ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഔദ്യോഗിക സര്‍വ്വീസില്‍ നിന്ന് ഇന്ന് വിരമിക്കും, സുപ്രീം കോടതിയില്‍ ഏഴുവര്‍ഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങല്‍

ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ ഔദ്യോഗിക സര്‍വ്വീസില്‍ നിന്ന് ഇന്ന് വിരമിക്കും . നാളെ അദ്ദേഹത്തിന് 65 വയസ്സ് തികയും. സുപ്രീം കോടതിയില്‍ ഏഴുവര്‍ഷം സേവനം ചെയ്തശേഷമാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ വിടവാങ്ങല്‍. മേയ് 18 ആയിരുന്നു സുപ്രീംകോടതിയിലെ അദ്ദേഹത്തിന്റെ അവസാന പ്രവൃത്തിദിനം. പിന്നാലെ വേനലവധിക്കായി കോടതി അടച്ചു. ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയി, മദന്‍ ബി. ലോകുര്‍, കുര്യന്‍ ജോസഫ് എന്നിവര്‍ക്കൊപ്പമാണ് ചീഫ് ജസ്റ്റിസിനെതിരേ ആരോപണങ്ങളുന്നയിച്ച് ജസ്റ്റിസ് ചെലമേശ്വര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.
ഓരോ ബെഞ്ചിനും കേസുകള്‍ അനുവദിക്കുന്ന രീതിയെ ഇവര്‍ ചോദ്യംചെയ്തു. 2014 ഡിസംബര്‍ ഒന്നിന് അന്തരിച്ച പ്രത്യേക സി.ബി.ഐ. കോടതി ജഡ്ജി ബി.എച്ച്. ലോയയുടെ കേസില്‍ സ്വീകരിച്ച നിലപാടിനെതിരേയും ആരോപണമുന്നയിച്ചു. ജനുവരി 12നു നടന്ന വാര്‍ത്താസമ്മേളനം സുപ്രീം കോടതിയുടെ ചരിത്രത്തില്‍ സ്വകാര്യതയ്ക്കുള്ള അവകാശം മൗലികാവകാശമാണെന്ന ചരിത്രവിധി പറഞ്ഞ ഒമ്പതംഗ ബെഞ്ചില്‍ അംഗമായിരുന്നു അദ്ദേഹം. ഉയര്‍ന്ന കോടതികളിലെ നിയമനം കൈകാര്യം ചെയ്തിരുന്ന നാഷണല്‍ ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമ്മിഷന്‍ നിയമം റദ്ദാക്കിയ അഞ്ചംഗ ഭരണഘടനാബെഞ്ചിലും അദ്ദേഹമുണ്ടായിരുന്നു. ബെഞ്ചിലെ ഏക വിമതശബ്ദമായിരുന്നു അദ്ദേഹത്തിന്റേത്. വിവരസാങ്കേതികതാ നിയമത്തിലെ വിവാദ വകുപ്പായ 66എ റദ്ദാക്കിയ ബെഞ്ചിലും അംഗമായിരുന്നു.
1953 ജൂണ്‍ 23ന് ആന്ധ്രാ പ്രദേശിലെ കൃഷ്ണ ജില്ലയിലാണ് ചെലമേശ്വര്‍ ജനനിച്ചത്. മച്ചിലിപ്പട്ടണത്തെ ഹിന്ദു ഹൈസ്‌കൂളിലും ചെന്നൈ ലൊയോള കോളേജിലുമായിരുന്നു വിദ്യാഭ്യസം. ഫിസിക്‌സില്‍ ബിരുദം നേടിയശേഷം ആന്ധ്ര സര്‍വകലാശാലയില്‍ നിന്ന് നിയമത്തിലും ബിരുദം നേടി. 1995ല്‍ സീനിയര്‍ കോണ്‍സലായി. അതേവര്‍ഷം ഒക്ടോബര്‍ 13ന് ആന്ധ്രാപ്രദേശിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി. '97 ജൂണ്‍ 23ന് അന്ധ്രാപ്രദേശ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയും പിന്നീട് ജഡ്ജിയുമായി. ഗുവാഹാട്ടി, കേരള ഹൈക്കോടതികളിലും പ്രവര്‍ത്തിച്ചു.
2010 മാര്‍ച്ച് 17നാണ് അദ്ദേഹം കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. ഇവിടെ പ്രവൃത്തിക്കവേ 2011 ഒക്ടോബര്‍ 10ന് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി.
https://www.facebook.com/Malayalivartha


























