ഡേറ്റിംഗ് ആപ്പ് ചതിച്ചു... പരിചയപ്പെട്ട 10 ദിവസത്തിനകം ഇരുവരും നേരില്‍ കണ്ടത് മൂന്ന് തവണ

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട കോളേജ് വിദ്യാര്‍ത്ഥിയെ കൊന്ന് അഴുക്കു ചാലില്‍ തള്ളി. ഡല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായ ആയുഷ് നൗത്യാലി (21)നെ യാണ് കൊലപ്പെടുത്തി അഴുക്കു ചാലില്‍ തള്ളിയത്. സംഭവത്തില്‍ 25കാരനായ ഇഷ്രത്ത് അലിയെ പൊലീസ് അറസ്റ്റു ചെയ്തു. മാര്‍ച്ച് 22 ന് കാണാതായ നൗത്യാലിന്റെ മൃതദേഹം മാര്‍ച്ച് 28നാണ് പൊലീസ് അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ദ്വാരകയിലെ നൗത്യാലിന്റെ വീട്ടില്‍നിന്നാണ് ഇയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് നേരത്തേ പുറത്തുവന്ന വാര്‍ത്തകള്‍. തുടര്‍ന്ന് സംഘം 50 ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു.
ഡേറ്റിംഗ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പരിചയപ്പെട്ട 10 ദിവസത്തിനകം ഇരുവരും മൂന്ന് തവണ നേരിട്ട് കണ്ടിരുന്നു. മാര്‍ച്ച് 22ന് ഇരുവര്‍ക്കുമിടയില്‍ വഴക്കുണ്ടായതായും തുടര്‍ന്ന് നൗത്യാലിനെ താന്‍ ചുറ്റിക വച്ച് അടിച്ചുകൊല്ലുകയായിരുന്നുവെന്നും ഇഷ്രത്ത് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു.
നൗത്യാലിനായുള്ള അന്വേഷണത്തെ വഴി തിരിച്ചുവിടാനായാണ് ഇഷ്രത്ത് സംഭവത്തെ തട്ടിക്കൊണ്ടു പോകലായി ചിത്രീകരിക്കാന്‍ ശ്രമിച്ചത്. ഇതിനായി നൗത്യാലിന്റെ പിതാവിനെ വാട്‌സാപ്പില്‍ വിളിക്കുകയും മോചന ദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. നൗത്യാലിന്റെ ഫോണില്‍ നിന്ന് അയച്ച സന്ദേശത്തില്‍ മോചന ദ്രവ്യമായി 50 ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു. ഒപ്പം നൗത്യാലിന് മാരകമായി മുറിവേറ്റ ചിത്രങ്ങളും ഇഷ്രത്ത് അയച്ചിരുന്നു. തുടര്‍ന്നാണ് ബന്ധുക്കള്‍ പൊലീസിനെ സമീപിച്ചത്. പത്ത് ലക്ഷം രൂപ സംഘടിപ്പിച്ച കുടംബം ഇത് കൈമാറാന്‍ തയ്യാറായെങ്കിലും നല്‍കാനായില്ല. രാംലാല്‍ ആനന്ദ് കേളേജിലെ അവസാന വര്‍ഷ കെമേഴ്‌സ് ബിരുദ വിദ്യാര്‍ത്ഥിയാണ് നൗത്യാല്‍.
https://www.facebook.com/Malayalivartha


























