കോൺഗ്രസിനും ആപ്പിൽ നിന്ന് പണി കിട്ടി : ഗൂഗില്‍ പ്ലേ സേ്റ്റാറില്‍ നിന്ന് കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് നീക്കം ചെയ്തു

വിവരങ്ങള്‍ ചോരുവെന്ന ആരോപണത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്പ് നീക്കം ചെയതു. ഗൂഗില്‍ പ്ലേ സേ്റ്റാറില്‍ നിന്നാണ് ആപ്പ് നീക്കം ചെയ്തത്. സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്കു വേണ്ടി വിവരങ്ങള്‍ ചോര്‍ത്തുന്നെന്ന ആരോപണദി തുടർന്നാണ് ഈ നീക്കം. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്സണാണ് ഇക്കാര്യം പുറത്ത് വിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നമോ ആപ്പ് വിവരങ്ങള്‍ ചോര്‍ത്തുന്നതായും ആള്‍ഡേഴ്സന്‍ വെളിപ്പെടുത്തിയിരുന്നു. അമേരിക്കയിലെ കമ്പനിയാണ് വിവരങ്ങള്‍ ചോര്ത്തുന്നതെന്നായിരുന്നു ആരോപണം. ഇതിനു പിന്നാലെ മോദിയുടെ ആപ്പിനെതിരേ രാഹുല്‍ രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസിനു നേരെയും ആരോപണങ്ങള്‍ ഉയരുന്നത്. പ്രധാനമന്ത്രിക്കതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കടുത്ത ഭാഷയിലാണ് വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നിയിച്ചത്. മോദിക്കതിരെയും ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്സണാണ് ആരോപണമുന്നിയിച്ചത്.
നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മ്മിക്കുന്ന വ്യക്തിയുടെ വ്യക്തി വിവരങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com. എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്സന്റെ വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha

























