Widgets Magazine
03
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്


ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരുമെന്ന് പ്രതീക്ഷ


മൃതദേഹത്തിനടുത്ത് കുഞ്ഞുമായി 45 മിനിറ്റ്! കുറുക്കന്മാരെ പേടിച്ച് മണലിൽ കുഴിച്ചു മൂടി; ഭാര്യയെ കൊലപ്പെടുത്തിയ മുഹമ്മദിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...


മകൻ മരിച്ചിട്ടും ചിരിക്കുന്നോ?" ആ അമ്മയെ വേട്ടയാടുന്നവർ ഇതൊന്നു കാണുക! അനോഷിന്റെ ചിരിക്ക് പിന്നിലെ ചങ്കുപൊട്ടുന്ന സത്യം


പ്രായം വെറും അക്കങ്ങൾ മാത്രം; 47-ലും 17-ന്റെ ലുക്ക്! 26 വർഷം മഞ്ജു വാര്യർ ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം പുറത്ത്...

പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനു ചെന്നൈ അമ്പത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

13 FEBRUARY 2018 01:08 PM IST
മലയാളി വാര്‍ത്ത

കൊലപാതകം ഉള്‍പ്പെടെ വിവിധ കേസുകളില്‍ പിടികിട്ടാപ്പുള്ളിയായ മലയാളി ഗുണ്ടാനേതാവ് പി.ബിനു ചെന്നൈയില്‍ കീഴടങ്ങി. അമ്പത്തൂര്‍ സ്റ്റേഷനില്‍ ഇന്ന് രാവിലെയാണ് കീഴടങ്ങിയത്. പിറന്നാള്‍ ആഘോഷത്തിനിടെ ബിനുവിനെ പിടികൂടാന്‍ പൊലീസ് എത്തിയെങ്കിലും ബിനു രക്ഷപെട്ടിരുന്നു. പിടികൂടിയ 73 ഗുണ്ടകളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. വര്‍ഷങ്ങളായി ചെന്നൈയില്‍ താമസിക്കുന്ന ബിനു തൃശൂര്‍ സ്വദേശിയാണെന്നു പൊലീസ് പറഞ്ഞു . തിരുവനന്തപുരം സ്വദേശിയാണെന്നാണു നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. തൃശൂരില്‍ നിന്നു ജോലി തേടി ചെന്നൈയിലേക്കു കുടിയേറിയതാണ് കുടുംബമെന്ന് പൊലീസ് വിശദമാക്കി. ചായക്കട ജോലിക്കാരനായിട്ടാണ് ബിനുവിന്റെ ചെന്നൈ ജീവിതം തുടങ്ങിയത്. പിന്നീട് ചെറിയ കുറ്റകൃത്യങ്ങളില്‍ പങ്കാളിയായി പ്രാദേശിക രാഷ്ട്രീയ നേതാവിന്റെ പിണിയാളായി. കരാട്ടേ വിദഗ്ധന്‍ കൂടിയായ ബിനു പിന്നീടു ഗുണ്ടാസംഘ ത്തലവനാവുകയായിരുന്നു.

പ്രമേഹം ഉള്‍പ്പെടെയുള്ള അസുഖങ്ങള്‍ അലട്ടിയതിനാല്‍ നാലുവര്‍ഷം മുമ്പു കേരളത്തിലേക്കു ബിനു മടങ്ങിരുന്നു. എന്നാല്‍, ഈയിടെ വീണ്ടും അധോലോകത്തു സജീവമാകാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് നാല്‍പതാം പിറന്നാള്‍ ആഘോഷം സംഘടിപ്പിച്ചതും ഗുണ്ടകളെയെല്ലാം ആഘോഷത്തിനായി ക്ഷണിച്ചതും. പിറന്നാള്‍ ആഘോഷത്തിനെത്തിയ ക്രിമിനലുകളെ വിദഗ്ധമായി കുടുക്കിയത് അമ്ബാട്ടൂര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ സര്‍വേശ് ആണ്. ബിനുവിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ ക്രിമിനലുകള്‍ എത്തുന്ന വിവരം ലഭിച്ച ഉടന്‍ കമ്മിഷണര്‍ എ.കെ.വിശ്വനാഥനെ സര്‍വേശ് അറിയിച്ചു. അങ്ങനെയാണ് ക്രിമിനല്‍ സംഘത്തെ ഒറ്റ രാത്രി കൊണ്ട് കുടുക്കാനായത്.

ഓപ്പറേഷന്‍ ബര്‍ത്ത് ഡേയിലൂടെ ബിനുവിന്റെ സംഘത്തെ തമിഴ്‌നാട് പൊലീസ് കീഴടക്കിയെങ്കിലും ബിനു രക്ഷപെട്ടിരുന്നു. ബിനുവിന്റെ വേരുകള്‍ തേടി തമിഴ്‌നാട് പൊലീസ് കേരളത്തിലേക്ക് എത്തിയിരുന്നു. ബിനു ചെന്നൈയിലെ ചൂളൈമേട്ടിലെത്തിയിട്ട് വര്‍ഷങ്ങളായി. ദാവൂദ് ഇബ്രാഹീം എന്നാണ് പൊലീസ് ഇയാളെ വിളിക്കുന്നത്. രണ്ട് വര്‍ഷമായി ഒളിവിലായിരുന്നു ഇയാള്‍. അവിടെയിരുന്ന് പല ഓപ്പറേഷനുകളും നടത്തിയിരുന്നു. ഇരുന്നോറോളം ഗുണ്ടകളും മറ്റുമാണ് ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത്. മദ്യലഹരിയില്‍ ആഘോഷം പൊടിപൊടിക്കുന്നതിനിടെയാണ് പൊലീസ് ഇവര്‍ തമ്പടിച്ച വര്‍ക്ക്ഷാപ്പ് വളഞ്ഞത്.

എന്നാല്‍ ബിനുവും കൂടെയുള്ള മറ്റൊരാളും രക്ഷപെട്ടു. 28 കേസുകളാണ് ഗുണ്ട ബിനുവിന്റെ പേരില്‍ തമിഴ്‌നാട്ടിലുള്ളത്. വേലു ലോറിത്താവളത്തിന് സമീപത്തെ വര്‍ക്ക്ഷാപ്പില്‍ പാര്‍ട്ടി നടക്കുമെന്ന് രഹസ്യവിവരം കിട്ടിയ പൊലീസ് ഗുണ്ടകളെ പോലെ സ്വകാര്യവാഹനങ്ങളിലാണ് സ്ഥലത്തെത്തിയത്. രാത്ര ഒന്‍പത് മണിയോടെ ബൈക്കിലും കാറിലും എത്തിയ സംഘം ജീവനക്കാരനെ വിരട്ടിയാണ് ആഘോഷം തുടങ്ങിയത്. നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസ് ഗുണ്ടകളെ പിടികൂടിയത്.

എട്ടോളം കൊലക്കേസിലെ പ്രതിയാണ് ബിനു. വര്‍ക്ക്ഷാപ്പില്‍ നിന്ന് നിരവധി ബക്കുകള്‍, മൊബൈല്‍ ഫോണുകള്‍, കത്തികള്‍, വടിവാളുകള്‍, മറ്റ് ആയുധങ്ങള്‍ എന്നിവ കണ്ടെടുത്തു. തമിഴ് ആക്ഷന്‍ ചിത്രങ്ങളെ വെല്ലുന്ന സംഘട്ടനമാണ് നടന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. വടിവാള്‍ ഉപയോഗിച്ച് കേക്ക് മുറിച്ചാണ് ആഘോഷം തുടങ്ങിയത്. നൃത്തവും പാട്ടുമായി പാര്‍ട്ടി കൊഴുത്തപ്പോള്‍ തോക്കുമായി പൊലീസിന്റെ എന്‍ട്രി. അതോടെ എല്ലാവരും ഓടിക്കളഞ്ഞു. സമീപത്തെ തടാകത്തില്‍ ചാടിയാണ് പലരും രക്ഷപെട്ടത്. പൊലീസിന്റെ പിടിയിലായ മദന്‍ എന്ന ഗുണ്ടയാണ് ബര്‍ത്ത്‌ഡേ പാര്‍ട്ടി നടക്കുമെന്ന വിവരം നല്‍കിയത്. ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ എ കെ വിശ്വനാഥനും ഡപ്യൂട്ടി എസ് സര്‍വേശുമാണ് ഓപ്പറേഷന്‍ തയ്യാറാക്കിയത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊതുപ്രവ‍ർത്തകൻ ഡിജോ കാപ്പന്‍റെ സംസ്കാരം ഇന്ന്... മീനച്ചിൽ പാലാക്കാട് ചെറുപുഷ്പം പള്ളിയിൽ വൈകുന്നേരം മൂന്ന് മണിക്ക് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം  (7 minutes ago)

ഏപ്രിൽ മാസത്തെ റേഷൻ ഭക്ഷ്യധാന്യം 15 വരെ വാങ്ങാം...  (16 minutes ago)

ഇന്നു മുതൽ ബുധൻ വരെ ശക്തമായ വേനൽ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (43 minutes ago)

മെഡിക്കല്‍ കോഴ്‌സുകളില്‍ പ്രവേശനത്തിനുള്ള നീറ്റ് യുജി പരീക്ഷ ഇന്ന്..... ഉച്ചക്ക് 2 മണി മുതല്‍ അഞ്ച് മണിവരെ , 22.79 ലക്ഷം വിദ്യാര്‍ത്ഥികളാണ് രാജ്യത്തിനകത്തും പുറത്തുമായി പരീക്ഷ എഴുതുന്നത്  (1 hour ago)

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....  (1 hour ago)

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു...  (1 hour ago)

ജനവിധി നാളെ അറിയാം..... നിയമസഭാ തെരഞ്ഞെടുപ്പ്‌ ആവേശത്തിന്റെ ഫലമറിയാൻ ഇനി മണിക്കൂറുകൾമാത്രം... വോട്ടെണ്ണലിനുള്ള അവസാനഘട്ട ഒരുക്കങ്ങൾ പൂർത്തിയായി... രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും, എട്ടരയോടെ  (1 hour ago)

നാലു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ 65 വയസ്സുകാരന്‍ അറസ്റ്റില്‍  (7 hours ago)

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടെന്ന് ആരോപണം; ഫാള്‍ട്ടയില്‍ മേയ് 21ന് റീ പോളിങ്  (7 hours ago)

ഒരു ടാങ്കര്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടന്ന് ഇന്ത്യയിലേക്ക്  (7 hours ago)

ക്രൂസ് ബോട്ട് അപകടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്., ലൈഫ് ജാക്കറ്റ് നല്‍കിയത് മുങ്ങിത്തുടങ്ങുമ്പോള്‍  (7 hours ago)

ആലപ്പുഴയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് നഴ്‌സ് മരിച്ചു  (7 hours ago)

ഡല്‍ഹിയിലെ വസതിയില്‍ ജഡ്ജി ജീവനൊടുക്കിയ നിലയില്‍  (8 hours ago)

ഛത്തീസ്ഗഡില്‍ കുഴിബോംബ് നീക്കം ചെയ്യുന്നതിനിടെ സ്‌ഫോടനം  (8 hours ago)

പേരാമ്പ്രയിലും കൊയിലാണ്ടിയിലും സ്‌ട്രോങ് റൂം തുറന്നെന്ന യുഡിഎഫ് ആരോപണം തള്ളി ജില്ലാ കളക്ടര്‍  (9 hours ago)

Malayali Vartha Recommends