വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി..ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി..ബാഗ് തുറന്നപ്പോൾ..

വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളെ കടത്തുന്നതിനിടയിൽ സംഘം കസ്റ്റംസ് പിടിയിൽ എന്നൊക്കെ പറഞ്ഞു കൊണ്ട് എപ്പോഴും തലക്കെട്ടുകൾ കാണാറുണ്ട് . ഇന്ത്യയിലെ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളിൽ നിയമവിരുദ്ധമായ വന്യജീവി വ്യാപാരം വളരെയധികം വർദ്ധിച്ചു, വന്യജീവി സങ്കേതം കുറഞ്ഞു. മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത്, ആയുധക്കടത്ത് എന്നിവയ്ക്ക് ശേഷം ലോകത്തിലെ നാലാമത്തെ വലിയ കുറ്റകൃത്യമാണ് മൃഗക്കടത്ത്. വന്യജീവി കടത്ത് ഒഴിവാക്കാൻ, നമുക്ക് വിവിധ നിയമങ്ങൾ നിലവിലുണ്ട്. ഇന്ത്യയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിനായി 1972 ലെ വന്യജീവി സംരക്ഷണ നിയമം,
ഇന്ത്യൻ ശിക്ഷാ നിയമം, 1960 ലെ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം എന്നിവ ഒരുമിച്ച് ചേർത്തിട്ടുണ്ട്. ഇപ്പോഴിതാ വംശനാശഭീഷണി നേരിടുന്ന വ്യത്യസ്തയിനം കുരങ്ങുകളും ആമകളുമായി ബാങ്കോക്കിൽ നിന്നെത്തിയ യുവാവ് ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായി. കാരിബാഗുകളിൽ ഒളിപ്പിച്ച നിലയിൽ രണ്ട് കുരങ്ങുകളും ഏഴ് ആമകളുമാണ് പിടികൂടിയത്. യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കുകയും മൃഗങ്ങളെ തായ്ലാൻഡിലേക്ക് തിരിച്ചയയ്‌ക്കുകയും ചെയ്തു.വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളെയും സസ്യങ്ങളെയും ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് കൊണ്ടുപോകുന്നത് കുറ്റകരമാണ്. അനുമതിയില്ലാതെ മൃഗങ്ങളെ വിൽക്കുന്നതും വാങ്ങുന്നതും
വന്യജീവി സംരക്ഷണ നിയമപ്രകാരം നിരോധിച്ചിരുന്നു.തായ്ലാൻഡ് ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് മൃഗങ്ങളെ കടത്തുന്ന നിരവധി കേസുകൾ ചെന്നൈ വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ അപൂർവയിനം പാമ്പുകളും ആമകളും കുരങ്ങുകളുമായി ബാങ്കോക്കിൽ നിന്നും എത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടിയിരുന്നു.2022-ൽ ചെന്നൈ വിമാനത്താവളത്തിൽ 11 കേസുകളാണ് രജിസ്റ്റർ ചെയ്തത്. അപൂർവയിനം മൃഗങ്ങളെ ഏറ്റവുമധികം കൊണ്ടുവരുന്നത് തായ്ലാൻഡ്, മലേഷ്യ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ്.ഈ മാസം തുടക്കത്തിൽ മുംബയ് വിമാനത്താവളത്തിൽ വിഷപാമ്പുകളെ കടത്താൻ ശ്രമിച്ച യുവാവ് കസ്റ്റംസിന്റെ പിടിയിൽ.
യാത്രക്കാരനില്‍ നിന്ന് ഉഗ്രവിഷമുള്ളവയടക്കം 47 പാമ്പുകളെ പിടികൂടി. മേയ് 31ന് തായ്‌ലൻഡിൽ നിന്നും TG317 എന്ന ഫ്ലൈറ്റിൽ മുംബയ് വിമാനത്താവളത്തിൽ എത്തിച്ചേർന്ന ഇന്ത്യക്കാരനെയാണ് കസ്റ്റംസ് അറസ്റ്റു ചെയ്തത്. തായ്‌ലൻഡിൽ നിന്നുള്ള പാമ്പുകളെയാണ് യുവാവ് കടത്താൻ ശ്രമിച്ചത്. ജീവനുള്ളതും ചത്തതുമായ പാമ്പുകളെയാണ് കസ്റ്റംസ് യുവാവിൽ നിന്നും പിടികൂടിയത്. പാമ്പുകളെയും ആമകളെയും ഇയാളുടെ ബാഗില്‍ കണ്ടെത്തിയത്പരിശോധനക്കിടെ യാത്രക്കാരൻ പരുങ്ങുന്നത് കണ്ടതോടെ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ ഇയാളെ വിശദമായ പരിശോധനകൾക്ക് വിധേയമാക്കി.
പരിശോധനയിൽ വിഷപാമ്പായഅണലിയുടെ ഇനത്തിൽപ്പെട്ട സ്പൈഡർ ടെയിൽഡ് ഹോൺഡ് വൈപ്പർ, തെക്കു കിഴക്കൻ ഏഷ്യയിൽ കാണപ്പെടുന്ന അഞ്ച് ലീഫ് ടർട്ടിൽ, 44 ഇന്തോനേഷ്യൻ പീറ്റ് വൈപ്പർ തുടങ്ങിയ വന്യജീവി സംരക്ഷണ പ്രകാരം പട്ടികപ്പെടുത്തിയ ജീവികളെ ഇയാളിൽ നിന്നും കസ്റ്റംസ് പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha