ആദ്യം പിതാവിൽ നിന്ന് പിന്നെ...ജീവിതത്തിൽ നേരിടേണ്ടി വന്ന ലൈംഗികപീഡനങ്ങളെ തുടർന്ന് ഞാനൊരു രോഗിയായി.. 'ജീവിതം മതിയായി, ഞാന്‍ മരിക്കാന്‍ പോകുകയാണ്'... ആത്മഹത്യക്കുരുക്കില് നിന്ന് കൗണ്‍സലര്‍മാർ രക്ഷപ്പെടുത്തിയ നവവധു ജീവിതത്തിലേക്ക്...

ഒാണ്‍ലൈന്‍ വഴിയാണ് യുവതി പുരോഹിതിനെയും മോണിക്കയെയും ബന്ധപ്പെട്ടത്. ഇന്ദോറിൽ പൊലീസിന്റെ മുക-ബധിര ഹെല്പ്ലൈനില് കോഒാഡിനേറ്ററാണ് പുരോഹിത്. രാജസ്ഥാനിലെ ഹനുമാന്‍ഗഢ് ജില്ലയിലാണ് പിതാവിന്റെയും ഭര്‍ത്താവിന്റെയും പീഡനത്തിനിരയായ യുവതിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
ജീവിതം മതിയായെന്നു പറഞ്ഞ് യുവതി ദിവസങ്ങള്‍ക്കു മുൻപ് ഇവരെ വിളിച്ചിരുന്നു. വ്യാഴാഴ്ച രാത്രി വീണ്ടും വിഡിയോ കോളിലൂടെ പുരോഹിതിനെ വിളിച്ചു. 'ജീവിതം മതിയായി, ഞാന്‍ മരിക്കാന്‍ പോകുകയാണ്'
പൊലീസ് ഹെല്പ്ലൈനിലെ കൗണ്‍സലര്‍ ദമ്പതികളോട് വിഡിയോ കോളിലൂടെ 23കാരിയായ യുവതി പറഞ്ഞു. പിന്നീടുള്ള കാഴ്ച കണ്ട് കൗണ്‍സലര്‍മാരായ ഗ്യാനേന്ദ്ര പുരോഹിതും ഭാര്യ മോണിക്കയും ഞെട്ടി. യുവതി കട്ടിലില്‍ കയറിനിന്നു. ദുപ്പട്ടകൊണ്ട് കുരുക്കുണ്ടാക്കി കഴുത്തില്‍ മുറുക്കി. എന്നിട്ട് തന്റെ പീഡനകഥ മൂക-ബധിരയായ ആ നവവധു ആംഗ്യഭാഷയില്‍ പറയാന്‍ തുടങ്ങി.
പിതാവ് ചെറുപ്പം മുതല്‍ ലൈംഗികമായി പീഡിപ്പിക്കുകയാണ്. വിവാഹം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവിന്റെ പീഡനവും. വിഷാദരോഗിയായി മാറിയ തനിക്ക് മരണമല്ലാതെ മറ്റൊരു വഴിയില്ല. ജോധ്പുര്‍ സ്വദേശികളായ യുവതിയെയും സഹോദരിയെയും മാര്‍ച്ച് പത്തിനാണ് ഹനുമാന്‍ഗഢ് സ്വദേശികളായ സഹോദരന്മാര് വിവാഹം കഴിച്ചത്. കുരുക്കുമുറുകാന് നിമിഷങ്ങള്‍ ബാക്കി.
യുവതി വിളിക്കുമ്പോൾ പുരോഹിത് മുംബൈയിലായിരുന്നു. അദ്ദേഹം ഉടന്‍ ഇന്ദോറിലുള്ള ഭാര്യ മോണിക്കയെ വിളിച്ച് യുവതിയുമായി ബന്ധപ്പെടാനാവശ്യപ്പെട്ടു. ഇതോടൊപ്പം വിവരം ഹനുമാന്‍ഗഢ് പൊലീസ് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തു. ഉടന്‍ ലോക്കല്‍ പൊലീസ് യുവതിയുടെ വീട്ടിലെത്തി.
അസി. സബ് ഇന്‍സ്പെക്ടര്‍ ഗായത്രി ദേവി യുവതിയുടെ മുറിയിലെത്തുമ്പോൾ അവര്‍ കട്ടിലില്‍ കയറിനിന്ന് മോണിക്കയുമായി വിഡിയോ കോള്‍ നടത്തുകയായിരുന്നു. രക്ഷിക്കാനാണ് വന്നതെന്ന് പൊലീസ് പറഞ്ഞപ്പോള്‍ ഇവര്‍ ശാന്തയായി.
https://www.facebook.com/Malayalivartha

























