Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കാഴ്ചയില്‍ ദേവിയെ പോലെ, പക്ഷെ ജീവിതം വേശ്യയെ പോലെ; ഗുര്‍മീതിനെതിരെയുള്ള ആ ഊമക്കത്ത് ഇങ്ങനെ...

27 AUGUST 2017 01:51 PM IST
മലയാളി വാര്‍ത്ത

2002ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിക്ക് ലഭിച്ച ഒരു ഊമക്കത്താണ് ഗുര്‍മീതിനെതിരെയുള്ള സി.ബി.ഐ അന്വേഷണത്തിന് തുടക്കമിട്ടത്. അരുടെയും ഹൃദയം മുറിപ്പെടുത്തുന്നതായിരുന്നു കത്തിന്‍റെ ഉള്ളടക്കം. ദേര ആശ്രമത്തില്‍ നേരിടുന്ന പീഡനങ്ങള്‍ പൊള്ളുന്ന അനുഭവങ്ങളായാണ് കത്തില്‍ വിവരിക്കുന്നത്. ദേര സച്ച സൗദ തലവന്‍ ജയിലില്‍ ആയതോടെയാണ് ആ കത്ത് വീണ്ടും ചര്‍ച്ചയാകുന്നത്.ഇതോടെ വിവിധ ദേശീയ മാധ്യമങ്ങള്‍ ഈ കത്ത് വീണ്ടും പ്രസിദ്ധീകരിച്ചത്. പ്രധാനമന്ത്രിയെ അഭിസംബോധ ചെയ്തു തുടങ്ങുന്ന കത്തില്‍ ദേര മേധാവിയാല്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ മാനഭംഗത്തിനിരയായ സംഭവത്തില്‍ അന്വേഷണം വേണമെന്നായിരുന്നു കത്തിലെ ആവശ്യം. പഞ്ചാബ് സ്വദേശിനിയുടെതായിരുന്നു ആ കത്ത്.

കത്തിന്റെ പൂർണരൂപം ഇങ്ങനെ...

സിര്‍സയിലെ ആശ്രമത്തില്‍ അഞ്ചു വര്‍ഷമായി സന്യാസിനിയായി സേവനം ചെയ്യുന്ന തനിക്കൊപ്പം നൂറുകണക്കന് പെണ്‍കുട്ടികളുണ്ട്. 16-18 മണിക്കൂറാണ് ഞങ്ങള്‍ ദേരയില്‍ സേവനം ചെയ്യുന്നത്. ഞങ്ങള്‍ അവിടെ പലപ്പോഴും ശാരീരികമായി പീഡനത്തിന് ഇരയാകുന്നു. ദേര മഹാരാജ് ഗുര്‍മീത് സിംഗ് പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്തുന്നു. ഞാന്‍ ബിരുദധാരിയാണ്. എന്‍റെ കുടുംബാംഗങ്ങള്‍ ദേര മഹാരാജിന്‍റെ അന്ധമായ ആരാധകരാണ്.

സ്വാധിയായി രണ്ടു വര്‍ഷം പിന്നിട്ടപ്പോള്‍ മഹരാജ് ഗുര്‍മീതിന്റെ അടുപ്പക്കാരിയായ ഒരു ശിഷ്യ ഒരു രാത്രി 10 മണിയോടെ തന്നെ സമീപിച്ച് ഗുര്‍മീതിന്റെ വീട്ടിലേക്ക് ചെല്ലാന്‍ പറഞ്ഞു. ദൈവം നേരിട്ട് തന്നെ വിളിച്ചതിന്‍റെ ആഹ്‌ളാദത്തില്‍ അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. അവിടെ താന്‍ കാണുന്നത് റിമോര്‍ട്ട് കണ്‍ട്രോളും കയ്യില്‍ പിടിച്ച് ബെഡ്ഡില്‍ കിടന്ന് ടിവിയില്‍ ബ്ലൂ ഫിലിം കാണുന്ന മഹാരാജിനെയാണ്. ബെഡില്‍ തലയിണയ്ക്ക് സമീപം ഒരു റിവോള്‍വറും ഉണ്ടായിരുന്നു. ഇതോടെ താന്‍ ഭയന്നുവിറച്ചു. കാല്‍ക്കീഴിലെ മണ്ണ് ഒലിച്ചുപോകുന്നപോലെ തോന്നി. അവിടെ നടക്കുന്നതിനെ ഓര്‍ത്ത് താന്‍ അത്ഭുതപ്പെട്ടു.

മഹാരാജ് അത്തരത്തില്‍ ഒരാളാണെന്ന് ഒരിക്കലും താന്‍ കരുതിയിരുന്നില്ല. ടിവി സ്വിച്ച് ഓഫ് ചെയ്ത് ചെയ്ത് അദ്ദേഹം എന്നെ പിടിച്ച് ബെഡില്‍ ഒപ്പമിരുത്തി. കുടിക്കാന്‍ വെള്ളം തന്നു. അദ്ദേഹത്തിന് താന്‍ ഏറെ പ്രിയപ്പെട്ടവളാണെന്നും അതുകൊണ്ടാണ് വിളിപ്പിച്ചതെന്നും പറഞ്ഞു. അതായിരുന്നു തന്‍റെ ആദ്യ അനുഭവം. തന്‍റെ കൈകള്‍ എടുത്ത് അദ്ദേഹം പറഞ്ഞു... ഹൃദയത്തിന്‍റെ അഗാധതയില്‍ നിന്നു നിന്നെ ഞാന്‍ പ്രണയിക്കുന്നു... നീയുമായി പ്രണയത്തിലാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു... അദ്ദേഹത്തിന്റെ ശിഷ്യ ആയതോടെ തന്റെ സ്വത്തും ശരീരവും ആത്മാവും അദ്ദേഹത്തിന് സമര്‍പ്പിച്ചതാണെന്നും എന്റെ പ്രാര്‍ത്ഥനകള്‍ അദ്ദേഹം സ്വീകരിച്ചുവെന്നും അതുകൊണ്ട് തന്റെ ശരീരം അദ്ദേഹത്തിന്റേതാണെന്നും പറഞ്ഞു.

എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, 'താന്‍ ഒരു ദൈവമാണെന്ന് ഓര്‍മ്മവേണം' എന്നു പറഞ്ഞു. ദൈവം ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുമോ എന്ന ചോദ്യത്തിന് അദ്ദേഹം ദേഷ്യപ്പെട്ടു. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തി മാനഭംഗപ്പെടുത്തി. ഓരോ 25-30 ദിവസം കൂടുമ്പോള്‍ തന്‍റെ ഊഴം വരുമായിരുന്നു. എന്നെ പോലെ നിരവധി പെണ്‍കുട്ടികളെ അദ്ദേഹം മാനഭംഗപ്പെടുത്തുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. ദേരയില്‍ നിരവധി സ്ത്രീകളുണ്ട്. അവരെല്ലാം ജീവിതം മഹാരാജിന് സമര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളില്‍ പലരും ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡും കഴിഞ്ഞവരാണ്.

എന്നാല്‍ ദേരയിലെ നരകത്തില്‍ ജീവിതം തള്ളിനീക്കാനാണ് വിധി. വെളുത്ത വസ്ത്രം ധരിച്ച് തലയില്‍ സ്‌കാര്‍ഫ് കെട്ടി, പുരുഷന്മാരില്‍ നിന്ന് മുഖം മറച്ചുവേണം ജീവിക്കാന്‍ പുരുഷന്മാരില്‍ നിന്ന് 5-10 അടി അകലം പാലിക്കണമെന്ന് മഹാരാജിന്റെ നിര്‍ദേശവുമുണ്ട്. ദേവിയെ പോലെയാണ് കാഴ്ചയില്‍ ഞങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ ജീവിതം വേശ്യയെ പോലെയായിരുന്നു. ഒരിക്കല്‍ ഇക്കാര്യങ്ങള്‍ വീട്ടുകാരോട് പറയാന്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ തന്നോട് ദേഷ്യപ്പെടുകയായിരുന്നു. തന്റെ മനസ്സിലെ അഴൂക്കാണ് ഇങ്ങനെ പറയിക്കുന്നതെന്നും സത്ഗുരു നാമം ഉരുവിടാനുമാണ് അവര്‍ നിര്‍ദേശിച്ചത്. ഞാന്‍ നിസ്സഹായയായി. മഹാരാജിന്‍റെ ആജ്ഞകള്‍ അനുസരിക്കാന്‍ മാത്രമായി വിധി.

ആശ്രമത്തിലെ പെണ്‍കുട്ടികള്‍ക്ക് പരസ്പരം സംസാരിക്കാനോ വീട്ടുകാരോട് ഫോണില്‍ സംസാരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഒരിക്കല്‍ മഹാരാജിന്റെ ചെയ്തികളെ കുറിച്ച് വീട്ടുകാരോട് പറഞ്ഞ ഒരു പെണ്‍കുട്ടിയെ വനിതാ ശിഷ്യകളെ കൊണ്ട് മര്‍ദ്ദിച്ചു. അവശനിലയില്‍ ആയ അവളെ വീട്ടുകാര്‍ കൊണ്ടുപോകുകയായിരുന്നു. ഒന്നും പുറത്തുപറയാന്‍ പിന്നീട് അവള്‍ ധൈര്യപ്പെട്ടില്ല.  ആശ്രമം വിട്ടുപോയ പല പെണ്‍കുട്ടികളെയും ദേരയിലെ ഗുണ്ടകള്‍ എത്തി ഭീഷണിപ്പെടുത്തി. വീട്ടുകാരെ സ്വാധീനിച്ചും പ്രലോഭിപ്പിച്ചും പെണ്‍കുട്ടികളുടെ പരാതി ഒതുക്കി.

എന്റെ പേരും വിലാസവും വ്യക്തമാക്കിയാല്‍ വീട്ടുകാര്‍ എന്നെ കൊല്ലും. എന്നാല്‍ നിശബ്ദയായിരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. മരിക്കാനും ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദേരയില്‍ നടക്കുന്ന യഥാര്‍ത്ഥ്യം ഞാന്‍ തുറന്നുകാട്ടുന്നു. ഇവിടെ 45 ഓളം പെണ്‍കുട്ടികളാണ് ഭയന്ന് കഴിയുന്നത്. അവരില്‍ പലരും സത്യം തുറന്നുപറയാന്‍ തയ്യാറാണ്. ഞങ്ങളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ഞങ്ങള്‍ ശിഷ്യകളാണോ അല്ലയോ എന്ന് അപ്പോള്‍ അറിയാം. ഞങ്ങള്‍ കന്യകകള്‍ അല്ലെങ്കില്‍ ഞങ്ങളുടെ കന്യാകാത്വം അവര്‍ നശിപ്പിച്ചിട്ടുണ്ട്. മഹാരാജും സച്ച സൗദയും ചേര്‍ന്ന് ഞങ്ങളുടെ ജീവിതം നശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (2 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (2 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (2 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (2 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (2 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (2 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (2 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (3 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (3 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (3 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (3 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (4 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (5 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (5 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (5 hours ago)

Malayali Vartha Recommends