ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്‍ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചെയ്യാൻ തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപന മേധാവികള്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

അടുത്ത വര്‍ഷം നടക്കുനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പില്‍ ബിജെപി ക്ക് അനുകൂലമായി വര്‍ഗീയത സൃഷ്ഠിക്കാനും വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കാനും ഉത്തരേന്ത്യന്‍ മാധ്യമങ്ങള്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് നേട്ടമുണ്ടാക്കുന്നതിനായി വര്‍ഗീയ കലാപം അഴിച്ചുവിടുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ചെയ്യാൻ തങ്ങള്‍ തയ്യാറാണെന്ന് ഇന്ത്യയിലെ പ്രമുഖ മാധ്യമ സ്ഥാപന മേധാവികള്‍ പറയുന്നതിന്റെ ദൃശ്യങ്ങള്‍ കോബ്രാ പോസ്റ്റ് പുറത്തുവിട്ടു.
കോബ്ര പോസ്റ്റിനു വേണ്ടി പുഷ്പ ശര്‍മ്മയാണ് ഇക്കാര്യം പുറത്തുകൊണ്ടു വന്നത്. ഉത്തരേന്ത്യയിലെ ചില;എ പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ ഉടമകളേയോ മാധ്യമപ്രവര്‍ത്തകരേയോ കണ്ട് സംസാരിച്ചാണ് പുഷ്പ് ശര്‍മ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇന്ത്യ ടിവി, ദൈനിക് ജാഗരണ്‍, ഹിന്ദി ഖബര്‍, സബ് ടിവി, ഡിഎന്‍എ, അമര്‍ ഉജാല, യുഎന്‍ഐ, 9എക്‌സ് തഷാന്‍, സമാചാര്‍ പ്ലസ്, എച്ചഎന്‍എന്‍ 24*7, പഞ്ചാബ് കേസരി, സ്വതന്ത്ര ഭാരത്, സ്‌കൂപ് വൂപ്, റെഡിഫ്, ഇന്ത്യ വാച്ച്, ആജ്, സാധ്‌ന പ്രൈം ന്യൂസ് തുടങ്ങിയവ പണം വാങ്ങി എന്ത് അധാര്‍മിക പ്രവര്‍ത്തനവും നടത്താന്‍ തയ്യാറാണെന്ന് സമ്മതിക്കുന്നതായി റിപ്പോർട്ട് ചെയ്യുന്നു. ആറു മുതല്‍ അന്‍പത് കോടി രൂപ വരെയാണ് ഇവര്‍ക്ക് കോബ്ര പോസ്റ്റ് പ്രതിനിധി വാഗ്‌ദാനം ചെയ്തിരുന്നത് .
രണ്ടു ഘട്ടമായാണ് ഇവര്‍ പ്രധാനമായും വ്യാജവാര്‍ത്തകളും വര്‍ഗീയ വിഷം വമിക്കുന്ന റിപ്പോര്‍ട്ടുകളും പ്രചരിപ്പിക്കുന്നത്. ആദ്യ മൂന്ന് മാസങ്ങളില്‍ ഹിന്ദുത്വ ആശയങ്ങല്‍ ശക്തമായി പ്രചരിപ്പിക്കും , അടുത്തതായി വിനയ് കത്യാര്‍, ഉമ ഭാരതി, മോഹന്‍ ഭഗവത് തുടങ്ങിയവര്‍ നടത്തുന്ന വര്‍ഗീയ പ്രസംഗങ്ങളും മറ്റും വാര്‍ത്ത ലോകത്ത് പ്രചരിപ്പിക്കും.
അടുത്തതായി തിരഞ്ഞെടുപ്പ് അടുക്കുന്ന ഘട്ടത്തിൽ പ്രതിപക്ഷ നേതാക്കളായ രാഹുല്‍ ഗാന്ധി, മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവരെ കടന്ന് ആക്രമിച്ചുകൊണ്ടും ഏറ്റവും മോശം ഭാഷയില്‍ അധിക്ഷേപിച്ചുകൊണ്ടും പ്രചാരണം നടത്തും. വ്യാജ വാര്‍ത്തകള്‍ക്കായി സോഷ്യല്‍ മീഡിയ ക്യാമ്പയിന്‍ പോലും സംഘടിപ്പിക്കാന്‍ ഈ മാധ്യമങ്ങള്‍ ഒരുക്കമാണെന്നും അവര്‍ തന്നെ തുറന്നു പറയുന്നു.
അരുണ്‍ ജയ്റ്റ്‌ലി, മനോജ് സിന്‍ഹ, ജയന്ത് സിന്‍ഹ, മേനക ഗാന്ധി തുടങ്ങിയ കേന്ദ്രമന്ത്രിമാര്‍ക്കും വരുണ്‍ ഗാന്ധി എംപിക്കും ബിജെപിയുടെ സഖ്യകക്ഷി നേതാക്കള്‍ക്കും എതിരെ വാര്‍ത്തകള്‍ ചെയ്യാന്‍ കോബ്ര പോസ്റ്റ് പ്രതിനിധി പുഷ്പ് ശര്‍മ ആവശ്യപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha

























