മാനസിക സംഘഷർത്തിലായിരുന്നു അവസരത്തിൽ അവരുടെ ഫോൺകോളുകൾ എടുക്കാൻ തയ്യാറാകുകയോ സാമൂഹ്യ മാധ്യമംവഴി അയച്ച സന്ദേശങ്ങൾ പരിഗണിക്കുകയോ ചെയ്യാതെ അവഗണിച്ചു ; സുനന്ദ പുഷ്കറുടെ മരണത്തിൽ ശശി തരൂരിനെതിരെ ശക്തമായ തെളിവ്

സുനന്ദ പുഷ്കറുടെ മരണത്തിൽ ഭർത്താവും കോൺഗ്രസ‌് നേതാവുമായ ശശി തരൂർ എംപിക്കെതിരെ ശക്തമായ തെളിവ്. മരിക്കുന്നതിന് ഒമ്പത് ദിവസംമുമ്പ് സുനന്ദ ശശി തരൂരിന് അയച്ച ഇ‐ മെയിൽ സന്ദേശം മരണമൊഴിയായി സ്വീകരിക്കണമെന്ന് ഡൽഹി പൊലീസ് കോടതിയിൽ ആവശ്യപ്പെട്ടു.
ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടെന്നും മരണത്തിനുവേണ്ടി പ്രാർഥിക്കുകയാണെന്നും മെയിലിൽ സുനന്ദ വ്യക്തമാക്കുന്നു. വിഷം ഉള്ളിൽ ചെന്നതാണ് മരണകാരണമെന്ന് 3000 പേജുള്ള കുറ്റപത്രത്തിൽ പറയുന്നു.
സുനന്ദ പുഷ്കർ കടുത്ത മാനസിക സംഘഷർത്തിലായിരുന്നു അവസരത്തിൽ അവരുടെ ഫോൺകോളുകൾ എടുക്കാൻ തയ്യാറാകുകയോ സാമൂഹ്യ മാധ്യമംവഴി സുനന്ദ അയച്ച സന്ദേശങ്ങൾ പരിഗണിക്കുകയോ ചെയ്യാതെ ശശി തരൂർ അവരെ ക്രൂരമായി അവഗണിച്ചു. മരണത്തിനുമുമ്പുള്ള ദിവസങ്ങളിൽ ദമ്പതികൾ സ്ഥിരം കലഹിച്ചിരുന്നു. ഇരുവരും തമ്മിൽ രൂക്ഷമായ അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി സുഹൃത്തുക്കളും മറ്റും മൊഴി നൽകിയെന്നും അഡീഷണൽ പബ്ലിക‌് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വ്യക്തമാക്കി.
കേസിൽ ശശി തരൂരിനോട് നേരിട്ട് ഹാജരാകാൻ നിർദേശിക്കണമെന്ന പൊലീസിന്റെ ആവശ്യത്തിൽ ജൂൺ അഞ്ചിന് ഉത്തരവ് പുറപ്പെടുവിക്കുമെന്ന് അഡീഷണൽ ചീഫ് മെട്രോ പൊളിറ്റൻ മജിസ്ട്രേട്ട‌് സമർ വിശാൽ അറിയിച്ചു. ശശി തരൂരിനെമാത്രം പ്രതിയാക്കി മെയ് 14നാണ് ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചത്.
ഡല്‍ഹിയിലെ ആഡംബര ഹോട്ടലില്‍ 2014 ജനുവരി 17നാണ് സുനന്ദ പുഷ്കറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വിഷം ഉള്ളില്‍ ചെന്ന് മരിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. സുനന്ദയുടെ മുറിയില്‍ നിന്നും ഉറക്കഗുളികകളും കണ്ടെടുത്തിരുന്നു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ സുനന്ദ പുഷ്കറിെന്റ ശരീരത്തില്‍ പരിക്കുകളുണ്ടായിരുന്നുവെന്ന് വ്യക്തമായിരുന്നു. ഇതിനെതുടര്‍ന്നാണ് സുനന്ദയുടെ മരണത്തില്‍ കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് ഡല്‍ഹി പൊലീസ് അന്വേഷണം ആരംഭിച്ചത്.
https://www.facebook.com/Malayalivartha


























