​ബി.​ഐ​യി​ൽ ഓ​ഫി​സ​റാ​കാം  (29 minutes ago)

അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..  (57 minutes ago)

പച്ചത്തെറി വിളിച്ചവരാണ് ഇന്ന് ചേർത്തുപിടിക്കുന്നത്; യഥാർത്ഥത്തിൽ സംഭവിച്ചത് ഇതാണ്; വൈറലായി ശാരികയുടെ വാക്കുകൾ!!  (1 hour ago)

മീസില്‍സ് റൂബെല്ല വാക്സിനേഷന്‍ സമ്പൂര്‍ണമാക്കുന്നത്തിന് പ്രത്യേക ക്യാമ്പയിന്‍; മീസില്‍സ് റൂബെല്ല നിവാരണ പക്ഷാചരണം മേയ് 19 മുതല്‍ 31 വരെ  (1 hour ago)

കിരാന കുന്നിലെ ഭൂഗർഭ ബങ്കറുകളിൽ ആ രഹസ്യം..? അപൂർവ യുഎസ് നിരീക്ഷണ വിമാനം പറന്നുയർന്നത് എന്തിന്..?  (2 hours ago)

India's 'dam' ഇതാണ് ഇന്ത്യയുടെ ജലയുദ്ധം  (2 hours ago)

CPM സുധാകരന് ഏറെക്കാലം കോടതി കയറേണ്ടിവരും.  (2 hours ago)

TURKEY ഇമ്മാതിരി ആയുധങ്ങള്‍ എന്തിനാണ്?  (2 hours ago)

സനോജിന്റെ ഓട്ടോയിൽ വീട്ടിലേയ്ക്ക് പതിവ് യാത്ര; പ്രണയത്തിനിടെ ഒരുമിച്ച് ജീവിതം; രഹസ്യമായി ചിത്രങ്ങൾ പകർത്തി അയച്ചത് ഓട്ടോ സ്റ്റാൻഡിലെ സുഹൃത്തുക്കൾക്ക്....  (3 hours ago)

TITANIC 3D ദൃശ്യങ്ങൾ പകർത്തി ഗവേഷകർ  (3 hours ago)

പാക്കികളുടെ ആണവോർജ വീമ്പ് അവസാനിക്കുന്നു... ഇന്ത്യൻ സമ്മർദ്ദത്തിനു വഴങ്ങി രാജ്യാന്തര ഏജൻസി...  (3 hours ago)

OPERATION SINDOOR ഒടുവിൽ സമ്മതിച്ച് പാക് പ്രധാനമന്ത്രി  (4 hours ago)

കൗമാരക്കാരായ കുട്ടികളെ ശാക്തീകരിച്ച് ഇത്തരം സാമൂഹ്യതിന്മകൾക്കെതിരെ സ്വയം പ്രതിരോധം ഉയർത്തുവാൻ ഉള്ള നൈപുണി വളർത്തും; പ്രത്യേക ഓറിയന്റേഷൻ സെഷൻ ഉൾപ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്  (4 hours ago)

ഇന്നത്തെ നിരക്ക് 69,760 രൂപ  (5 hours ago)

Malayali Vartha Recommends