Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്ത് കൊണ്ട് പാതി വഴിയില്‍ കാലിടറുന്നു? മൂന്നു തവണ മുഖ്യമന്ത്രിയായിട്ടും മൂന്നിലും പാതിവഴിയില്‍ കാലിടറി; ക്ലാര്‍ക്കില്‍ നിന്ന് മുഖ്യമന്ത്രിയായ യെദ്യൂരപ്പയുടെ വീഴ്ച്ചയുടെയും ഉയര്‍ച്ചയുടേയും ചരിത്രം ആരിലും കൗതുകമുണര്‍ത്തും

20 MAY 2018 09:32 AM IST
മലയാളി വാര്‍ത്ത

More Stories...

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....

മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ട്രോളി മറിഞ്ഞ് നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം... നിരവധി പേർക്ക് പരുക്ക്

വനിതാ സംവരണ ബില്ലിന്മേൽ വോട്ടെടുപ്പ് ഇന്ന്... 543 സീറ്റിൽ മൂന്നിലൊന്ന് സ്ത്രീകൾക്ക് നൽകുന്നതേ അംഗീകരിക്കൂ എന്ന നിലപാടിലുറച്ച് പ്രതിപക്ഷം...

എന്‍ഐടിയില്‍ വീണ്ടും ആത്മഹത്യ; എന്‍ഐടിയില്‍ മൂന്ന് മാസത്തിനിടെ നടക്കുന്ന അഞ്ചാമത്തെ ആത്മഹത്യയാണിത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും അശ്ലീല വീഡിയോകള്‍ പകര്‍ത്തുകയും ചെയ്ത സംഭവം: പ്രണയം നടിച്ചാണ് പെണ്‍കുട്ടികളെ ഫ്‌ലാറ്റില്‍ എത്തിക്കുന്നത്

യെദ്യൂരപ്പയുടെ പതനം എതിരാളികളെ പോലും വിഷമിപ്പിക്കുന്നതാണ്. ഒരിക്കല്‍ക്കൂടി യെദ്യൂരപ്പ മുഖ്യമന്ത്രിയായെങ്കിലും പറഞ്ഞു തീരും മുമ്പേ നാണംകെട്ട് പുറത്തുപോകുകയും ചെയ്തു. രാജ്യത്തെ തന്നെ നിര്‍ഭാഗ്യവാനായ മുഖ്യമന്ത്രിയെന്ന് വേണമെങ്കില്‍ അദേഹത്തെ വിശേഷിപ്പിക്കാം. മൂന്നാം തവണയാണ് കാലാവധി തികയ്ക്കാതെ യെദ്യൂരപ്പ പടിയിറങ്ങുന്നത്. ജെഡിഎസുമായുണ്ടായ ധാരണയനുസരിച്ച് 2007ല്‍ ആദ്യമായി മുഖ്യമന്ത്രിയായ യെദ്യൂരപ്പയ്ക്ക് വെറും ഏഴു ദിവസം മാത്രമായിരുന്നു മുഖ്യമന്ത്രിക്കസേരയിലിരിക്കാന്‍ കഴിഞ്ഞത്. എച്ച്.ഡി. കുമാരസ്വാമി പാലം വലിച്ചതായിരുന്നു കാരണം. 

2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. ഭൂരിപക്ഷത്തിന് ഏതാനും എംഎല്‍എമാരുടെ കുറവുണ്ടായിരുന്ന ബിജെപി സ്വതന്ത്രരെയും പ്രതിപക്ഷ എംഎല്‍എമാരെയും വശത്താക്കി ഭൂരിപക്ഷമുണ്ടാക്കി. മുഖ്യമന്ത്രിസ്ഥാനത്തേക്ക് യെദിയൂരപ്പയല്ലാതെ മറ്റൊരു പേര് ബിജെപിക്കില്ലായിരുന്നു. ഓപ്പറേഷന്‍ ലോട്ടസ് എന്നു പേരിട്ട ചാക്കിട്ടുപിടിത്തത്തിലൂടെ നിരവധി പ്രതിപക്ഷ എംഎല്‍എമാരെ യെദ്യൂരപ്പ ബിജെപി പക്ഷത്താക്കി. എന്നാല്‍, മൂന്നു വര്‍ഷം മാത്രമേ മുഖ്യമന്ത്രിസ്ഥാനത്തിരിക്കാന്‍ യെദിയൂരപ്പയ്ക്കു കഴിഞ്ഞുള്ളൂ. അനധികൃത ഭൂമിയിടപാടു കേസില്‍ ലോകായുക്ത റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദ്ദേഹത്തിനു സ്ഥാനമൊഴിയേണ്ടി വന്നു.

പദവിയില്‍ തുടരാന്‍ പരാമാവധി ശ്രമിച്ചെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നു. തുടര്‍ന്നു ഡി.വി. സദാനന്ദ ഗൗഡ മുഖ്യമന്ത്രിയായി. കഷ്ടിച്ച് ഒരു വര്‍ഷം മാത്രമാണു സദാനന്ദ ഗൗഡയ്ക്കു പദവിയിലിരിക്കാന്‍ കഴിഞ്ഞത്.

യെദിയൂരപ്പയുടെ എതിര്‍പ്പിനെത്തുടര്‍ന്നു സദാനന്ദ ഗൗഡയെ മാറ്റി ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കി. ബിജെപിയില്‍ അസംതൃപ്തനായി കഴിഞ്ഞിരുന്ന യെദ്യൂരപ്പ 2012 നവംബര്‍ 30നു കര്‍ണാടക ജനപക്ഷ എന്ന പാര്‍ട്ടിയുണ്ടാക്കി. ശ്രീരാമലുവും ബിജെപി വിട്ട് ബിഎസ്ആര്‍ കോണ്‍ഗ്രസ് രൂപവത്കരിച്ചു. 2013ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ അംഗബലം വെറും 40 സീറ്റിലേക്ക് ഒതുങ്ങാന്‍ കാരണം യെദിയൂരപ്പയുടെ പാര്‍ട്ടിയായിരുന്നു.

പത്തു സീറ്റ് നേടിയ കെജെപി പത്തു ശതമാനം വോട്ടും നേടി. വടക്കന്‍ കര്‍ണാടകത്തിലെ ലിംഗായത്ത് മേഖലകളെല്ലാം ബിജെപിയെ കൈവിട്ടു. കോണ്‍ഗ്രസ് കര്‍ണാടക തിരിച്ചുപിടിച്ചു. സിദ്ധരാമയ്യ മുഖ്യമന്ത്രിയായി.

കര്‍ണാടക രാഷ്ട്രീയത്തില്‍ പ്രത്യേകിച്ച് ഒരു റോളുമില്ലാതെ കഴിയവേ താന്‍ ബിജെപിയിലേക്ക് ഉപാധികളില്ലാതെ മടങ്ങുകയാണെന്നു യെദ്യൂരപ്പ പ്രഖ്യാപിച്ചു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ നരേന്ദ്ര മോദി ശ്രമങ്ങള്‍ നടത്തവേ എല്ലാവിധ പിന്തുണയുമായി യെദ്യൂരപ്പ രംഗത്തെത്തി. ഏതാനും മാസങ്ങള്‍ക്കകം മോദി ബിജെപിയുടെ അനിഷേധ്യ നേതാവായതോടെ വീണ്ടും യെദിയൂരപ്പയുടെ നല്ലകാലം തെളിഞ്ഞു. ഷിമോഗ ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മത്സരിച്ച യെദ്യൂരപ്പ 363,305 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

എന്നാല്‍ ഇദ്ദേഹത്തിനു മോദി മന്ത്രിസഭയില്‍ ഇടം ലഭിച്ചില്ലെന്നതു ശ്രദ്ധേയമാണ്. 2016ല്‍ ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ യെദ്യൂരപ്പ കര്‍ണാടക ബിജെപിയില്‍ പിടിമുറുക്കി. 2018ലെ തെരഞ്ഞെടുപ്പില്‍ യെദിയൂരപ്പയെ ബിജെപി മുഖ്യമന്ത്രിസ്ഥാനാര്‍ഥിയാക്കി. അതേസമയം, മകനെ സ്ഥാനാര്‍ഥിയാക്കാനുള്ള യെദിയൂരപ്പയുടെ നീക്കം ബിജെപി കേന്ദ്ര നേതൃത്വം അംഗീകരിച്ചില്ല.

കര്‍ണാടക ജനസംഖ്യയില്‍ 17 ശതമാനത്തോളം വരുന്ന ലിംഗായത്തുകളുടെ അകമഴിഞ്ഞ പിന്തുണയാണു യെദിയൂരപ്പയുടെ ശക്തി. വീരേന്ദ്ര പാട്ടീലിനു ശേഷം ഇത്ര തലയെടുപ്പുള്ള ലിംഗായത്ത് നേതാവ് ഉണ്ടായിട്ടില്ല. മതപദവി നല്കി ലിംഗായത്ത് വിഭാഗത്തെ പാട്ടിലാക്കാനുള്ള സിദ്ധരാമയ്യയുടെ നീക്കം പാളി. യെദ്യൂരപ്പ മുഖ്യമന്ത്രിയാകുന്നതു തടയാനാണു മതപദവി നല്കിയതെന്ന ബിജെപിയുടെ പ്രചാരണം ലിംഗായത്തുകളെ സ്വാധീനിച്ചു.

വടക്കന്‍മധ്യ കര്‍ണാടകയില്‍ മിക്ക ലിംഗായത്ത് ഭൂരിപക്ഷ മണ്ഡലങ്ങളും ബിജെപിക്കൊപ്പം നിന്നു. എന്നാല്‍ അവസാന നിമിഷം വീണ്ടും കാലിടറി നാണംകെട്ടു പുറത്തു പോകാനായിരുന്നു ഇത്തവണയും യെദിയൂരപ്പയുടെ വിധി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിങ്കൾ ,ചൊവ്വ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ; ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്  (3 hours ago)

'എന്റെ മോനെ അവരെന്തിനാ കൊന്നെ സാറേ'; അലറി കരഞ്ഞ് സുമന്റെ കുഞ്ഞമ്മ; മകളെ കാണാൻ വരുമെന്ന് പറഞ്ഞു പോയ മനുഷ്യനാ...! നെഞ്ച് പൊട്ടി സുമന്റെ ഭാര്യ  (3 hours ago)

സോഷ്യൽ മീഡിയയാണല്ലോ കേരളത്തിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്? അതിനൊരു സംവിധാനമുണ്ടല്ലോ; കോൺഗ്രസ് ആദ്യമായിട്ടല്ലല്ലോ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത്; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് ര  (3 hours ago)

രാവിലെ 12 മുതൽ ഉച്ചകഴിഞ്ഞ് രണ്ടു വരെ സംസ്ഥാനത്ത് താപനില 42 ഡിഗ്രിവരെ ഉയരും ; മനുഷ്യർ മാത്രമല്ല പക്ഷികളും മൃഗങ്ങളും വരെ ഇപ്പോഴത്തെ കൊടുംചൂടിൽ ചത്തുവീഴാവുന്ന ഭയാനകമായ സാഹചര്യം  (3 hours ago)

മർദ്ദനത്തിൽ യുവാവിൻറെ വാരിയല്ല് ഒടി‌ഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറി; നെഞ്ചിൽ രക്തസ്രാവമുണ്ടായി; നെഞ്ചിനേറ്റ മർദ്ദനവും രക്തസ്രാവവുമാണ് മരണ കാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ട്  (4 hours ago)

ക്ഷേത്രവളപ്പിലുണ്ടായ പടക്കം പൊട്ടിത്തെറിയിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു...  (4 hours ago)

സ്ഥാനക്കയറ്റവും വൻ സാമ്പത്തിക നേട്ടവും! മകരം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (5 hours ago)

  ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെ ഏഴ്‌ വിക്കറ്റിന്‌ തകർത്ത്‌ പട്ടികയിൽ ഒന്നാംസ്ഥാനത്ത്‌ തിരിച്ചെത്തി പഞ്ചാബ്‌ കിങ്സ്....  (5 hours ago)

ഇടുക്കിയിൽ യുവാവ് കുത്തേറ്റ് മരിച്ചു....  (5 hours ago)

യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിങ്കളാഴ്ച മുതൽ പുനരാരംഭിക്കും....  (5 hours ago)

കൊ​ല്ലൂ​ർ-​കു​ന്താ​പു​രം മെ​യി​ൻ റോ​ഡി​ൽ അ​മി​ത​വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​ടി​ച്ച് കാ​ൽ​ന​ട​ക്കാ​രിക്ക് ദാരുണാന്ത്യം  (5 hours ago)

പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ടിക്കറ്റ് നിരക്ക് വർധിപ്പിക്കണമെന്ന ആവശ്യവുമായി വിമാനക്കമ്പനികള്‍.... ഹജ്ജ് യാത്രക്ക് ചെലവ് വർദ്ധിക്കും  (5 hours ago)

തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും....  (6 hours ago)

ദേശീയപാതകളിൽ അമിതഭാരം കയറ്റിയെത്തുന്ന വാഹനങ്ങളിൽ നിന്നും അധിക ടോൾ ഈടാക്കാൻ അനുവദിക്കുന്ന പുതിയ നിയമം പ്രാബല്യത്തിൽ....  (6 hours ago)

അന്ന് രാത്രി നസ്രീനയുടെ വീട്ടിൽ മൂന്നാമതൊരാൾ..! ആ മുറിയിൽ ദൈവം ഒളിപ്പിച്ച തെളിവ്..!മുറപ്പെണ്ണിനോട് പ്രേമം..?  (6 hours ago)

Malayali Vartha Recommends