കൊച്ചി പോലുള്ള മഹാനഗരത്തില്‍ ക്രമസമാധാന ചുമതല കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഏത് കാര്യത്തിന് പോകുന്നതിന് വേണ്ടിയാണ് തന്റെ വാഹനം മറികടക്കാന്‍ ശ്രമിച്ചതെന്നും മറ്റുമുള്ള ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. നിയമലംഘനം നടത്തിയത് ആരായാലും തെറ്റുതന്നെ.

യതീഷ് ചന്ദ്രയെന്ന ഐപിഎസ് ഓഫീസറെ അറിയാത്തവരായ മലയാളികള്‍
കുറവായിരിക്കും. ആലുവ റൂറല്‍ എസ്.പി ആയിരിക്കെ അങ്കമാലിയില്‍ സി പി എം പ്രവര്‍ത്തകരെ ഓടിച്ചിട്ട് അടിച്ചതിലൂടെ പ്രശസ്തനായ വിവാദ നായകൻ , വടകരയിൽ കുഴൽ പണക്കാരെ വട്ടം ചുറ്റിച്ച മിടുക്കൻ, കുറ്റവാളികളെ കുടുക്കാൻ സ്പൈഡർ പോലീസിനെ ഇറക്കിയ ക്രാന്ത ദർശി,അങ്ങിനെ വിശേഷണങ്ങൾ ഒരുപാടാണ് യതീഷ് ചന്ദ്രക്ക്. കുറ്റം പറയരുതല്ലോ..സാധാരണ സംഘര്‍ഷ സ്ഥലങ്ങളിലും മറ്റും കീഴുദ്യോഗസ്ഥരെ പറഞ്ഞ് വിട്ട് എസി റൂമിലിരിക്കുന്ന എസ്.പിമാരുടെ ഗണത്തില്‍ പെട്ടയാളല്ല ഈ യുവ ഐപിഎസുകാരന്‍.
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നലെ യതീഷ് ചന്ദ്രക്ക് തലതാഴ്ത്തേണ്ടിവന്നത് ഒരു പെൺപുലിക്കുമുന്നിൽ. എറണാകുളം സൗത്ത് പാലത്തിനടുത്തുവെച്ച് അമിത വേഗത്തിൽ വന്ന ഡി സി പിയുടെ കാർ ട്രാഫിക്ക് നിയമം ലംഘിച്ച് യുവതിയുടെ കാറിനെ മറികടക്കുകയായിരുന്നു. വലിയ ശബ്ദത്തിൽ ഹോണടിച്ച് മാറ്റുവാഹനങ്ങളെ പേടിപ്പിച്ച് വഴിയുണ്ടാക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.
ഇതിനിടയിലാണ് കാർ പോലീസിന്റേതാണെന്നു യുവതി തിരിച്ചറിഞ്ഞത്. വേലി തന്നെ വില തിന്നരുതെന്ന നിർബന്ധത്താലാണ് യുവതി പോലീസ് വാഹനത്തെ പിന്തുടർന്ന് വണ്ടി നിർത്തിച്ചതത്രെ. ഡിസിപിയെ ഡ്രൈവർ ചെയ്ത ട്രാഫിക് ലംഘനം പറഞ്ഞു മനസ്സിലാക്കുകയും ചെയ്തു. തെറ്റ് സമ്മതിച്ച ഡിസിപി യുവതിയോട് വളരെ മാന്യമായാണ് പെരുമാറിയത്.
കൊച്ചി പോലുള്ള മഹാനഗരത്തില്‍ ക്രമസമാധാന ചുമതല കൈകാര്യം ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വാഹനം ഏത് കാര്യത്തിന് പോകുന്നതിന് വേണ്ടിയാണ് തന്റെ വാഹനം മറികടക്കാന്‍ ശ്രമിച്ചതെന്നും മറ്റുമുള്ള ചോദ്യങ്ങൾക്ക് ഇവിടെ പ്രസക്തിയില്ല. നിയമലംഘനം നടത്തിയത് ആരായാലും തെറ്റുതന്നെ. അതിനു പോലീസും സാധാരണക്കാരനും തമ്മിൽ വ്യത്യാസമൊന്നുമില്ല
https://www.facebook.com/Malayalivartha


























