കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കണ്മുന്നിൽ ചാടിവീണത് ഇരുപതോളം യുവാക്കൾ; ഡോക്ടറെ വലിച്ചിഴച്ച് മരത്തിൽ കെട്ടിയിട്ട് ഭാര്യയെയും പതിനഞ്ചുകാരി മകളെയും മാറി മാറി ക്രൂര പീഡനത്തിനിരയാക്കി...

ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം ഭാര്യയേയും മകളേയും ബലാത്സംഗം ചെയ്തു. ബീഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഭാര്യയും മകളുമായി ഇരുചക്ര വാഹനത്തില്‍ പോകുമ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്തി ഡോക്ടറെ ക്രൂരമായി മര്‍ദ്ദിച്ച് മരത്തില്‍ കെട്ടിയിട്ടു. അതിന് ശേഷം ഭാര്യയേയും പതിനഞ്ചുകാരിയായ മകളേയും ബലാത്സംഗം ചെയ്യുകയായിരുന്നു.
ഇരുപതംഗ സംഘമാണ് ഇരുവരേയും ബലാത്സംഗം ചെയ്തത്. ഇരുപത് പ്രതികളേയും പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ട് പേരെ പീഡനത്തിനിരയായ അമ്മയും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ പ്രതികളില്‍ രണ്ടുപേര്‍ ഒഴികെ ബാക്കിയെല്ലാവരും മുഖം മറച്ചിരുന്നു. മുഖം മറയ്ക്കാത്ത രണ്ടുപേരെയും അക്രമത്തിനിരയായവര്‍ തിരിച്ചറിഞ്ഞതായും എസ്എസ്പി പറഞ്ഞു. ഇവര്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.
ബീഹാറിലെ കൊഞ്ച് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ഇവിടുത്തെ സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു. സംഭവത്തിനു ശേഷം പ്രതികള്‍ ഡോക്ടറുടെ കെട്ടഴിച്ചുവിടുകയും പോലീസിനെ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഡോക്ടര്‍ തന്റെ ഫോണില്‍നിന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തിയ ശേഷമാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
https://www.facebook.com/Malayalivartha


























