നിയമ നടപടികൾ തടസപ്പെടുത്തുന്ന കോടതികളുടെ സ്റ്റേ ഒാര്‍ഡറുകള്‍ക്ക് സുപ്രീംകോടതി ആറുമാസത്തെ കാലാവധി നിശ്ചയിച്ചു

കോടതി സ്റ്റേ ഒാര്‍ഡറുകള്‍ക്ക് ഇനി ആറുമാസം കാലാവധി. നിയമ നടപടികളെ തടസപ്പെടുത്തുന്ന കോടതികളുടെ സ്റ്റേ ഒാര്‍ഡറുകള്‍ക്ക് സുപ്രീംകോടതി ആറുമാസത്തെ കാലാവധി നിശ്ചയിച്ചു. കോടതികള്‍ ഇനി മുതല്‍ നല്‍കുന്ന സ്റ്റേ ഉത്തരവുകള്‍ക്കും വിധി ബാധകമാകും. കോടതിയുടെ ഈ വിധിയിലൂടെ സ്റ്റേ മൂലം വര്‍ഷങ്ങളായി കെട്ടിക്കിടക്കുന്ന കേസുകള്‍ക്ക് പരിഹാരമുണ്ടാകും.
നിലവില്‍ കോടതി സ്റ്റേ മൂലം നിയമ നടപടികള്‍ക്ക് തടസം വന്ന എല്ലാ കേസുകളും ആറുമാസത്തിനു ശേഷം പുനരാരംഭിക്കാമെന്ന് കോടതി വിധിച്ചു. എന്നാൽ ആറുമാസത്തിൽ കൂടുതല്‍ ദിവസം സ്റ്റേ വേണമെന്ന് ജഡ്ജി കരുതുന്ന കേസുകളിലെ വിധിയില്‍ സ്റ്റേ നീട്ടുന്നതിന്റെ കാരണം വ്യക്തമാക്കണമെന്നും പറയുന്നു.
സ്റ്റേ ആറുമാസത്തിലധികം നീട്ടണമെങ്കില്‍ എല്ലാ കാരണങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള സ്പീക്കിങ്ങ് ഒാര്‍ഡര്‍ പുറപ്പെടുവിക്കണം. സ്പീക്കിങ്ങ് ഒാര്‍ഡറില്‍ കേസ് തീര്‍പ്പ് കല്‍പ്പിക്കുന്നതിനേക്കാള്‍ സ്റ്റേ നീട്ടുകയാണ് പ്രധാനമെന്ന് വ്യക്തമാക്കാന്‍ സാധിക്കണം. കേസിന്റെ പ്രത്യേക സ്വഭാവവും വിധിയില്‍ വ്യക്തമാക്കണമെന്നും സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് ഉത്തരവിട്ടു.
2016ല്‍ നിയമ മന്ത്രാലയത്തിന്റെ പഠന കമീഷന്‍ സ്റ്റേ ഒാര്‍ഡറുകള്‍ കേസുകളുടെ വാദം തുടരുന്നത് വര്‍ഷങ്ങളോളം തടയുന്നുവെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിെന്റ കൂടി പശ്ചാത്തലത്തിലാന് സ്റ്റേക്ക് കാലാവധി നിശ്ചയിച്ചത്.
https://www.facebook.com/Malayalivartha


























