വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും....

വേളാങ്കണ്ണി പ്രധാന ദൈവാലയവും പ്രധാന അൾത്താരയും ഒക്‌ടോബർ 3 മുതൽ വിശ്വാസികൾക്കായി 24 മണിക്കൂറും തുറന്നിടും. ഭക്തരുടെ അഭ്യർഥനകൾ മാനിച്ചാണ് തീരുമാനമെന്ന് തഞ്ചാവൂർ രൂപത ബിഷപ്പ് റവ.ഡോ. ടി സഹായരാജ് അറിയിക്കുകയായിരുന്നു.
സാധാരണ രാവിലെ അഞ്ചിനും രാത്രി എട്ടിനും ഇടയിലാണ് പള്ളി തുറന്നിടാറുള്ളത്. എന്നാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വിശ്വാസികൾക്ക് വൈകിയ സമയങ്ങളിൽ പള്ളിയിൽ പ്രവേശിക്കാൻ കഴിയാതെ വരികയും രാത്രി മുഴുവൻ പുറത്ത് കാത്തുനിൽക്കേണ്ടി വരുകയും ചെയ്യുന്നത് പതിവ് കാഴ്ചയാണ്.
ഇതേത്തുടർന്നാണ് പ്രധാന ദൈവാലയം 24 മണിക്കൂറും തുറന്നിടണമെന്ന് വിശ്വാസികളിൽ നിന്ന് ആവശ്യം ഉയർന്നത്. വിഷയത്തിൽ ദൈവാലയം ഭരണസമിതി ബിഷപ്പിൽ നിന്ന് ഇക്കാര്യത്തിൽ പ്രത്യേക അനുമതി നേടുകയും ചെയ്തു.
https://www.facebook.com/Malayalivartha
























