ബിജെപിയുമായുള്ള കൂട്ടുകെട്ട് അവസാനിപ്പിക്കാൻ പിഡിപിയെ പ്രേരിപ്പിച്ചത് ആർഎസ്എസിന് ഉണ്ടായിരുന്ന കടുത്ത എതിർപ്പ് ; ആറ് മാസത്തെ ഗവർണറുടെ ഭരണ കാലാവധിക്കു ശേഷം കാര്യങ്ങൾ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങളിൽ ബിജെപിയും ആർഎസ്എസും

ജമ്മു കാശ്മീരിൽ പിഡിപിയുമായുള്ള കൂട്ടുകെട്ട് ബിജെപി അവസാനിപ്പിച്ചപ്പോൾ ദേശീയ അധ്യക്ഷൻ അമിത് ഷാ തന്നെ വ്യക്തമാക്കിയതാണ് ലോക്സഭാ തെരഞ്ഞെടുപ്പ് മാത്രമല്ല തങ്ങളുടെ ലക്ഷ്യമെന്ന്. ആർഎസ്എസിന് ഉണ്ടായിരുന്ന കടുത്ത എതിർപ്പാണ് ഇത്തരത്തിൽ ബിജെപിയുമായുള്ളത് കൂട്ടുകെട്ട് അവസാനിപ്പിക്കാൻ പിഡിപിയെ പ്രേരിപ്പിച്ചതെന്നാണ് പുതിയ വാർത്തകൾ.
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ജമ്മുകാശ്മീരിൽ പിഡിപിയുമായുള്ള സഖ്യത്തിൽ നിന്ന് ബിജെപി പിന്മാറിയത്. ഇതിന് ആർഎസ്എസ് ഏതെങ്കിലും രീതിയിൽ കാരണമായോ എന്ന കാര്യം അറിയേണ്ടതുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിജെപി ആർഎസ്എസ് ഉന്നത തല യോഗം ചേർന്നിരുന്നു. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് , 2020 ലെ ജമ്മുകാശ്മീർ നിയമ സഭ തെരഞ്ഞെടുപ്പ് എന്നിവയ്ക്ക് മുന്നോടിയായാണ് സഖ്യത്തിൽ നിന്ന് പിന്മാറാൻ ആർഎസ്എസ് മുന്നറിയിപ്പ് നൽകിയത്. ഇതിനു മുൻപേ സഖ്യം വിടാൻ ധാരണയുണ്ടായിരുന്നു എങ്കിലും ഉചിതമായ സമയം തെരഞ്ഞെടുത്തത് ആർഎസ്എസ്ആണെന്ന് കരുതുന്നു . കാശ്മീരിൽ തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ച പച്ഛാത്തലത്തിൽ റംസാനിൽ പ്രഖ്യാപിച്ച വെടി നിർത്തൽ കരാർ പിൻവലിക്കാനും ഇക്കാര്യം ഉയർത്തി സർക്കാരിനുള്ള പിന്തുണ പിൻവലിക്കാനുമാണ് സംഘം നിർദ്ദേശിച്ചത്.
രാജ്യത്തിന്റെ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ മുൻ നിർത്തിക്കൊണ്ടാണ് ഈ ബന്ധം അവസാനിപ്പിക്കുന്നത്. അമർനാഥ് തീർഥാടന യാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപ് പിഡിപിയുമായുള്ള ബന്ധം ഒഴിയുന്നത് പാരമ്പര്യ ഹിന്ദു വോട്ടർബാങ്കുകളെ സ്വാധീനിക്കുമെന്നും ബിജെപി കണക്കുകൂട്ടുന്നുണ്ട്. ഇതിനു പുറമെ പിഡിപി സർക്കാറിന്റെ സഹായമില്ലാതെ അമർനാഥ് യാത്രയ്ക്ക് നേരിട്ട് സുരക്ഷാ ഉറപ്പാക്കാനായാൽ അതും കേന്ദ്ര സർക്കാരിന് നേട്ടമാണ്. മാത്രവുമല്ല സംസ്ഥാനത്തെ കാര്യങ്ങളിൽ ഇടപെടാൻ വേണ്ടി ഗവർണറുടെ സഹായവും കേന്ദ്ര സർക്കാരിന് ഉപയോഗിക്കാം. ആറ് മാസമാണ് നിലവിൽ ഗവർണറുടെ ഭരണ കാലാവധി. അതിനുശേഷവും കാര്യങ്ങൾ തങ്ങളുടെ ചൊൽപ്പടിക്ക് നിർത്താൻ വേണ്ടിയുള്ള ശ്രമങ്ങളിലാണ് ബിജെപിയും ആർഎസ്എസും.
https://www.facebook.com/Malayalivartha
























