അച്ഛന്റെ മൃതദേഹം കൊണ്ടുപോകാന്‍ വാഹനം നൽകാത്തതിനെത്തുടർന്ന് വികാലംഗനായ യുവാവും സഹോദരിയും ചേര്‍ന്ന് മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയില്‍

ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച അച്ഛൻറെ മൃതദേഹം കൊണ്ടുപോകാൻ ആശുപത്രി അധികൃതര്‍ വാഹനം നൽകാത്തതിനെത്തുടർന്ന് വികാലംഗനായ യുവാവും സഹോദരിയും ചേര്‍ന്ന് മൃതദേഹം കൊണ്ടുപോയത് ഉന്തുവണ്ടിയില്‍. ഉത്തരര്‍പ്രദേശിലെ ബാരബങ്കിയിലുള്ള ത്രിവേദിഗഞ്ച് കമ്മ്യുണിറ്റി ഹെല്‍ത്ത് സെന്ററിലാണ് സംഭവം നടന്നത്.
ഇവരുടെ അച്ഛൻ മന്‍ഷാറാം തിങ്കളാഴ്ചയാണ് മരിച്ചത്. ശേഷം വാഹനം വിട്ടുനൽകാതായപ്പോൾ ഇവർ എട്ടു കിലോമീറ്ററാണ്ഉന്തുവണ്ടിയിൽ ഒരു പുതപ്പ് കൊണ്ട് മൂടിയ മൃതദേഹവുമായി പോയത്. ജില്ലയില്‍ ആകെ രണ്ട് വാഹനങ്ങളാണ് ആരോഗ്യവകുപ്പിനുള്ളതെന്നും അവ ഓട്ടത്തിലായതിനാലാണ് വീട്ടുനല്‍കാന്‍ കഴിയാതിരുന്നതെന്നുമാണ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍.ചന്ദ്രയുടെ വാദം.
https://www.facebook.com/Malayalivartha

























