ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് വലിയ ദുരന്തം ഒഴിവാക്കിയത്.. ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി..അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു..

ഇപ്പോഴും വിമാന ദുരന്തത്തിന്റെ നടുക്കത്തിൽ നിന്നും വിട്ടു മാറിയിട്ടില്ല . രാജ്യത്തെ നടുക്കും ദുരന്തമായിരുന്നു അഹമ്മദാബാദിലേത്. 270 പേര്‍ മരിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന 241 പേരും കൊല്ലപ്പെട്ടു. ബാക്കിയുള്ളവര്‍ വിമാനം തകര്‍ന്ന് വീണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലുള്ളവരായിരുന്നു. എംബിബിഎസ് ഹോസ്റ്റലിന് മുകളിലാണ് വിമാനം പതിച്ചത്. ഹോസ്റ്റലില്‍ ഉച്ചഭക്ഷണത്തിന് ഇരുന്നുവര്‍ക്ക് മുകളിലാണ് വിമാനം വീണത്. എന്നാല്‍ ഫ്‌ളൈറ്റ് ക്യാപ്ടന്റെ ഇടപെടലാണ് ഇതിലും വലിയ ദുരന്തം ഒഴിവാക്കിയത്.
അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്നപ്പോള്‍ തന്നെ മുമ്പിലുള്ള ദുരന്തം ക്യാപ്ടന്‍ തിരിച്ചറിഞ്ഞു. എയര്‍ ട്രാഫി കണ്‍ട്രോളിലേക്ക് മേയ് ഡേ കോളും നല്‍കി. തൊട്ടു മുന്നില്‍ വലിയ ജനവാസ കേന്ദ്രമായിരുന്നു. പക്ഷേ അവിടെ വിമാനം ഇറങ്ങാതിരിക്കാനുള്ള ജാഗ്രത ക്യാ്പ്ടന്‍ കാട്ടി. അങ്ങനെയാണ് തൊട്ടു മുന്നില്‍ കണ്ട പച്ച നിറമുള്ള ദിശയിലേക്ക് വിമാനം പോയതും അവിടെ ഇടിച്ചിറക്കിയതും. അതു മാത്രമായിരുന്നു ആ ക്യാപ്ടന് ആകെ ചെയ്യാന്‍ കഴിയുമായിരുന്നത്. അങ്ങനെ ജനവാസ കേന്ദ്രത്തില്‍ ഇടിച്ചിറങ്ങി ഉണ്ടാകുമായിരുന്ന വലിയ ദുരന്തം ക്യാപ്ടന്‍ ഒഴിവാക്കി.
അങ്ങനെ ആ മേഖലയിലുള്ളവരുടെ ഹീറോയായി മാറുകയാണ് ആ ഫ്‌ളൈറ്റ് ക്യാപ്ടന്‍. അഹമ്മദാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേക്ക് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തീഗോളമായി മാറിയ എയര്‍ ഇന്ത്യ 171 വിമാനത്തിന്റെ അമരക്കാരനായിരുന്നു സുമിത് സബര്‍വാള്‍.തകര്‍ന്നുവീണ എയര്‍ ഇന്ത്യ ഫ്‌ലൈറ്റ് 171 വിമാനത്തിന്റെ ക്യാപ്റ്റന്‍, കൂട്ടിയിടിക്കുന്നതിന് തൊട്ടുമുമ്പ് നിരവധി അപ്പാര്‍ട്ട്‌മെന്റ് കെട്ടിടങ്ങളില്‍ വീഴാതെ വിമാനത്തെ ഗതി മാറ്റി കൊണ്ടു പോവുകയായിരുന്നു. കോക്ക്പിറ്റില്‍ 8,200 മണിക്കൂറിലധികം സമയം ചെലവഴിച്ച
പരിചയസമ്പന്നനായിരുന്നു പൈലറ്റായ ക്യാപ്റ്റന്‍ സുമീത് സബര്‍വാള്‍. വിശാലമായ പ്രദേശമായിരുന്നു മെഡിക്കല്‍ കോളേജിലേത്. ഇത് തിരിച്ചറിഞ്ഞാണ് ജനവാസ കേന്ദ്രത്തില്‍ നിന്നും അങ്ങോട്ടേക്ക് വിമാനത്തെ സുമീത്ത് സബര്‍വാള്‍ കൊണ്ടു പോയത്. അല്ലാത്ത പക്ഷം ദുരന്ത വ്യാപ്തി ഇതിലും വലുതാകുമായിരുന്നു.
https://www.facebook.com/Malayalivartha