പ്രസാര്‍ ഭാരതി കോര്‍പറേഷനു കീഴിലുള്ള ഇന്ത്യയിലെ കൂടുതൽ കേന്ദ്രങ്ങള്‍ കൂടി പൂട്ടി ; ആയിരത്തോളം ജീവനക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു

പ്രസാര്‍ ഭാരതി കോര്‍പറേഷനു കീഴിലുള്ള ഇന്ത്യയിലെ 171 ദൂരദര്‍ശന്‍ റിലേ കേന്ദ്രങ്ങള്‍ കൂടി പൂട്ടി. ചെലവ് ചുരുക്കലിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പ്രസാര്‍ ഭാരതിയുടെ പുതിയ നീക്കത്തില്‍ സാങ്കേതിക വിദഗ്ധരടക്കമുള്ള ആയിരത്തോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെട്ടു. എന്‍ജിനിയറിങ് അസിസ്റ്റന്റ്, സീനിയര്‍ ടെക്‌നിഷ്യന്‍, ടെക്‌നിഷ്യന്‍, ഹെല്‍പ്പര്‍ വിഭാഗങ്ങളിലായി അഞ്ചു ജീവനക്കാരാണ് ഓരോ എല്‍പിടിയിലും ഉണ്ടായിരുന്നത്.
92 വെരി ലോ പവര്‍ ട്രാന്‍സ്മിറ്ററുകള്‍ കഴിഞ്ഞ ദിവസം പൂട്ടിയിരുന്നു. അനലോഗ് സംവിധാനം പൂര്‍ണമായും അവസാനിപ്പിച്ച് ഡിജിറ്റല്‍ സംപ്രേഷണത്തിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. കാസര്‍കോട്, തലശേരി, മഞ്ചേരി, പാല, തൊടുപുഴ, ചങ്ങനാശേരി, ചെങ്ങന്നൂര്‍, കായംകുളം, അടൂര്‍, കൊട്ടാരക്കര എന്നീ എല്‍പിടികളും ദേവികുളം, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവിടങ്ങളിലെ വിഎല്‍പിടികള്‍ക്കുമാണ് പൂട്ട് വീണിരിക്കുന്നത്.
ആയിരത്തോളം എല്‍പിടികളും വിഎല്‍പിടികളും ഘട്ടംഘട്ടമായി അടച്ചുപൂട്ടാന്‍ ജനുവരി 12നാണ് പ്രസാര്‍ ഭാരതി സെക്രട്ടറിയറ്റ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇതുപ്രകാരം ഈ മാസം 12ന് ചേര്‍ന്ന ടാസ്‌ക് ഫോഴ്‌സ് കമ്മിറ്റി ആദ്യഘട്ടമായി 175 എല്‍പിടികളും 92 വിഎല്‍പിടികളും പൂട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതില്‍ 171 എണ്ണമാണ് കഴിഞ്ഞ ദിവസം അര്‍ധരാത്രിമുതല്‍ നിര്‍ത്തിയത്. ബാക്കിയുള്ള നാലെണ്ണം ഏപ്രില്‍ 26 നു അടയ്ക്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha


























