മനോനില തെറ്റിയ അവസ്ഥയിൽ ആരോരുമില്ലാതെ അഗതി മന്ദിരത്തിൽ കഴിയുന്ന കോട്ടയത്തെ കോടീശ്വരി മാഗിയെ വർഷങ്ങൾക്ക് ശേഷം കാണാൻ സഹോദരന്റെ ഭാര്യ എത്തും; ബന്ധുക്കൾക്കൊപ്പം പോകാൻ തടസങ്ങളില്ലെന്ന് അനാഥാലയം നടത്തിപ്പുകാര്‍...

ഭർത്താവിന്റെ മരണശേഷം മനോനില തെറ്റിയ അവസ്ഥയിൽ തെരുവിൽ കഴിഞ്ഞ മാഗിയെ പോലീസ് അനാഥ മന്ദിരത്തിൽ എത്തിച്ചതോടെയാണ് ആരോരുമില്ലാത്ത ആളല്ല മാഗിയെന്നും കോട്ടയത്ത് വൻ വിലയുള്ള ഭൂസ്വത്തിന്റ അവകാശിയാണെന്ന് തിരിച്ചറിയുന്നത്.
മാഗിയുടെ അച്ഛൻ മാത്തൻ വ്യോമസേനയിലായിരുന്നു. രാജ്യത്ത് പലയിടങ്ങളിൽ ജോലിചെയ്ത ശേഷം ചെന്നൈയിൽ സ്ഥിര താമസമാക്കി. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള മാഗിയുടേത് പ്രണയ വിവാഹമായിരുന്നു. മാഗിയുടെ കുടുംബത്തിന് കോട്ടയം തിരുനക്കരയിലുള്ളത് 20 സെന്റ് സ്ഥലംമാണ്. സെന്റിന് 15 ലക്ഷം രൂപയോളം വില വരുന്ന സ്വത്തിൽ മാഗിക്കും അവകാശമുണ്ടെന്നാണ് കോട്ടയത്ത് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
അഗതി മന്ദിരത്തിലുള്ളത് തന്റെ ഉറ്റ സുഹൃത്ത് മാഗിയാണെന്ന് തിരിച്ചറിഞ്ഞതോടെ മാഗിയെ കാണാൻ സഹോദരന്റെ ഭാര്യയും കളികൂട്ടുകാരിയുമായ ബെല്ല എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ബെല്ല മാഗിക്ക് സഹോദരന്റെ ഭാര്യ മാത്രമല്ല. കൂട്ടുകാരി കൂടിയാണ്. ഇവര്‍ ഒരു മിച്ചാണ് പഠിച്ചത്. പിന്നീടാണ് മാഗിയുടെ സഹോദരന്‍ മനോജിന്റെ ഭാര്യയായി ബെല്ല മാഗിയുടെ കുടുംബത്തിലേക്കും എത്തുന്നത്. എന്നാല്‍ ബെല്ലയെ കുറിച്ചോ കുടുംബക്കാരെ കുറിച്ചോ വലിയഓര്‍മ്മകളൊന്നും ഇപ്പോള്‍ മാഗിക്ക് ഇല്ല. ഭര്‍ത്താവിനെ കുറിച്ച് പോലും അവ്യക്തമായ ഓര്‍മകള്‍ മാത്രമാണ് മാഗിക്ക് ഉള്ളത്.
മനോജും ബെല്ലയും ചെന്നൈയില്‍ തന്നെയാണുള്ളത്. ചെന്നൈയിലെ തെരുവില്‍ അലഞ്ഞു നടന്ന മാഗിയെ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് പൊലീസ് 'അന്‍പകം' അഗതിമന്ദിരത്തില്‍ എത്തിച്ചത്. ഒരു മാസം മുന്‍പ് അന്‍പകം കോഓര്‍ഡിനേറ്ററായ റസിയ, മാഗിയോട് സംസാരിക്കുമ്ബോഴാണു കോട്ടയത്തെ തൂമ്ബില്‍ കുടുംബാംഗമാണെന്നു പറഞ്ഞത്. തുടര്‍ന്ന് കോട്ടയം പൊലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് കോട്ടയത്തെ കോടീശ്വരിയാണ് മാഗി എന്ന സത്യം അഗതി മന്ദിരം നടത്തിപ്പുകാര്‍ തിരിച്ചറിയുന്നത്.
ഇസ്രയേല്‍ എന്നാണ് അനാഥാലയത്തിന്റെ രജിസ്റ്ററില്‍ മാഗിയുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നത്. സുവിശേഷപ്രവര്‍ത്തകനായ ഭര്‍ത്താവ് വിവാഹശേഷമാണു തനിക്ക് ഇസ്രയേല്‍ എന്ന പേരിട്ടതെന്നും മാഗി പറയുന്നു. ഭര്‍ത്താവിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ മാഗി പറയുന്നില്ല. ഇവരുടേതു പ്രണയ വിവാഹമായിരുന്നു. മാഗി നല്‍കിയ വിവരങ്ങള്‍ ശരിയാണോയെന്ന് അറിയുന്നതിനു കോട്ടയം പൊലീസിനു റസിയ വിവരം കൈമാറിയപ്പോഴാണ് ഇവര്‍ തൂമ്ബില്‍ കുടുംബാംഗമാണെന്നു സ്ഥിരീകരിച്ചത്. ബന്ധുക്കളോടൊപ്പം പോകാന്‍ മാഗി താല്‍പര്യം പ്രകടിപ്പിച്ചാല്‍ കൂടെ വിടുമെന്ന് അന്‍പകം അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞ മാസം ചെന്നൈ പൊലീസ് മാഗിയുടെ ചിത്രവും മറ്റു വിവരങ്ങളും കോട്ടയം പൊലീസിനു കൈമാറിയിരുന്നു. തുടര്‍ന്നു കോട്ടയം പൊലീസ് ഇവരുടെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു. പുത്തനങ്ങാടി മിനി സിവില്‍ സ്റ്റേഷനിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു റോഡരികില്‍ 20 സെന്റ് സ്ഥലം മാഗിയുടെ കുടുംബത്തിന്റെ പക്കലുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസിന്റെ നിര്‍ദേശപ്രകാരം കോട്ടയത്തെ ബന്ധുക്കള്‍ മാഗിയുടെ സഹോദരനെ ബന്ധപ്പെട്ടിരുന്നതായാണ് അറിവ്. മാഗിയെ വര്‍ഷങ്ങളായി കാണാനില്ലെന്നാണു സഹോദരനും ബന്ധുക്കളും പറയുന്നത്.
അന്‍പകം സ്ഥാപക ട്രസ്റ്റി മുഹമ്മദ് റാഫി നടത്തിയ അന്വേഷണത്തിനൊടുവില്‍ കോട്ടയത്തുള്ള ബന്ധു ബേബി ഈപ്പനാണ് ചിത്രം കണ്ട് ഇവരെ തിരിച്ചറിഞ്ഞത്.
https://www.facebook.com/Malayalivartha


























